Widgets Magazine
16
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു, 2 മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായിയെ തൊട്ടില്ല


പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം


ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത: മഴക്കാലപൂര്‍വ ശുചീകരണത്തിന് പ്രാധാന്യം നല്‍കണം...


ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികൾ ഷോയിൽ:- ബിഗ് ബോസ് മലയാളം ആറാം സീസൺ സംപ്രേക്ഷണം നിർത്തിവയ്പ്പിക്കാമെന്ന് ഹൈക്കോടതി:- മോഹൻലാലിനും നോട്ടീസ്..


ഇറാന്‍ കീഴ്പ്പെടുത്തിയ കപ്പലിൽ മലയാളി യുവതിയും ഉള്ളതായി റിപ്പോർട്ട്:- മകള്‍ സുരക്ഷിതയാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചതായി പിതാവ്...

എച്ച്‌ഐവി രോഗബാധയുണ്ടാകാത്ത വിധം ജനിതക മാറ്റം വരുത്തിയ ഇരട്ടകളെ 'ജനിപ്പിച്ച' ചൈനീസ് ഗവേഷകനെ ചൈന വീട്ടുതടങ്കലിലാക്കി, ഗവേഷകന്‍ വധിക്കപ്പെടുമെന്ന് സുഹൃത്തുക്കള്‍ക്ക് ആശങ്ക, ലോക രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ളതാണ് ഭ്രൂണത്തിലെ എഡിറ്റിങ്

09 JANUARY 2019 03:19 PM IST
മലയാളി വാര്‍ത്ത

മനുഷ്യന്റെ ഭാവിയെ തന്നെ തിരുത്തിക്കുറിക്കും വിധം ജീന്‍ എഡിറ്റിങ്ങിലൂടെ, ജനിതകമാറ്റം വരുത്തിയ ഇരട്ടക്കുട്ടികളെ 'ജനിപ്പിച്ച' ചൈനീസ് ഗവേഷകനെ കാത്തിരിക്കുന്നത് തൂക്കുമരം ആണെന്ന് സുഹൃത്തുക്കള്‍ ആശങ്കപ്പെടുന്നു. ഷെന്‍ചെനിയിലെ സതേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകനായ ഹി ജിയാന്‍കൂവിനെ ആണ് ആയുധധാരികളായ സൈനികരുടെ കാവലോടെ വീട്ടു തടങ്കലിലായിരിക്കുന്നത്.

കൈക്കൂലി, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനു മേല്‍ ചുമത്തിയിരിയ്ക്കുന്നത് എന്നതാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളേയും ബന്ധുക്കളേയും ഭീതിയിലാക്കുന്നത്. രണ്ടു കുറ്റവും ചൈനയില്‍ വധശിക്ഷ ലഭിക്കാവുന്നതാണ്. എന്നാല്‍ വളരെ കുറച്ചു മാത്രമേ ഈ വകുപ്പുകളില്‍ കൊലമരം ലഭിച്ചിട്ടുള്ളൂവെന്നത് സുഹൃത്തുക്കള്‍ക്ക് അല്‍പം ആശ്വസം നല്‍കുന്നുണ്ട്. പക്ഷേ ഹിയുടെ കാര്യത്തില്‍ ആശങ്ക പലതാണ്.

ലോകം ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത കാര്യമാണ് 'ക്രിസ്പര്‍ കാസ് 9' എന്ന ജീന്‍ എഡിറ്റിങ് വിദ്യയിലൂടെ താന്‍ നടപ്പാക്കിയതായി ഹി അവകാശപ്പെട്ടത്. ഇക്കാര്യം യൂട്യൂബ് വിഡിയോയിലൂടെ അറിയിച്ചതിനു പിന്നാലെ രാജ്യാന്തരതലത്തില്‍ വൈദ്യശാസ്ത്രലോകം വന്‍ പ്രതിഷേധവുമായെത്തി. എച്ച്‌ഐവി രോഗബാധയുണ്ടാകാത്ത വിധം ജനിതക മാറ്റം വരുത്തിയ ഇരട്ടകള്‍ ജനിച്ചതായാണ് ഹി അവകാശപ്പെട്ടത്.

മനുഷ്യഭ്രൂണം ഉപയോഗിച്ചുള്ള പരീക്ഷണങ്ങളുടെ നൈതികതയെക്കുറിച്ച് തര്‍ക്കം തുടരുന്നതിനിടെയായിരുന്നു ഈ ചരിത്രനേട്ടം. രോഗമുള്ള കോശങ്ങളില്‍ ജീന്‍ എഡിറ്റിങ് നടത്തുന്ന രീതി വൈദ്യശാസ്ത്രരംഗത്തുണ്ട്. എന്നാല്‍ ജനിതകമാറ്റങ്ങള്‍ അടുത്ത തലമുറയിലേക്കു കൂടി പകരും എന്നതിനാല്‍ ഭ്രൂണത്തിലെ എഡിറ്റിംഗ് യുഎസ്, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിരോധിച്ചിരിക്കുകയാണ്.  പ്രമുഖ വൈദ്യശാസ്ത്ര പ്രസിദ്ധീകരണങ്ങളൊന്നും ഈ ഗവേഷണ വിജയം പ്രസിദ്ധീകരിച്ചതുമില്ല.

പരീക്ഷണത്തിനു തിരഞ്ഞെടുത്ത 8 ദമ്പതികളില്‍ പുരുഷന്മാരെല്ലാം എച്ച്‌ഐവി ബാധിതരും സ്ത്രീകള്‍ രോഗബാധ ഇല്ലാത്തവരുമായിരുന്നു. ഇവരുടെ 3-5 ദിവസം പ്രായമായ ഭ്രൂണത്തില്‍നിന്ന് ഏതാനും കോശങ്ങള്‍ പുറത്തെടുത്താണ് ജീന്‍ എഡിറ്റിങ് നടത്തിയത്. എഡിറ്റിങ് നടത്തിയ ഭ്രൂണം ഏഴു ദമ്പതികളില്‍ പരീക്ഷിച്ചു. ഇതില്‍ നിന്ന് ജനിതകമാറ്റം വരുത്തിയ ആദ്യ ഇരട്ടകള്‍ പിറക്കുകയായിരുന്നു. പരീക്ഷണത്തിനു മുന്‍പ് എല്ലാവരുടെയും സമ്മതപത്രം വാങ്ങിയിരുന്നെന്നും ഹി പറഞ്ഞു. 'ക്രിസ്പര്‍ കാസ് 9' എന്ന നൂതന ജീന്‍ എഡിറ്റിങ് രീതി ഉപയോഗിച്ച് ഡിഎന്‍എയിലെ ജനിതക കോഡുകളില്‍ എഡിറ്റിംഗ് നടത്താം. ജനിതക കോഡുകള്‍ നീക്കം ചെയ്യുകയും പുതിയ കോഡുകള്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്യാം. ഹി നടത്തിയ പരീക്ഷണത്തില്‍ എച്ച്‌ഐവി വൈറസിനെ അനുവദിക്കുന്ന CCR5 എന്ന ജീനിലാണ് മാറ്റം വരുത്തിയത്.

മൂന്നാമതൊരു വനിത കൂടി ഇത്തരത്തില്‍ ഗര്‍ഭിണിയായെന്ന് പറഞ്ഞെങ്കിലും കൂടുതല്‍ ചോദ്യങ്ങളെത്തിയപ്പോള്‍ 'അവരുടെ ഗര്‍ഭം അലസി' എന്നായിരുന്നു ഹി മറുപടി നല്‍കിയത്.

എച്ച്‌ഐവി പ്രതിരോധ ശേഷിയുമായി ഇക്കഴിഞ്ഞ ഒക്ടോബറില്‍ ലുലു, നാന എന്നീ കുട്ടികളാണ് ജനിച്ചതെന്നാണ് സര്‍ക്കാര്‍ നിഗമനം. ജനിതകമാറ്റം തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതാണ്. ജീന്‍ എഡിറ്റിംഗിന് എന്തെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടോ എന്നും അത് അടുത്ത തലമുറകളിലേക്കു പകരുമ്പോള്‍ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇന്നേവരെ പഠനവിധേയമാക്കിയിട്ടില്ല. ജനിച്ച ഇരട്ടകള്‍ ആരുടെ മക്കളാണെന്നോ എവിടെയാണ് വളര്‍ത്തപ്പെടുന്നതെന്നോ തുടങ്ങിയ വിവരങ്ങള്‍ ഒന്നും അദ്ദേഹം പുറത്തുവിട്ടില്ല. അതിനാല്‍ത്തന്നെ ചൈനയില്‍ ഹി പറഞ്ഞ കാലയളവില്‍ ജനിച്ച എല്ലാ നവജാതശിശുക്കളെയും, അടുത്ത 18 വര്‍ഷത്തേക്ക് നിരീക്ഷിക്കാനാണ് അധികൃതരുടെ തീരുമാനം.

ഹിയുടെ ഗവേഷണങ്ങള്‍ക്ക് വേദിയായ ഷെന്‍ചെന്‍ ഹാര്‍മണികെയര്‍ മെഡിക്കല്‍ ഹോള്‍ഡിംഗ്സിനോട് ജീന്‍ എഡിറ്റിംഗ് ഉള്‍പ്പെടെയുള്ള പരീക്ഷണങ്ങളില്‍നിന്നു വിട്ടുനില്‍ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിര്‍ദേശമുണ്ട്. ഷെന്‍ചെന്‍ സിറ്റി അധികൃതരും ഹെല്‍ത്ത് കമ്മിഷനും ശാസ്ത്ര-ആരോഗ്യ വകുപ്പുതലത്തിലും സംഭവം അന്വേഷിക്കുന്നതിനിടെയാണ് ഹിയെ വീട്ടുതടങ്കലിലാക്കിയത്. ഡിസംബര്‍ വരെ വീടുവിട്ടു പുറത്തുപോകാനാകില്ല. അതിനിടെ ഇദ്ദേഹത്തിന് ഒട്ടേറെ വധഭീഷണികളും ലഭിച്ചു. നിയമനടപടി നേരിടേണ്ടി വരുമെന്ന് ഉറപ്പായതോടെയാണ് വീടിനു കാവല്‍ ഏര്‍പ്പെടുത്തിയത്.

ലോകത്തില്‍ ഏറ്റവുമധികം വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നു ചൈനയാണ്. പലതും അതീവരഹസ്യമായിട്ടാണ്. അതിനാല്‍ത്തന്നെ ഹിയുടെ കാര്യത്തില്‍ പ്രതീക്ഷയ്ക്കു നേരിയ സാധ്യതയേ ഉള്ളൂവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിലെ ചൈനീസ് റിസര്‍ച്ചര്‍ വില്യം നീ പറയുന്നു. പലപ്പോഴും അഭിഭാഷകനെ നിയോഗിക്കാന്‍ പോലും അനുവദിക്കില്ല. തെറ്റു ചെയ്തില്ലെങ്കിലും ചെയ്‌തെന്നു മൊഴി നല്‍കിപ്പോകും വിധം അതികഠിനമായ പീഡനമുറകളുമുണ്ട്.

ഹിയാകട്ടെ ബയോളജിസ്റ്റല്ല, മറിച്ച് ഫിസിസിസ്റ്റാണ്. അതിനാല്‍ത്തന്നെ ജീന്‍ എഡിറ്റിങ് പോലുള്ള ഗവേഷണം നടത്താനുള്ള യോഗ്യതയുമില്ല. ഗവേഷണത്തിനാവശ്യമായ ഏകദേശം നാലു കോടി യൂറോ ഹി തന്നെയാണ് ചെലവിട്ടതെന്നാണ് കരുതുന്നത്. പിന്നീട് ഗവേഷണത്തിനു വേണ്ടി ഒരു ശാസ്ത്ര സംഘത്തെ നിയോഗിച്ചു. ജനിതക ശാസ്ത്രത്തിന്റെ എല്ലാ നൈതികതയെയും ഭേദിച്ചു കൊണ്ടായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. അതിനാല്‍ത്തന്നെ പുറംലോകത്തിന് ഗവേഷണത്തെപ്പറ്റി അധികം അറിവുമില്ല. ഹിയ്‌ക്കൊപ്പം ഗവേഷണത്തില്‍ പങ്കാളികളായവരും ഭയത്തിലാണ്. അവരില്‍ പലരും സര്‍ക്കാരിന്റെ നിരീക്ഷണത്തിലായിക്കഴിഞ്ഞു. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 'ഭീകരരൂപിയെ' സൃഷ്ടിച്ച ഫ്രാങ്കന്‍സ്റ്റീന്‍ കഥയെ അനുസ്മരിപ്പിക്കും വിധം 'മിസ്റ്റര്‍ ഫ്രാങ്കന്‍സ്റ്റീന്‍' എന്നാണ് ഇപ്പോള്‍ ചൈനയില്‍ ഹിയുടെ വിളിപ്പേര്.

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടം സഹിക്കാനായില്ല... മകള്‍ക്കു പിന്നാലെ അമ്മയും.... വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മകളുടെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കി...  (42 minutes ago)

ശ്രീനഗറിലെ ഝലം നദിയില്‍ ബോട്ട് മറിഞ്ഞ് നാലു പേര്‍ മരിച്ചു... മൂന്നു പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍  (45 minutes ago)

ചോരയില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ മറ്റുള്ളവരോടൊപ്പം എത്തി ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് അയയ്ക്കുമ്പോള്‍ ആ അച്ഛനറിഞ്ഞില്ല അത് സ്വന്തം മകളാണെന്ന്.... പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിര  (1 hour ago)

തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെ ഇന്നും മൈക്ക് പണിമുടക്കി.. എപ്പോഴും ഞാന്‍ വന്നിരിക്കുമ്പോഴാണ് പ്രശ്നം... എല്ലാടത്തും ഞാന്‍ വന്നിരുന്നാലാണ് ഇതിന്റെ ഒരു ഓപ്പറേഷന്‍ നടക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു  (1 hour ago)

ഉറങ്ങാനുള്ള അവകാശം മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്... അത് നല്‍കാത്തത് ഒരു വ്യക്തിയുടെ മനുഷ്യാവകാശ ലംഘനം... കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയെ ഒറ്റ രാത്രികൊണ്ട് ചോദ്യം ചെയ്തതില്‍ ഇ.ഡി യെ ശാസിച്ച് ബ  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇടിവ്... സെന്‍സെക്‌സ് 564.51 പോയിന്റ് നഷ്ടത്തോടെ 72,835.27ലാണ് വ്യാപാരം, നിഫ്റ്റി 153.35 പോയിന്റ് നഷ്ടത്തോടെ 22,119ലും വ്യാപാരം  (1 hour ago)

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ചൂരിയോടില്‍ മിനിബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

രൂപയില്‍ റെക്കോര്‍ഡ് ഇടിവ്.... യുഎസ് ഡോളറിനെതിരെ 83.51 നിലവാരത്തിലേക്ക് രൂപയുടെ മൂല്യമിടിഞ്ഞു  (2 hours ago)

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം  (2 hours ago)

രാമനവമി ദിനത്തില്‍ അയോദ്ധ്യാ രാമക്ഷേത്രത്തില്‍ രാംലല്ലയുടെ സൂര്യാഭിഷേകം...പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായാണ് അയോദ്ധ്യാ രാമക്ഷേത്രത്തില്‍ രാമനവമി ആഘോഷം നടക്കുന്നത്  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്....പവന് 54,000 കടന്നു  (3 hours ago)

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസ ജോസഫ് കുടുംബവുമായി സംസാരിച്ചു... മകള്‍ വിഡിയോ കോള്‍ വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചതായി പിതാവ്  (3 hours ago)

കോട്ടയം പാലായിലെ സിസ്റ്റര്‍ ജോസ് മരിയ കൊലപാതക കേസില്‍ കോട്ടയം ജില്ലാ കോടതി വിധി ഇന്ന്  (3 hours ago)

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ സിബിഐ അന്വേഷണത്തില്‍ ആഭ്യന്തര സെക്രട്ടറിക്ക് മറുപടിയുമായി ഡിജിപി....  (3 hours ago)

പാലക്കാട് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം...അപകടത്തില്‍ നിരവധി പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍  (3 hours ago)

Malayali Vartha Recommends