ഇന്ന് ലോകത്തു ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഹൃദയസംബന്ധമായ അസുഖം കാരണമാണ് . ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള സംസ്ഥാനം കേരളവും .നെഞ്ചിന്റെ ഭാഗത്തുണ്ടാകുന്ന ഏതുതരം വേദനയും ഹാര്‍ട്ട്അറ്റാക്ക് ലക്ഷണമാണോയെന്ന ഭയം നമുക്കെല്ലാം ഉണ്ട് .അതേസമയം ഹാര്‍ട്ട്അറ്റാക്കിന്റെ നെഞ്ചുവേദനയെ, ഗ്യാസ്‌ട്രബിളായി കരുതി വേണ്ടത്ര ചികില്‍സ തേടാതെ, അസുഖം ഗുരുതരമാകുന്നവരും ഉണ്ട്.
ഇന്ന് ലോകത്തു ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഹൃദയസംബന്ധമായ അസുഖം കാരണമാണ് . ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള സംസ്ഥാനം കേരളവും .നെഞ്ചിന്റെ ഭാഗത്തുണ്ടാകുന്ന ഏതുതരം വേദനയും ഹാര്‍ട്ട്അറ്റാക്ക് ലക്ഷണമാണോയെന്ന ഭയം നമുക്കെല്ലാം ഉണ്ട് .അതേസമയം ഹാര്‍ട്ട്അറ്റാക്കിന്റെ നെഞ്ചുവേദനയെ, ഗ്യാസ്‌ട്രബിളായി കരുതി വേണ്ടത്ര ചികില്‍സ തേടാതെ, അസുഖം ഗുരുതരമാകുന്നവരും ഉണ്ട്. ഹൃദയം നെഞ്ചിന്റെ ഇടതുഭാഗത്താണെങ്കിലും, ഹാര്‍ട്ട്അറ്റാക്ക് വേദന അനുഭവപ്പെടുന്നത് നെഞ്ചിന്റെ മധ്യഭാഗത്തായിട്ട് ആയിരിക്കും. പലപ്പോഴും ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥയാണിത്. വിദ്യാഭ്യാസമുള്ളവർ പോലും പലപ്പോഴും ഇക്കാര്യത്തിൽ അജ്ഞരാണ്. ഹൃദയം ഇടതു ഭാഗത്തായിരിക്കുന്നതിനാൽ ഹാർട്ടറ്റാക്ക് വേദനയും ഇടതു ഭാഗത്താണ് ഉണ്ടാവുക എന്ന് വിശ്വസിക്കുന്നവർ ഏറെയാണ് .ഹാർട്ടറ്റാക്ക് വേദനയാണെങ്കിൽ നെഞ്ചിന്റെ മധ്യഭാഗത്തായി വേദനയും ഒപ്പം ഒരു ഭാരമെടുത്തുവെച്ച ഫീലും അനുഭവപ്പെടും. അങ്ങനെ നെഞ്ചില്‍ അനുഭവപ്പെടുന്ന വേദന, മുകളിലേക്ക് പടര്‍ന്ന് തോളിലേക്കും ചിലപ്പോള്‍ താടിയെല്ലുകളിലേക്കും വ്യാപിക്കും. ചിലരില്‍ അത് ഇടതു കൈയിലും ഉള്ളംകൈയിലേക്കും പടരും. അങ്ങനെയെങ്കില്‍ ഇത് ഹൃദയാഘാതത്തിന്റെ ലക്ഷണമാകാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടേണ്ടത് ആത്യാവശ്യമാണ് ഗ്യാസ്‌ട്രബിളിന്റെ ഭാഗമായി അനുഭവപ്പെടുന്ന വേദന ഒരു ഏമ്പക്കം വിട്ടാലോ, നെഞ്ചിന്റെ ഭാഗത്ത് ശക്തിയായി ഇടിച്ചാലോ മാറും. എന്നാല്‍ ഹാര്‍ട്ട്അറ്റാക്കിന്റെ വേദന, നെഞ്ചെരിച്ചില്‍പോലെ പത്തുമുതല്‍ അരമണിക്കൂര്‍ വരെ സ്ഥിരമായി അനുഭവപ്പെടും. ചിലര്‍ക്ക് നെഞ്ചുവേദനയ്ക്ക് പകരം വയറ്റിലാണ് അസ്വസ്ഥത അനുഭവപ്പെടുക. ഹാർട്ട് അറ്റാക്ക് ഗ്യാസ് എന്ന് തെറ്റിദ്ധരിക്കുന്നതിന് പ്രധാന കാരണമിതാണ്. വേദന തിരിച്ചറിയാന്‍ ഒരു എളുപ്പവഴിയുണ്ട്. വേദന വരുന്ന ആള്‍ക്ക് കിടക്കുമ്പോഴാണ് കൂടുതല്‍ ആശ്വാസം തോന്നുന്നത് എങ്കില്‍ അത് ഗ്യാസ്ട്രബിളിന്റെ ലക്ഷണമാണ്. ഇരിക്കുമ്പോഴാണ് വേദനക്ക് ആശ്വാസം തോന്നുന്നതെങ്കില്‍ അത് ഹൃദയാഘാതമാകാന്‍ ഇടയുണ്ട്.ചിലർക്ക് നെഞ്ചുവേദനയോടൊപ്പം ഓക്കാനവും ഛര്‍ദിയും ഉണ്ടാകാറുണ്ട്. നന്നായി വിയര്‍ക്കുക, നെഞ്ചിടിപ്പ് കൂടുക, ശ്വാസംമുട്ടല്‍, വയറിളക്കം, തളര്‍ച്ച, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും ഹാർട്ടറ്റാക്കിന്റേതാകാം അതുപോലെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം രോഗി അബോധാവസ്ഥയിൽ ആണെങ്കിൽ മുഖത്ത് തണുത്ത വെള്ളം യാതൊരു വശാലും തളിക്കരുത്. തണുത്ത വെള്ളം തളിക്കുമ്പോള്‍ രോഗിയുടെ ഹൃദയരക്തക്കുഴലു കള്‍ പെട്ടെന്ന് ചുരുങ്ങുവാനും, നെഞ്ചിടിപ്പിലും പ്രഷറിലും വ്യതിയാനങ്ങള്‍ ഉണ്ടാകുവാനും ഇടയാക്കിയേക്കാം . ഇത് ഹൃദയാഘാതം വന്ന രോഗിക്ക് നല്ലതല്ല.ഹൃദയാഘാതം വന്ന ആദ്യ 6 മണിക്കൂറുകളില്‍ കുടിക്കുവാനും ഒന്നും കൊടുക്കാതിരിക്കുന്നതാണ് ഉത്തമം. ദാഹമുണ്ടെങ്കില്‍ ശുദ്ധജലം കുറച്ചുനല്‍കാം. ആഹാരപദാര്‍ത്ഥങ്ങളോ , പാനിയങ്ങളോ കഴിച്ചാല്‍ ദഹനക്കുറവും തുടര്‍ന്ന് ചര്‍ദ്ദിക്കുവാനുള്ള സാദ്ധ്യത കൂടുതലുള്ളതിനാലാണ് ഈ നിയന്ത്രണം.എന്നാല്‍ ഈ ലക്ഷണങ്ങളൊന്നുമില്ലാതെ ഹൃദയാഘാതം വരാറുണ്ട്. ഒന്നോ രണ്ടോ ചെറിയ അറ്റാക്കുകള്‍ വന്നശേഷം വരുന്ന മേജര്‍ അറ്റാക്കിന് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. പ്രമേഹരോഗികളില്‍ വേദനയുടെ സെന്‍സേഷന്‍ അറിയാത്തതിനാല്‍, ഹാര്‍ട്ട്അറ്റാക്ക് ലക്ഷണങ്ങള്‍ കാണിക്കാറില്ല. അതുപോലെ പ്രായമായവരിലും കിടപ്പിലായിപ്പോകുന്ന രോഗികളിലും ഹൃദയാഘാതം ഒരു ലക്ഷണവും കാണിക്കില്ല. ആസ്ത്‌മയോ ശ്വാസംമുട്ടലോ ഇല്ലാത്തവരില്‍ പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടലും, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും ഹൃദയാഘാത ലക്ഷണമായി സംശയിക്കേണ്ടതാണ്.അയമോദകം ചേര്‍ത്തു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുക ,ജാതിക്ക അരച്ച് തേന്‍ചേര്‍ത്തു കഴിക്കുക. കറിവേപ്പില വെള്ളം തൊടാതെ അരച്ച് മോരില്‍ കഴിക്കുക. മുരിങ്ങയില തോരന്‍വച്ച് ദിവസേന കഴിക്കുക, വെളുത്തുള്ളി ചതച്ച് ഇഞ്ചിനീരില്‍ കഴിക്കുക.ചുക്ക്, ഗ്രാമ്പു, ജീരകം, ഏലയ്‌ക്കാ ഇവ സമം പൊടിച്ച് മൂന്നുനേരം കഴിക്കുക. കായം, ശതകുപ്പ, കടുക്ക ഇവ പൊടിച്ച് തേന്‍ചേര്‍ത്ത് ആഹാരത്തിനു മുമ്പു കഴിക്കുക. ഒരുകഷണം ഇഞ്ചി ഏലയ്‌്ക്കാ വെളുത്തുള്ളി ഇവ ചേര്‍ത്ത് മൂന്നുനേരം കഴിക്കുക. വെളുത്തുള്ളി ചൂടുപാലില്‍ രാത്രി കഴിക്കുക എന്നിവയെല്ലാം ഗ്യാസ് ട്രബിൾ കുറക്കാൻ സഹായിക്കും