ഒരിക്കലും ഭേദമാകില്ലന്നു നാം വിചാരിച്ചു പേടിയോടെ കാണുന്ന ഒരു രോഗമാണ് എയ്ഡ്സ് . എന്നാൽ ഇതിൽ നിന്നും മോചനമുണ്ടെന്നു കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം . ബ്രിട്ടനിൽ ഉള്ള ഒരു രോഗിക്ക് രോഗം ഭേദമായിന്നു റിപോർട്ടുകൾ എപ്പോൾ പുറത്തു വരുന്നുണ്ട്. ബോൺമാരോ ട്രാൻസ്പ്ലാൻറ് അഥവാ (മജ്ജ മാറ്റിവെക്കൽ) ചികിത്സയെ .തുടർന്നാണ് എച്ച്.െഎ.വി ബാധിതന് രോഗം ഭേദമായത് .. നിലവിൽ ഇദ്ദേഹത്തിെൻറ ശരീരത്തിൽ എച്ച്.െഎ.വി വൈറസിെൻറ സാന്നിധ്യമില്ലെന്നും ബാക്കി കാര്യങ്ങൾ ദീർഘകാല പരിശോധനക്കും ജീവിതത്തിനും ശേഷമേ പറയാനാകൂ എന്നും ചികിത്സക്ക് നേതൃത്വം നൽകിയ വൈദ്യ സംഘം പ്രതികരിച്ചു.അത്യപൂർവമായ എച്ച്.െഎ.വി പ്രതിരോധ ജനിതകശേഷിയുള്ള ദാതാവിെൻറ ബോൺമാരോ സ്റ്റെം സെല്ലാണ് ഇദ്ദേഹത്തിന് മാറ്റിവെച്ചത്. ശസ്ത്രക്രിയക്ക് മൂന്നു വർഷത്തിനുശേഷം നടത്തിയ പരിശോധനയിലാണ് എച്ച്.െഎ.വി വൈറസ് പൂർണമായും ഒഴിവായതായി കണ്ടത്. ഇത്തരം ചികിത്സാരീതി വഴി രോഗമുക്തി നേടുന്ന രണ്ടാമത്തെയാളാണ് ‘ലണ്ടൻ രോഗി’ എന്നറിയപ്പെടുന്ന ഇയാൾ.നേരത്തെ അമേരിക്കയിൽ നിന്നുള്ള ഒരാൾക്ക് രോഗം മാറിയതായി റിപ്പോർട്ടുണ്ടായിരുന്നു. ബെർലിനിൽ താമസമായിരുന്ന അദ്ദേഹം ബെർലിൻ രോഗി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അമേരിക്കൻ പൗരൻ തിമോത്തി ബ്രൗണിന് 2007ൽ ജർമനിയിൽ മജ്ജ മാറ്റിെവക്കൽ ശസ്ത്രക്രിയക്ക് വിധേയനായതോടെയാണ് അദ്ദേഹത്തിനും രോഗം മാറിയത്. അദ്ദേഹം ഇപ്പോഴും എച്ച്.െഎ.വി വിമുക്തനാണ്. ‘..ലണ്ടൻ രോഗി’യുടെ ശരീരത്തിൽ നിലവിൽ എച്ച്.െഎ.വിയുടെ സാന്നിധ്യമില്ലെന്ന് ചികിത്സിച്ച ഡോ. രവീന്ദ്ര ഗുപ്ത വ്യക്തമാക്കി. 18 മാസത്തോളം ആൻറിറിട്രോവൈറൽ മരുന്നുകൾ കഴിക്കാതിരുന്നിട്ടും അദ്ദേഹത്തിൽ വൈറസ് സാന്നിധ്യം കണ്ടെത്താനായില്ലെന്ന് രോഗിയെ ചികിത്സിച്ചിരുന്ന ഡോ. രവീന്ദ്ര ഗുപ്ത പറഞ്ഞു.ഇതിനർഥം എയ്ഡ്സിന് ഒരിക്കൽ പ്രതിവിധി കണ്ടെത്താനാകുമെന്ന് തന്നെയാണ്. എന്നാൽ എച്ച്.െഎ.വിക്ക് പ്രതിവിധി കണ്ടെത്തി എന്നല്ലെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.CCR5 delta 32 എന്ന ജനിതക വ്യതിയാനം സംഭവിച്ച കോശങ്ങളുള്ള മജ്ജയാണ് ഇരുവരും സ്വീകരിച്ചിരുന്നത്. എച്ച്.െഎ.വി ബാധയെ പ്രതിരോധിക്കുന്നതാണ് കോശങ്ങളിലുള്ള ഇൗ മാറ്റം. അതിനാൽ രോഗികൾ സ്വീകരിച്ച മൂലകോശത്തിലെ പ്രതിരോധ സെല്ലുകൾ രോഗിയുടെ രോഗബാധിത സെല്ലുകളെ ആക്രമിക്കുകയും വൈറസിനെ തുരത്തുകയുമായിരുന്നെന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു. ഇതിനെ കുറിച്ച് നാച്വർ എന്ന ജേർണലിലാണ് റിപ്പോർട്ട് വന്നത്. .'