കൊവിഡിനിടയില്‍ പകര്‍ച്ചപ്പനിയും...പ്രാരംഭലക്ഷണങ്ങള്‍ ഒരുപോലെ..ചിക്കുന്‍ ഗുനിയ, എലിപ്പനി, ഡെങ്കി, നിപ. ഇവയെല്ലാം പിടിച്ചുലച്ചു. ഇതുവഴിയുള്ള മരണങ്ങള്‍ ഒരുപരിധിവരെ നിയന്ത്രിച്ചു നിര്‍ത്തിയപ്പോഴാണ് പുതിയ വെല്ലുവിളിയായി കൊറോണ വൈറസ് (കൊവിഡ് 19) മാറിയത്.. ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
സംസ്ഥാനത്ത് കോവിഡ് ദിനംപ്രതി കൂടു വരുന്ന സാഹചര്യമാണ്. അതിനിടയിൽ മഴക്കാലമായതോടെ പതിവ് പനികള്‍ വ്യാപകമാകുന്നത് ആശങ്ക ഉണ്ടാക്കുന്നു . കൊവിഡിന്റെയും പകര്‍ച്ച പനികളുടെയും പ്രാരംഭലക്ഷണങ്ങളെല്ലാം ഒരുപോലെയാണ്എന്നതിനാൽ ആരോഗ്യപ്രവർത്തകരുൾപ്പടെ കൂടുതൽ പേടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്
പലതരം പകര്‍ച്ച പനികള്‍ കുറച്ച് കാലമായി കേരളത്തെ മാരകമായി അലട്ടുന്നുണ്ട്. ചിക്കുന്‍ ഗുനിയ, എലിപ്പനി, ഡെങ്കി, നിപ. ഇവയെല്ലാം പിടിച്ചുലച്ചു. ഇതുവഴിയുള്ള മരണങ്ങള്‍ ഒരുപരിധിവരെ നിയന്ത്രിച്ചു നിര്‍ത്തിയപ്പോഴാണ് പുതിയ വെല്ലുവിളിയായി കൊറോണ വൈറസ് (കൊവിഡ് 19) മാറിയത്
പലതരം പകര്‍ച്ച പനികള്‍ കുറച്ച് കാലമായി കേരളത്തെ മാരകമായി അലട്ടുന്നുണ്ട്. ചിക്കുന്‍ ഗുനിയ, എലിപ്പനി, ഡെങ്കി, നിപ. ഇവയെല്ലാം പിടിച്ചുലച്ചു. ഇതുവഴിയുള്ള മരണങ്ങള്‍ ഒരുപരിധിവരെ നിയന്ത്രിച്ചു നിര്‍ത്തിയപ്പോഴാണ് പുതിയ വെല്ലുവിളിയായി കൊറോണ വൈറസ് (കൊവിഡ് 19) മാറിയത്
ഇന്ത്യയില്‍ ചിക്കുന്‍ഗുനിയ പൊട്ടിപ്പുറപ്പെട്ടത് 2006-07 ലായിരുന്നു. ആദ്യതവണ തന്നെ ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ പ്രതിസന്ധി നേരിട്ടത് കേരളത്തിലും. മൊത്തം കേസുകളിലെ 58 ശതമാനവും ഇവിടെയായിരുന്നു.-24,052 കേസുകള്‍. 90 പേര്‍ മരിച്ചു. 2006 ല്‍ 72 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2007ല്‍ 125 ആയി ഉയര്‍ന്നു.
ഡെങ്കി പനി കേരളത്തില്‍ 1997 മുതല്‍ റിപ്പോര്‍ട്ട് ചെയ്തു. 20 വര്‍ഷത്തിന് ശേഷമാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. 2017 ല്‍ 21,993 കേസുകള്‍ 165 പേര്‍ മരിച്ചു.
നിപ വൈറസ് 2018 മെയിലാണ് കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി രണ്ടായിരത്തോളം പേരെ ചികിത്സയ്ക്ക് വിധേയാക്കി. ഔദ്യോഗിക സ്ഥീരീകരണമനുസരിച്ച് 19 മരണം.
ലിനി എന്ന നഴ്‌സും മരിച്ചു. അനൗദ്യോഗിക കണക്കനുസരിച്ച് 21 മരണങ്ങളുണ്ട്. ഇതില്‍ രണ്ട് കേസുകള്‍ നിപയാണ് എന്ന് അറിയുന്നതിന് മുമ്പ് സംഭവിച്ചതാണെന്നും വിലയിരുത്തപ്പെടുന്നു. ആദ്യതവണ രണ്ട് പേര്‍ രോഗ മുക്തരായി. 2019 ല്‍ കൊച്ചിയില്‍ നിപ ഒരു കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും രോഗമുക്തമായി.
കഴിഞ്ഞ ഒരു മാസത്തിനിടെ 589 ഡെങ്കിപ്പനിയും 91 എലിപ്പനി കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. പനിയുമായി ആശുപത്രിയിലെത്തുന്നവരുടെ കൊവിഡ് പരിശോധന ആവശ്യപ്പെടുന്നവരുടെയും എണ്ണം കൂടുകയാണ്.
കൊവിഡിന്റെയും പകര്‍ച്ചവ്യാധികളുടെയും പ്രാരംഭലക്ഷണങ്ങള്‍ ഒരുപോലെയാണ്എന്നതാണ് ഇവിടെ പ്രശ്‌നമാകുന്നത് . കൊവിഡിന്റെ പ്രാരംഭലക്ഷണം പനിയും തൊണ്ടവേദനയുമാണ്. ലോകാരോഗ്യ സംഘടനയും ഐസിഎംആറും പുറത്തിറക്കിയ രോഗലക്ഷണങ്ങളുടെ പട്ടികയിലുള്ളവ കണക്കിലെടുത്താണ് നിരീക്ഷണ നടപടികള്‍ എടുക്കുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഡെങ്കിപ്പനിയ്ക്ക് പനിയ്ക്കു പുറമെയുള്ള മറ്റു ലക്ഷണങ്ങളുമുണ്ട്. പനിയോടൊപ്പം പേശിവേദനയുണ്ടാകും. കിടക്കാന്‍ പോലും സാധിക്കാത്ത രീതിയില്‍ പേശിവേദന ഉള്ളതിനാലാണ് ഡെങ്കിയെ ബ്രേക്ക് ബോണ്‍ ഫീവര്‍ എന്ന് വിളിക്കുന്നത്. ജലദോഷപ്പനിയുടെ ലക്ഷണങ്ങള്‍ ഡെങ്കിക്ക് ഉണ്ടാകില്ല, ആലപ്പുഴ മെഡിക്കല്‍ കോളജ് ജനറല്‍ മെഡിസിന്‍ പ്രൊഫസര്‍ ഡോ. ബി പത്മകുമാര്‍ ആണ് ഇക്കാര്യം പറഞ്ഞത്.
ഒരാള്‍ക്ക് എലിപ്പനി ബാധിച്ചാല്‍ കണ്ണിന് മഞ്ഞനിറം, രക്തസ്രാവം, തുട- പേശി വേദന എന്നിവ ഉണ്ടാകും. പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, പനിയോടൊപ്പം ചിലപ്പോള്‍ വിറയലും ഉണ്ടാകാം. ശക്തമായ തലവേദന, പേശീവേദന, കാല്‍മുട്ടിന് താഴെയുള്ള പേശികളിലും നടുവിനുമാണ് ദേവന കൂടുതല്‍ അനുഭവപ്പെടുന്നത്.
മഞ്ഞപ്പിത്തം- ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാകുക, മൂത്രം മഞ്ഞ നിറത്തില്‍ പോകുക എന്നിവ മഞ്ഞപ്പിത്ത ലക്ഷണങ്ങളാണ്. ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാകുന്നുണ്ടെങ്കില്‍ എലിപ്പനി ആണോയെന്ന് സംശയിക്കേണ്ടതാണ്.
പനിയുടെ ലക്ഷണം കാണുന്ന എല്ലാവരും കൊവിഡ് പരിശോധന നടത്തേണ്ട കാര്യമില്ലെന്ന് ഡോ. പത്മകുമാര്‍ പറഞ്ഞു . ഡോക്ടര്‍മാരുടെ നിര്‍ദേശത്തോടെ മാത്രമേ സ്വകാര്യ ലാബുകളില്‍ കൊവിഡ് പരിശോധന നടത്താന്‍ സാധിക്കൂ.
എപ്പിഡമോളജിക്കല്‍ ലിങ്കില്ലാതെ എല്ലാ രോഗികളെയും സംശയിക്കേണ്ട സാഹചര്യം നിലവില്‍ സംസ്ഥാനത്തില്ല. അടുത്ത മൂന്നുമാസം പനികള്‍ കൂടാനുള്ള സാധ്യതയുണ്ടെന്നും സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യവിദഗ്ധര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha