ഉമിനീരില്‍ നിന്ന് കോവിഡ് ബാധ അറിയാനുള്ള പരിശോധനാ കിറ്റ് വികസിപ്പിച്ചു..കൊവിഡ് തിരിച്ചറിയാനുള്ള വിവിധ ടെസ്റ്റുകൾ ഇവയാണ്
ഉമിനീരില്‍ നിന്ന് കോവിഡ് ബാധ അറിയാനുള്ള പരിശോധനാ കിറ്റ് വികസിപ്പിച്ചു. ജാമിയ മിലിയ ഇസ്ലാമിയയിലെ ഗവേഷകരാണ് കിറ്റ് വികസിപ്പിച്ചെടുത്തത്. ഒരു മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കുമെന്ന് സര്‍വ്വകലാശാല പറയുന്നു.
ആപ്ലിക്കേഷന്‍ വഴി പരിശോധനാ ഫലം വ്യക്തിയെ അറിയിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി. MI-SEHAT(മൊബൈല്‍ ഇന്റഗ്രേറ്റഡ് സെന്‍സിറ്റീവ് എസ്റ്റിമേറ്റ് ആന്റ് ഹൈസ്‌പെസിഫിറ്റി ആപ്ലിക്കേഷന്‍ ടെസ്റ്റ്) എന്നാണ് പുതിയ സാങ്കേതിക വിദ്യയുടെ പേര്.
ജെഎംഐയിലെ മള്‍ട്ടിഡിസിപ്ലിനറി സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്റ് സ്റ്റഡീസിലെ (എംസിആര്‍എസ്) ശാസ്ത്രജ്ഞരുടെ സംഘവും മറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരും ചേര്‍ന്നാണ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. കിറ്റിന്റെ പ്രവര്‍ത്തനം വീട്ടില്‍ തന്നെ കോവിഡ് പരിശോധന നടത്താന്‍ വഴിയൊരുക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു.
പുതിയ സാങ്കേതികവിദ്യ വീടുകളിലെ പരിശോധനയെ പ്രോല്‍സാഹിപ്പിക്കുമെന്നും അതിനാല്‍ കൊവിഡ് രോഗികളുടെ വീടിനു പുറത്തുള്ള ഇടപെടലും ചലനവും നിയന്ത്രിക്കാമെന്നും ജെഎംഐ വൈസ് ചാന്‍സലര്‍ പ്രഫ. നജ്മാ അക്തര്‍ പറഞ്ഞു.
കൊവിഡ് ബാധയുണ്ടോയെന്നു തിരിച്ചറിയാന്‍ മൂന്നു തരം ടെസ്റ്റുകളാണ് ഇപ്പോള്‍ ചെയ്യുന്നത്. ആര്‍ടി പിസിആര്‍ എന്നാണ് ഒരു ടെസ്റ്റ് അറിയപ്പെടുന്നത്. ഇത് കൊവിഡ് തുടക്കത്തില്‍ തന്നെ ചെയ്തു വരുന്ന ഒന്നാണ്. രണ്ടാമത്തെ റാപ്പിഡ് കിറ്റ് ടെസ്റ്റാണ്. ഇത് കൊവിഡ് നമ്മുടെ ശരീരത്തില്‍ കയറിയാലുണ്ടാകുന്ന ആന്റിബോഡി ടെസ്റ്റാണ്.
മൂന്നാമത്തേത് പുതിയ ടെസ്റ്റ്, ആന്റിജന്‍ ടെസ്റ്റാണ്. രണ്ടാമതും മൂന്നാമതുമുള്ള ടെസ്റ്റുകള്‍ അര മണിക്കൂറില്‍ തന്നെ ഫലം അറിയാം. ആദ്യത്തേ ടെസ്റ്റിന് 24 മണിക്കൂര്‍ പിടിയ്ക്കും.. ആദ്യത്തേയും മൂന്നാമത്തേയും ടെസ്റ്റ് മൂക്കില്‍ നിന്നോ തൊണ്ടയുടെ ഭാഗത്തു നിന്നോ എടുക്കുന്ന ചെറിയൊരു ശ്ലേഷ്മസ്തരത്തില്‍, മ്യൂകസില്‍ നിന്നാണ്. ഇതില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റാണ് എറ്റവും കൃത്യതയുള്ളത്.
പുറംചട്ടയും ഉള്ളിലെ ജീനും എന്നിങ്ങനെ കൊറോണ വൈറസിന് രണ്ടു ഭാഗമുണ്ട്. . ഉള്ളിലെ ഭാഗം തിരിച്ചറിയുകയാണ് ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ ചെയ്യുന്നത്. രോഗബാധയുണ്ടെങ്കിൽ ഇതിന്റെ ഫലം ഏതാണ്ട് പൂര്‍ണമായും ശരിയായി തന്നെ ലഭിക്കും .
ആന്റിജന്‍ ടെസ്റ്റ് പുറത്തെ പ്രോട്ടീന്‍ ആവരണം ചാലിച്ചു നോക്കുന്ന ടെസ്റ്റാണ്. ഇതിന് 10-20 മിനിറ്റുകള്‍ക്കുളിൽ റിസൾട്ട് അറിയാം എന്നതാണ് ഇതിന്റെ ഗുണം ... എന്നാല്‍ ഇതില്‍ 50-60% വരെയാണ് ഫലനിര്‍ണയത്തിലെ കൃത്യത. ആന്റിജന്‍ ടെസ്‌ററില്‍ നെഗറ്റീവായവര്‍ക്ക് പൊസറ്റീവിറ്റി കാണില്ല. ലക്ഷണങ്ങള്‍ ഉണ്ടായിട്ടും കൊവിഡ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവെങ്കില്‍ ആര്‍ടിപിസിആര്‍ ടെസറ്റ് ചെയ്യും. ആന്റിജന്‍ ടെസ്റ്റ് ഏതു സ്ഥലത്തു വച്ചും ചെയ്യാം. അര മണിക്കൂറില്‍ തന്നെ ഫലം ലഭിയ്ക്കും. ആര്‍ടിപിസിആറില്‍ ഇതിനായുള്ള ഉപകരണം വേണം.
ആന്റിബോഡി ടെസ്റ്റാണ് റാപിഡ് കിറ്റ് ടെസ്റ്റ് എന്നറിയപ്പെടുന്നത്. ഇത് രക്തത്തിലൂടെ കണ്ടെത്തുന്നു. അതായത് നമ്മുടെ ശരീരത്തില്‍ ഈ വൈറസ് കയറിയാല്‍ ശരീരം ഇതിനെതിരെ ഉല്‍പാദിപ്പിയ്ക്കുന്ന ആന്റിബോഡി കണ്ടെത്തുന്ന ടെസ്റ്റാണ് ഇത് .
ഐജിഎം, ഐജിജി എന്നിങ്ങനെ രണ്ടു തരം ആന്റിബോഡി ഫാക്ടറുണ്ട്.ഐജിഎം ആണെങ്കില്‍ ഈ വൈറസ് നമ്മുടെ ശരീരത്തില്‍ കയറിയിട്ട് അധികമായില്ല, മറ്റുള്ളവരിലേയ്ക്കു പകരാനുള്ള സാധ്യത ഏറെയാണെന്നു മനസ്സിലാക്കാം . അതായത് പകരാന്‍ സാധ്യത ഏറെയുള്ള സമയമാണ്
ഐജിജി എന്ന ആന്റിബോഡിയെങ്കില്‍ രോഗബാധ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വന്നു പോയിരിയ്ക്കുന്നു എന്നതാണ്. ഇതിനെതിരെ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഐജിജി എന്ന ആന്റിബോഡി ഉല്‍പാദിപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഇതിനാല്‍ തന്നെ രോഗത്തിനെതിരെ പ്രതിരോധ ശേഷി നേടിയിരിയ്ക്കുന്നു.
നമ്മുടെ ശരീരത്തില്‍ ഒരു രോഗം വന്നാല്‍ ഇതിനെതിരെ പ്രതിരോധം തീര്‍ക്കുന്ന ഘടകമാണ് ആന്റിബോഡി. രോഗം വന്ന് ഇതിനെതിരെ ആന്റിബോഡി വരാന്‍ 5-6 ദിവസങ്ങള്‍ വരെയെടുക്കാം. ഇപ്പോള്‍ ഉണ്ടെങ്കില്‍ ഫലം കാണിയ്ക്കുന്ന ടെസ്റ്റുകളാണ് ആർ ടി പിസിആറും ആന്റിജനും . എന്നാല്‍ ആന്റിബോഡി ഇപ്പോളില്ലാത്തവര്‍ക്ക്, അസുഖം വന്നു പോയി എന്ന സൂചന നൽകുന്നു..
പെട്ടെന്നു രോഗം തിരിച്ചറിയാന്‍ സാധിയ്ക്കുന്നതും താരതമ്യേന എളുപ്പമായതും ആയ ടെസ്റ്റുകളാണ് ഇപ്പോള്‍ ചെയ്യുന്നത് ..ഉമിനീര്‍ സാംപിള്‍ ഉപയോഗിച്ചുള്ള ടെസ്റ്റിന്റെ പ്രാധാന്യം ഇതാണ്
https://www.facebook.com/Malayalivartha