കോവിഡ് വന്നവരിൽ കാഴ്ചശക്തി കുറയാൻ സാധ്യത ..കോവിഡ് ഭേദമായവരിൽ 90 ശതമാനം പേർക്കും കോവിഡ് അനന്തര രോഗാവസ്ഥ അഥവാ പോസ്റ്റ് കോവിഡ് സിൻഡ്രം ഉണ്ടെന്നാണ് കണ്ടെത്തൽ
കോവിഡ് വന്നവരിൽ കാഴ്ചശക്തി കുറയാൻ സാധ്യത ഉണ്ടെന്നു വിദഗ്ധർ ..പുതിയ പഠനങ്ങൾ പ്രകാരം കോവിഡ് ഭേദമായവരിൽ 90 ശതമാനം പേർക്കും കോവിഡ് അനന്തര രോഗാവസ്ഥ അഥവാ പോസ്റ്റ് കോവിഡ് സിൻഡ്രം ഉണ്ടെന്നാണ് കണ്ടെത്തൽ.
ചിലർക്ക് മൂന്ന് മാസം മുതൽ ആറ് മാസം വരെ ഇത് നീണ്ടു നിൽക്കുന്നുമുണ്ട്. രോഗലക്ഷണങ്ങളില്ലാതെ കോവിഡ് ബാധിച്ചവരിലും ഇവ പ്രകടമാകുന്നതായും റിപ്പോർട്ടുകളുണ്ട് .ഇതിൽ പ്രധാനപ്പെട്ടതാണ് കാഴ്ച ശക്തി കുറയുന്നു എന്നത്
കോവിഡ് ബാധിതരിലുണ്ടാകുന്ന ശ്വാസതടസ്സം, രക്തസമ്മര്‍ദം എന്നിവ ചെറുതല്ലാത്ത ആരോഗ്യപ്രശ്നങ്ങള്‍ രോഗമുക്തിക്കുശേഷവും ഉണ്ടാക്കാമെന്നാണ് നേത്രരോഗവിദഗ്ധരുടെ അനുമാനം..കോവിഡ് ഭേദമായ 20 ശതമാനം ആളുകളില്‍ വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്നും പറയുന്നു
രക്തസമ്മര്‍ദത്തിലുണ്ടാകുന്ന വ്യതിയാനം മറ്റ് അവയവങ്ങളെ ബാധിക്കുന്നതുപോലെ തന്നെ കണ്ണിനെയും ബാധിക്കും. റെറ്റിനയിലേക്കുള്ള രക്തചംക്രമണത്തിലെ കുറവ് പ്രത്യേകമായി പരിഗണിക്കേണ്ടതാണ്. റെറ്റിനയിലെ ശുദ്ധ, അശുദ്ധ രക്തധമനികളിലുണ്ടാകുന്ന നേരിയ തടസ്സം പോലും കാഴ്ചയെ ബാധിച്ചേക്കാം. ധമനികളിലെ തടസം മൂലമുണ്ടാകുന്ന റെറ്റിനല്‍ ആര്‍ട്ടിറിയല്‍ ഒക്‌ലൂഷന്‍, റെറ്റിനല്‍ വിയന്‍ ഒക്‌ലൂഷന്‍ എന്നീ രോഗാവസ്ഥകള്‍ കോവിഡ് രോഗമുക്തരില്‍ കൂടുതലായി കാണുന്നുണ്ടെന്നാണ് നേത്രരോഗവിദഗ്ധരുടെ അനുഭവം .
ശ്വസകോശസംബന്ധ പ്രശ്‌നങ്ങളാണ് കോവിഡ് ഭേദമായവരിൽ കൂടുതലായി കാണുന്നത് . ഹൃദയപേശികൾക്കും ശ്വാസകോശ അറകൾക്കും തലച്ചോറിനും രക്തത്തിലും പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നതിനാൽ പ്രായഭേദമെന്യേ ഹൃദയസ്തംഭനം, പക്ഷാഘാതം, അപസ്മാരം, പാർക്കിൻസൺസ്, അൽഷിമേഴ്സ് രോഗങ്ങളും കാണുന്നു.
അപൂര്‍വമായാണ് കാഴ്ച ശക്തി കുറയുന്നതായി കാണുന്നതെങ്കിലും റെറ്റിനല്‍ ആര്‍ട്ടിറിയല്‍ ഒക്‌ലൂഷന്‍ സങ്കീര്‍ണമാണ്. കോവിഡ് രോഗമുക്തരില്‍ എപ്പോഴെങ്കിലും ഇടയ്ക്ക് കാഴ്ച നഷ്ടപ്പെടുന്നതായുള്ള അനുഭവമുണ്ടായാല്‍ ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കിയാല്‍ കാഴ്ച നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാമെന്നും അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ സീനിയര്‍ റെറ്റിനല്‍ സര്‍ജന്‍ ഡോക്ടര്‍ തോമസ് ചെറിയാന്‍ പറഞ്ഞു
ചൈനയിലെ വുഹാനില്‍ കോവിഡ് ഭേദമായ 90 ശതമാനം ആളുകളില്‍ ശ്വാസകോശ തകരാര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വുഹാന്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ‘സോംഗ്‌നാന്‍’ ആശുപത്രിയില്‍ നിന്നുള്ള വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ആരോഗ്യമുള്ള ഒരാളുടെ ശ്വാസകോശം പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേക്ക് ഈ ഘട്ടത്തില്‍ രോഗമുക്തി നേടിയവരുടെ ശ്വാസകോശം എത്തിയിട്ടില്ലെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. രോഗം ഭേദമായവരില്‍ പത്ത് ശതമാനം പേരിലും രോഗത്തിനെതിരെ ശരീരം ഉത്പാദിച്ചെടുത്ത ‘ആന്റിബോഡി’ അപ്രത്യക്ഷമായെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു.
കോവിഡിലെ കുറഞ്ഞ മരണ നിരക്കും കൂടുതൽ പേർ രോഗത്തിൽ നിന്നും മുക്തമാകുന്നതുമെല്ലാം കണ്ട് വൈറസ് ബാധയെ നിസ്സാരമായി കാണുന്ന സ്ഥിതി പൊതുവിലുണ്ട്. ഇത് അത്യന്തം അപകടകരമായ സ്ഥിതിവിശേഷത്തിലേക്കെത്തിക്കുമെന്ന് ആരോഗ്യവകുപ്പിൻറെയും വിലയിരുത്തൽ.
ശരീരം മുഴുവൻ വ്യാപിക്കുന്ന അണുബാധ ശ്വാസകോശത്തെയും ബാധിക്കുന്നതു മൂലവും ഉണ്ടാകുന്ന ഓക്സിജെൻറ കുറവു മൂലം ഹൃദയ പേശികളിലെ ഓക്സിജൻ ആവശ്യകതയും വിതരണവും തമ്മിലുള്ള സന്തുലിതാവസ്ഥ തെറ്റുന്നതിനാൽ ഇത് ഹൃദയ പേശികൾക്ക് തകരാറു സംഭവിക്കുന്നതിന് കാരണമാകാം ..
കോവിഡ് വന്ന് ഭേദമായ കുഞ്ഞുങ്ങളിൽ ഹൃദയത്തെയടക്കം വിവിധ അവയവങ്ങളെ ബാധിക്കുന്ന തുടർരോഗാവസ്ഥക്ക് സാധ്യതയുെണ്ടന്ന് കണ്ടെത്തലുണ്ട്. ശ്വാസകോശത്തിന് പുറമേ രക്തക്കുഴലുകെളയും കോവിഡ് ബാധിക്കാം. ഇത് പിന്നീട് വിവിധ അവയവങ്ങളിലേക്കുള്ള രക്ത വിതരണത്തെ ബാധിക്കുന്നതാണ് തുടർ രോഗാവസ്ഥക്ക് കാരണം. രക്തചംക്രമണത്തിലെ കുറവ് കാഴ്ചശക്തിയെ ബാധിക്കുന്നതിനുള്ള ചാൻസ് വളരെ കൂടുതലാണ്
https://www.facebook.com/Malayalivartha