കോവിഡ് വാക്‌സിൻ എത്തിയാലും മാസ്‌കും ഗ്യാപ്പും 2022 വരെ തുടരേണ്ടിവരും ..കാരണം ഇതാണ്
കോവിഡിനൊരു വാക്‌സീന്‍ ലഭ്യമായാല്‍ പിന്നെ ഒന്നും പേടിക്കേണ്ട, ജീവിതം സാധാരണ നിലയിലാകും എന്ന പ്രതീക്ഷയില്‍ ജീവിക്കുന്നവരാണ് നമ്മളില്‍ പലരും. ശുഭപര്യവസായിയായ ഒരു സിനിമയുടെ ക്ലൈമാക്സ് പോലെയായിരിക്കും വാക്സിന്‍റെ വരവെന്ന് കരുതുന്നവരുമുണ്ട്.
എന്നാല്‍ സത്യം അതല്ല.. അത്രയേറെ പ്രതീക്ഷ ഇക്കാര്യത്തിൽ പുലർത്തേണ്ടതില്ലെന്നാണ് ലോകത്തെ ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. വാക്‌സീന്‍ കണ്ടെത്തിയാലും, മാസ്‌ക് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകളും സാമൂഹിക അകല മാനദണ്ഡങ്ങളും തുടരുക തന്നെ വേണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
അമേരിക്കയിലെ പകര്‍ച്ചവ്യാധി വിദഗ്ധനും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്‌ഷ്യസ് ഡിസീസസ് ഡയറക്ടറുമായ ഡോ. ആന്റണി ഫൗസിയുടെ അഭിപ്രായത്തില്‍ 2022 വരെയെങ്കിലും മാസ്‌കും സാമൂഹിക അകലവുമൊക്കെ നാം തുടരേണ്ടി വരും.
വാക്‌സീന്‍ കണ്ടെത്തിയെന്ന് വച്ച് മുന്‍കരുതല്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഫിലഡല്‍ഫിയായിലെ തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാരും വിദ്യാര്‍ഥികളുമായി സംവദിക്കവേ ഡോ. ഫൗസി പറഞ്ഞു. പോളിയോ, മീസല്‍സ് എന്നിവയൊക്കെ പോലെ വാക്‌സീന്‍ കൊണ്ട് മാത്രം അപ്രത്യക്ഷമാകുന്ന ഒന്നല്ല കൊറോണ വൈറസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കാന്‍ സമയമെടുക്കുമെന്നും വാക്‌സീനുകള്‍ക്ക് 70 ശതമാനം കാര്യക്ഷമതയേ അവകാശപ്പെടാനാകൂ എന്നും ഫൗസി ഉള്‍പ്പെടെയുള്ള ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വൈറസിനെതിരെ ഹേര്‍ഡ് ഇമ്മ്യൂണിറ്റി അഥവാ സമൂഹ പ്രതിരോധം ഉണ്ടാക്കാനുള്ള ഏറ്റവും മികച്ച വഴി വാക്‌സീനാണെന്നും ഡോ. ഫൗസി അഭിപ്രായപ്പെടുന്നു.
2021 തുടക്കത്തില്‍ വാക്‌സീന്‍ വിതരണം ആരംഭിച്ചാല്‍ തന്നെയും ആ വര്‍ഷം അവസാനത്തോടെയോ 2022 തുടക്കത്തിലോ മാത്രമേ സമൂഹ പ്രതിരോധം സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..
ഇനി കോവിഡ് വെെറസ് ബാധയ്ക്ക് എതിരെ ഫലപ്രദമായ വാക്സിൻ കണ്ടെത്തിയാലും ജനജീവിതം ഈ അടുത്തെങ്ങും സാധാരണനിലയിലേക്കു മടങ്ങിയെത്തില്ലെന്ന് തന്നെയാണ് ആരോഗ്യ വിദഗ്ധർ പറയുന്നത് ..വാക്സിൻ എത്തിയാൽ തന്നെ ഉടൻ തന്നെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടില്ല.
ആദ്യ ഡോസുകൾ ലഭിക്കുന്നവർക്ക് ഉടൻ തന്നെ പൂർണമായ പ്രതിരോധശേഷി ലഭിക്കില്ല. ശരീരത്തിലെ രോഗപ്രതിരോധശേഷിയുമായി വാക്സിൻ ഇഴുകിചേർന്നു പ്രവർത്തിച്ചുതുടങ്ങാൻ കൂടുതൽ സമയമെടുക്കും. ആദ്യത്തെ ഒരു ഡോസ് കൊണ്ടുമാത്രം പ്രതിരോധശേഷി ലഭിക്കില്ല. അതുകൊണ്ടുതന്നെ ആഴ്ചകൾക്കുശേഷം കൂടുതൽ ഡോസുകൾ എടുക്കേണ്ടിയും വന്നേക്കാം.
.കോവിഡ് വാക്സിൻ മാർച്ചിൽ എത്തിയാൽ തന്നെ എല്ലാവർക്കും വാക്സിൻ എത്തിക്കാൻ വേണ്ട കാലതാമസം നിർണയിക്കാൻ കഴിയില്ല. . എല്ലാവരിലേക്കും എത്തുന്നതിന് ആറ് മാസം മുതൽ ഒരു വർഷംവരെ എടുക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതായത് 2022 വരെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തില്ലെന്നു ചുരുക്കം .മാത്രമല്ല വാക്സിൻ നിർമിക്കുന്നതിൽ ഗുരുതരമായ വെല്ലുവിളികൾ ഉണ്ട്. നിർമാണത്തിലും സംഭരണത്തിലുമുള്ള തടസങ്ങൾ, വാക്സിനുകൾ എത്രത്തോളം നന്നായി പ്രവർത്തിക്കും എന്നത് സംബന്ധിച്ച ചോദ്യങ്ങൾ, ജനങ്ങളുടെ വിശ്വാസ്യതയിലുള്ള പ്രശ്നങ്ങൾ എന്നിവയൊക്കെയാണ് ഈ വെല്ലുവിളികളെന്നും ആരോഗ്യ വിദഗ്ദർ വെളിപ്പെടുത്തുന്നു.
കോവിഡ് വൈറസിനെ നിയന്ത്രിക്കാൻ വാക്സിൻകൊണ്ടു മാത്രം സാധിക്കില്ലെന്നും ദൈനംദിന ജീവിതത്തിലെ നിയന്ത്രണങ്ങൾ കുറച്ചുനാളുകൾ കൂടി തുടരുകയാണ് വേണ്ടതെന്നും അതുകൊണ്ടു തന്നെ വിദഗ്ധർ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha