കോവിഡ് വൈറസിന് പിന്നാലെ ബാക്ടീരിയയും ... ചൈനയിൽ കോവിഡിന് പിന്നാലെ പുതിയ സാംക്രമിക രോഗം പടരുന്നു .. ചൈനയിൽ ആറായിരം പേർക്ക് ബ്രൂസെല്ലോസിസ് രോഗം
വൈറസിന് പിന്നാലെ ലോകത്തെ പിടിച്ചുകുലുക്കാൻ ബാക്ടീരിയ; ചൈനയിൽ കോവിഡിന് പിന്നാലെ പുതിയ സാംക്രമിക രോഗം പടരുന്നതായി റിപ്പോർട്ട്. പുതിയ രോഗം വ്യാപിക്കുന്നതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് ആണ് റിപ്പോർട്ട് ചെയ്തത്.
ബ്രൂസെല്ലോസിസ് എന്ന പുതിയ രോഗമാണ് ചൈനയിൽ ആറായിരത്തിലേറെ പേർക്ക് സ്ഥിരീകരിച്ചത്. 55,725 പേരിൽ നടത്തിയ പരിശോധനയിലാണ് 6620 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയത്.
രോഗം ബാധിച്ച മൃഗങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിനാലാണ് മനുഷ്യർക്ക് ബ്രൂസെല്ലോസിസ് വരുന്നത്.മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നതിലൂടെയും രോഗം പടരുമെന്നാണ് സൂചന .. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ചൈന ആനിമൽ ഹസ്ബൻഡറി ഇൻഡസ്ട്രീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു ബയോ ഫാർമസൂട്ടിക്കൽ കമ്പനിയിൽ നിന്നാണ് ഈ രോഗം ഉത്ഭവിച്ചത് എന്നാണ് ലാൻഷോയു ആരോഗ്യ കമ്മീഷൻ പറഞ്ഞത് . രോഗം മാറാ വ്യാധിയായി പടർന്നു പിടിക്കാൻ സാധ്യത ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്
കോവിഡ് വാക്സിൻ എന്ന് ലഭിക്കും എന്നതിനെക്കുറിച്ച് ഇപ്പോഴും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ 550 കോടിയോളം ആളുകൾക്കെങ്കിലും പ്രതിരോധമരുന്ന് ലഭിക്കേണ്ടതുണ്ട്. അതായത് ലോക ജനസംഖ്യയുടെ 60 മുതൽ 70 ശതമാനം ആളുകളിലേക്ക് വാക്സിൻ എത്തണം. എത്രയും പെട്ടെന്ന് വാക്സിൻ സ്വീകരിച്ച് വൈറസിനെതിരെ പ്രതിരോധശേഷി കൈവരിക്കാനാണ് ലോകരാജ്യങ്ങളെല്ലാം ശ്രമിക്കുന്നത്..അതേസമയം ആദ്യ ബാച്ച് മരുന്നുകൾ എല്ലാവരിലും ഫലപ്രദമാകാൻ ഇടയില്ല എന്നും സൂചനയുണ്ട്.
ഇതിനിടെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള ആശങ്കകളും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതും ആഗോളതലത്തില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാനല്ല താൽപ്പര്യം കുറയ്ക്കുന്നുമുണ്ട്. ചൈന, ഓസ്ട്രേലിയ, സ്പെയിന്‍, ബ്രസീല്‍ ഉള്‍പ്പെടെ 10 രാജ്യങ്ങളിലുള്ളവർ വാക്സിനിൽ താൽപ്പര്യം കാണിക്കുന്നില്ല എന്നാണു സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നത്
അടുത്ത വർഷം പകുതി വരെ കോവിഡ് വാക്സിനുകളുടെ വ്യാപക ഉപയോഗം പ്രതീക്ഷിക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടനയും പറഞ്ഞു കഴിഞ്ഞു . അഡ്വാൻസ്ഡ് ക്ലിനിക്കൽ ട്രയലുകളിലെ കാൻഡിഡേറ്റ് വാക്സിനുകളൊന്നും ഇതുവരെ ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്ന 50% എങ്കിലും ഫലപ്രാപ്തിയുടെ വ്യക്തമായ സൂചന നൽകിയിട്ടില്ല
. കോവിഡിന്റെ മൂന്നാം ഘട്ടം കൂടുതൽ സമയമെടുക്കും എന്നാണു പൊതുവെയുള്ള വിലയിരുത്തൽ ..മാത്രമല്ല വാക്സിൻ എത്രത്തോളം സുരക്ഷിതമാണെന്ന് ഇപ്പോൾ പറയാനാകില്ല
ഈ സാഹചര്യത്തിൽ പുതിയ ബാക്ടീരിയ മൂലമുള്ള മഹാമാരി കൂടി നേരിടേണ്ടി വരുമെന്നത് തീർത്തും ആശങ്കാജനകം തന്നെയാണ് .
https://www.facebook.com/Malayalivartha