കോവിഡ് ആന്ധ്രാ വകഭേദം പേടിക്കേണ്ടത് തന്നെ ....ഇന്ത്യന്‍ വകഭേദങ്ങളായ B1.617, B1.618 എന്നിവയേക്കാള്‍ ശക്തം...ഇന്‍കുബേഷന്‍ കാലയളവ് കുറവ് ....15 ഇരട്ടി അപകടകരം
ഒരാഴ്ചയ്ക്കിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 26 ലക്ഷത്തിലധികം പേര്‍ക്ക്... കൂടാതെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 34 ലക്ഷം കടന്നിരിക്കുന്നു... ആരോഗ്യസംവിധാനങ്ങള്‍ക്ക് താളം തെറ്റുകയും, ഓക്സിജന്‍, മരുന്ന് എന്നിവയ്ക്ക് ക്ഷാമം സംഭവിക്കുകയും ചെയ്യുന്നത് ജനങ്ങളില്‍ കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്
ഇതോടൊപ്പം ഇപ്പോഴത്തെ കോവിഡ് ആന്ധ്രാ വകഭേദം കൂടുതല്‍ അപകടകാരി ആണെന്നാണ് റിപ്പോർട്ടുകൾ ...കേരളത്തില്‍ എന്‍ 440കെ കോവിഡ് വകഭേദത്തിന്റെ സാന്നിധ്യമുണ്ടെന്നാണ് പഠനം നടത്തിയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കര്‍നൂളില്‍ കണ്ടെത്തിയ വകഭേദത്തിന് ഇത് വരെ ഉള്ള വൈറസ്സിനെക്കാൾ 15 മടങ്ങ് കൂടുതല്‍ വ്യാപനശേഷിയും പ്രഹരശേഷിയും ഉണ്ടത്രേ! ഇന്ത്യന്‍ വകഭേദങ്ങളായ B1.617, B1.618 എന്നിവയേക്കാള്‍ ശക്തം ആണ് ഇത് ... പുതിയ വേരിയന്റിന് ഇന്‍കുബേഷന്‍ കാലയളവ് കുറവാണെന്നും കണ്ടെത്തി
കോവിഡിന്‍റെ അപകടകരമായ ഈ വകഭേദം കണ്ടെത്തിയത് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ആണ് . സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുലര്‍ ബയോളജി (സിസിഎംബി) ആണ് എന്‍ 440 കെ എന്ന കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയത്. എന്‍ 440കെ വേരിയന്‍റ് രാജ്യത്ത് വ്യാപകമായി കണ്ടെത്തിയിട്ടില്ലെങ്കിലും ചില സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡിന്റെ മുന്‍ വകഭേദങ്ങളെക്കാള്‍ 15 ഇരട്ടി അപകടമാണ് ഇത്
ഇത് വിശാഖപട്ടണത്തും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും കോവിഡ് അതിവേഗം വ്യാപിക്കാനും കൂടുതല്‍ ഗുരുതരമായ സാഹചര്യം ഉണ്ടാകാനും കാരണമായേക്കാമെന്ന് വിദഗ്ധര്‍ പറഞ്ഞു. എപി സ്‌ട്രെയിന്‍ എന്ന് വിളിക്കപ്പെടുന്ന പുതിയ വേരിയന്റാണ് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കോവിഡിന്‍റെ വന്‍ കുതിച്ചുചാട്ടത്തിന് പിന്നിലെന്ന് നിഗമനം വളരെ നേരത്തെ തന്നെ സംശയിച്ചിരുന്നു.
കൂടുതൽ വിശകലനത്തിനായി സിസിഎംബിയിലേക്ക് സാമ്പിളുകൾ അയച്ചിരിക്കുകയാണെന്നും കൂടുതൽ വ്യക്തത ഉണ്ടാകേണ്ടതുണ്ടെന്നും ഗവേഷകര്‍ പറയുന്നു. വിശാഖപട്ടണത്ത് പ്രചാരത്തിലുള്ള ഈ വകഭേദം കഴിഞ്ഞ വര്‍ഷത്തെ ആദ്യ തരംഗത്തില്‍ നാം കണ്ടതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന കാര്യം ഉറപ്പാണ് എന്ന് വിശാഖപട്ടണം ജില്ലാ കളക്ടര്‍ വി വിനയ് ചന്ദ് പറഞ്ഞു.
ആദ്യ തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി, ഈ വൈറസിന് ഹ്രസ്വമായ ഒരു എക്സ്പോഷര്‍ മതിയാകും, ഇത് ഒരു ചെറിയ കാലയളവിനുള്ളില്‍ നാലോ അഞ്ചോ പേരെ കൂടുതല്‍ ബാധിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഈ വേരിയന്‍റ് വളരെ പ്രവചനാതീതമാണെന്ന് വിദഗ്ദ്ധര്‍ കൂട്ടിച്ചേര്‍ത്തു.
ജനുവരിയില്‍ നടത്തിയ പരിശോധനയില്‍ വയനാട്, കോട്ടയം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ 10 ശതമാനത്തിലേറെ പേരില്‍ വകഭേദം വന്ന എൻ 440 കെ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു
കേരളത്തിലെ പത്ത് ജില്ലകളിൽ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച ബി വണ്‍ 617 കൊറോണ വൈറസിൻ്റെ സാന്നിധ്യം ഉള്ളത് . അതിതീവ്രവ്യാപന ശേഷിയുള്ള ഈ കൊറോണ വൈറസ് ഏറ്റവുമധികം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത് കോട്ടയം ആലപ്പുഴ ജില്ലകളിലാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്‌സ് ആന്‍റ് ഇൻറഗ്രേറ്റീവ് ബയോളജിയുടെ പഠനത്തില്‍ കണ്ടെത്തിയിരുന്നു
അടുത്ത പത്ത് ദിവസം കൊണ്ട് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണവും ചികിത്സയിലുള്ള രോഗികളുടെ എണ്ണവും ഇരട്ടിയിലധികമാകാമെന്നാണ് കേരളത്തിലെ ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ആക്ടീവ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷത്തിലേക്ക് മാറാനെടുത്ത സമയം വെറും അഞ്ച് ദിവസം മാത്രമാണെന്നും കടുത്ത നിയന്ത്രണങ്ങൾ എന്നതിനൊപ്പം താൽകാലിക അടച്ചിടൽ അനിവാര്യമാണെന്നുമാണ് വിദഗ്ധാഭിപ്രായം
https://www.facebook.com/Malayalivartha