കോവിഡിനെ ഇനി മണത്തറിയാം ..കൊറോണ വൈറസിന്റെ സാന്നിധ്യം ശരീര ഗന്ധത്തില്‍ നിന്നും തിരിച്ചറിയുന്ന ഉപകരണം ബ്രിട്ടനിലെ ഗവേഷകര്‍ പരീക്ഷിച്ചു. കോവിഡ് അണുബാധക്ക് ഗന്ധമുണ്ടെന്നും വ്യക്തിയുടെ ശരീരത്തിലെ ദുര്‍ഗന്ധം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ സെന്‍സറുകള്‍ക്ക് കണ്ടെത്താനാകുമെന്നും ഗവേഷകര്‍ ...

കോവിഡിന്റെ സാന്നിധ്യം 'മണത്തറിയുന്ന' ഇല്കട്രോണിക് ഉപകരണങ്ങള്‍ ഉടന്‍ ഉപയോഗത്തില്‍ വന്നേക്കാമെന്ന് റിപ്പോര്‍ട്ട്. കൊറോണ വൈറസിന്റെ സാന്നിധ്യം ശരീര ഗന്ധത്തില്‍ നിന്നും തിരിച്ചറിയുന്ന ഉപകരണം ബ്രിട്ടനിലെ ഗവേഷകര്‍ പരീക്ഷിച്ചു. മനുഷ്യ ശരീരഗന്ധത്തിന്റെ സഹായത്തോടെ തിരക്കേറിയ സ്ഥലത്ത് അണുബാധയുടെ സാന്നിധ്യം തിരിച്ചറിയാൻ ഈ ഇലക്ട്രോണിക്ക് ഉപകരണത്തിന് കഴിയും
കോവിഡ് അണുബാധക്ക് ഗന്ധമുണ്ടെന്നും വ്യക്തിയുടെ ശരീരത്തിലെ ദുര്‍ഗന്ധം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ സെന്‍സറുകള്‍ക്ക് കണ്ടെത്താനാകുമെന്നും ഗവേഷകര്‍ പറയുന്നു. ശരീരത്തിലെ ഗന്ധം സൃഷ്ടിക്കുന്ന അസ്ഥിര ജൈവ സംയുക്തങ്ങളിലെ (VOC) മാറ്റങ്ങൾ ഇലക്ട്രോണിക് സെൻസറുകൾക്ക് കണ്ടെത്താൻ കഴിയുന്നതാണെന്നും ഗവേഷർ പറയുന്നത്.
ഡർഹാം യൂണിവേഴ്സിറ്റി, എൽഎസ്‌എച്ച്‌ടിഎമ്മിന്റെയും ബയോടെക് കമ്പനിയായ റോബോ സയന്റിഫിക് ലിമിറ്റഡിന്റെയും ഗവേഷകരുടെ നേതൃത്വത്തിലാണ് ഓർഗാനിക് സെമി-കണ്ടക്റ്റിങ് (ഒഎസ്‌സി) സെൻസറുകളുള്ള ഉപകരണങ്ങൾ പരീക്ഷിച്ചത്. ഇതൊരു കോവിഡ് -19 പരിശോധനാ ഉപകരണമായി ഉപയോഗിക്കാൻ കഴിയുമെന്നാണ് വിദഗ്ധരുടെ വാദം
തിരക്കേറിയ ഷോപ്പിംഗ് മാളുകളിലും ഓഫിസുകളിലും അതുപോലെയുള്ള മറ്റു സ്ഥലങ്ങളിലും കോവിഡ് -19 ബാധിച്ചവരെ കണ്ടെത്താൻ പുതിയ ഗാഡ്‌ജെറ്റുകൾക്ക് സാധിച്ചേക്കുമെന്നാണ് കരുതുന്നത് ... റൂമിന്റെ മുകൾ ഭാഗത്ത് ഈ ഉപകരണം ഘടിപ്പിച്ചാൽ അകത്ത് പ്രവേശിക്കുന്ന കോവിഡ് രോഗികളെ കണ്ടെത്തും. കേവലം പതിനഞ്ച് മിനിറ്റിൽ തന്നെ ഫലം ലഭിക്കുകയും ചെയ്യും. 90 മുതൽ 100 ശതമാനം കൃത്യതയോടെയാണ് കോവിഡ് അലാമിന്റെ പരിശോധനാ ഫലം ലഭിക്കുന്നതെന്നും ഗവേഷകർ പറഞ്ഞു.
സ്രവ പരിശോധന ഇല്ലാതെ കോവിഡ് രോഗിയെ തിരിച്ചറിയാനാകുമെന്നാണ് ഈ രീതിയുടെ ഗുണം എന്നാണു ഗവേഷകര്‍ അവകാശപ്പെടുന്നത് . അതുകൊണ്ടു തന്നെ ഇത്തരം ഇല്കട്രോണിക് ഉപകരണങ്ങള്‍ ഉടന്‍ ഉപയോഗത്തില്‍ വന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്
മാത്രമല്ല, ഭാവിയിൽ ഉണ്ടാകുന്ന രോഗങ്ങളിൽ നിന്ന് ആളുകളെ രക്ഷിക്കാനും അവയ്ക്ക് കഴിയും, ഏതാനും ആഴ്ചകൾക്കുള്ളിൽ മറ്റ് രോഗങ്ങൾ കണ്ടെത്തുന്നതിനും സെൻസറുകൾ വികസിപ്പിച്ചെടുക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. മനുഷ്യരിലെ എല്ലാ രോഗങ്ങൾക്കും അതുമായി ബന്ധപ്പെട്ട ഗന്ധം ഉണ്ടെന്നാണ് കണ്ടെത്തൽ. ഈ ഗന്ധം അടിസ്ഥാനമാക്കിയാണ് പരിശോധന നടക്കുന്നത്..
https://www.facebook.com/Malayalivartha