ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റു അഞ്ചാം ക്ലാസുകാരി മരിച്ചു; പാമ്പ് കടിയേറ്റാൽ ചെയ്യേണ്ടുന്ന കാര്യങ്ങൾ ഇവയാണ്; മറക്കരുത് ഒരു ജീവൻ രക്ഷിക്കാം
മലയാളികളാകെ വല്ലാത്തൊരു വേദനയിലാണ്. ക്ലാസില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ച വാർത്ത ഞെട്ടലോടെയാണ് നാം അറിഞ്ഞത്. തീര്‍ത്താല്‍ തീരാത്ത വേദനയാണ് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഉണ്ടാക്കിയിരിക്കുന്നത്. ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10 വയസുള്ള ഷഹ്ല ഷെറിന്‍ ആണ് മരിച്ചത്. ക്ലാസ് മുറിക്കുള്ളിലെ ചുമരിനോടു ചേര്‍ന്ന ചെറിയപൊത്തില്‍ നിന്നും കുട്ടിയെ പാമ്പുകടിച്ചത്. പാദത്തില്‍ ചെറിയ രണ്ട് മുറിവ് കണ്ട ഷഹ്ല അധ്യാപകനെ അറിയിച്ചു. പാമ്പുകടിയേറ്റതാണെന്ന് കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല.
പാമ്പ് കടിയേൽക്കുമ്പോൾ അടുത്തുള്ളവരുടെ ശ്രദ്ധാപൂർവമുള്ള ഇടെപെടൽ തീർച്ചയായും ഒരു ജീവനെ രക്ഷിക്കാൻ സഹായകമാകും. പാമ്പ് കടിയേറ്റവർക്ക് നൽകേണ്ടുന്ന പ്രാഥമിക ചികിത്സ ഇവയാണ്. ദയവായി ഈ കാര്യങ്ങൾ ഓർക്കുക. പാമ്പുകടിച്ചാല്‍ പ്രഥമ ശുശ്രൂക്ഷ നല്‍കി എത്രയും നേരത്തെ ചികിത്സ തേടിയാല്‍ രക്ഷപ്പെടാവുന്നതാണ്. ശരീരത്തില്‍ വ്യാപിക്കുന്ന വിഷത്തിന്റെ അളവു പരമാവധി കുറയ്ക്കുക എന്നതാണ് പ്രഥമശുശ്രൂഷയുടെ ലക്ഷ്യം. കടിയേറ്റാല്‍ ഒന്നരമിനിറ്റിനുള്ളില്‍ ഇതു ചെയ്തിരിക്കണം. കടിയേറ്റ സ്ഥലം നല്ല ശുദ്ധജലത്തില്‍ വൃത്തിയായി കഴുകുക. സോപ്പ് ഉപയോഗിച്ച് കഴുകാവുന്നതാണ്. കടിയേറ്റ മുറിവിലൂടെ രക്തം ഞെക്കിക്കളയുക. എന്നാല്‍ മുറിവു കീറാതിരിക്കാൻ നന്നായി ശ്രദ്ധിക്കണം . ഈ സമയത്ത് ചിലർ ചെയ്യുന്ന മണ്ടത്തരമാണ് ബ്ലേഡ് ഉപയോഗിക്കുന്നത്. ബ്ലേഡ് ഉപയോഗിച്ച് മുറിവു വലുതാക്കി വിഷം കളയാന്‍ ചിലര്‍ ശ്രമിക്കുന്നു. അതും ഗുണം ചെയ്യില്ലെന്നു മാത്രമല്ല കൂടുതല്‍ രക്ത നഷ്ടത്തിന് ഇടയാക്കുകയാണ് ചെയ്യുന്നത്.
'യാതൊരു കാരണവശാലും മുറുക്കമുള്ള കെട്ടിട്ട് ആ ഭാഗത്തെ രക്തസഞ്ചാരം ഇല്ലാതാക്കരുത്. കടിയേറ്റതിന്റെ രണ്ടോ മൂന്നോ സെ.മീറ്റര്‍ മുകള്‍ ഭാഗത്തായി കെട്ടുക .എന്നാൽ കെട്ട് അധികം മുറുകാനോ അയയാനോ പാടില്ല. കടുംകെട്ടിട്ടു വയ്ക്കുന്നത് ഗുണത്തേക്കാളുപരി ദോഷമാണ് ചെയ്യുക. കെട്ടിനിടയില്‍കൂടി ഒരു തീപ്പെട്ടിക്കൊള്ളി കടത്താനുള്ള ഇടം വേണം. ഇല്ലെങ്കില്‍ രക്തസ്രവം നിലയ്ക്കും. പത്തു മിനിറ്റിനുള്ളില്‍ അഴിച്ചു കെട്ടുകയും വേണം. കടിയേറ്റ് ഒരു മണിക്കൂറിലേറെ കെട്ട് നിലനിര്‍ത്തുകയുമരുത്. പേശികള്‍ക്കു നാശം സംഭവിക്കുന്നത് ഒഴിവാക്കാനാണിത്.
കുടിക്കാന്‍ ധാരാളം ശുദ്ധജലമോ ഉപ്പിട്ട കഞ്ഞിവെള്ളമോ നല്‍കുക. മധുരമുള്ള പാനീയങ്ങള്‍ നൽകരുത്. ഒരു കാരണവശാലും ആല്‍ക്കഹോള്‍ ഉപയോഗിക്കാൻ പാടില്ല. ചി കടി കൊണ്ടയാള്‍ അധികം നടക്കാനും ഓടാനും പാടില്ല. ശരീരം ഇളകാതെ നോക്കണം. മുറിവേറ്റ സ്ഥലത്ത് പൊള്ളിക്കുന്നതും അപകടകരമായ പ്രവണതയാണ്. രോഗിയുടെ മാനസിക ധൈര്യം വളരെ പ്രധാനമാണ്. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക എന്നതാണ് പ്രതിവിധികളില്‍ പ്രധാനം. കടിയേറ്റ ആളെ പേടിപ്പിക്കാതിരിക്കുക. അവരെആശ്വസിപ്പിക്കാൻ ശ്രമിക്കുക. അവരെ പേടിപ്പിക്കുന്ന അവസ്ഥ കഴിവതും ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രഥമശുശ്രൂഷ. കടിച്ചത് ഏതു പാമ്പാണ് എന്നു മനസ്സിലാക്കാന്‍ സാധിച്ചാല്‍ ചികില്‍സയ്ക്കുണ്ടാകുന്ന കാലതാമസം ഒഴിവാക്കാവുന്നതാണ്.പാമ്പ് കടിച്ചാല്‍ തിരിച്ചു കടിച്ചാല്‍ വിഷമിറങ്ങും എന്നൊക്കെ കേട്ടിട്ടുണ്ട്. ഇതൊരു തമാശയായി മാത്രമേ കരുതാനാവൂ. തിരിച്ചു കടിക്കാന്‍ പാമ്പിനെ തിരഞ്ഞു പോയാല്‍ രണ്ടാമതൊരു കടി കൂടി വാങ്ങിക്കാം എന്നതില്‍ കവിഞ്ഞു യാതൊരു പ്രയോജനവും ഉണ്ടാകാന്‍ സാധ്യതയില്ല.ഇത്തരം സാഹസങ്ങള്‍ക്ക് മുതിരാതിരിക്കുക.
https://www.facebook.com/Malayalivartha