Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം അധികമായാല്‍.......

17 JULY 2018 02:02 PM IST
മലയാളി വാര്‍ത്ത

സമൂഹ സൈറ്റുകളോടും സ്മാര്‍ട്ട്ഫോണുകളോടും ഉള്ള ആശ്രയത്വം കാരണം ഐജനറേഷന് (iGeneration ) (1985 നും 2012 നും ഇടയില്‍ ജനിച്ചവര്‍) മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലായിരിക്കും. ഇവിടെ 'ഐ' എന്ന വിശേഷണം സൂചിപ്പിക്കുന്നത്, നിങ്ങള്‍ ഉപയോഗിക്കുന്ന മൊബൈല്‍ സാങ്കേതിക വിദ്യയെയും അവ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെയുമാണ്.

കൗമാരം എന്നു പറയുന്നത് ജീവിതത്തിലെ വൈഷമ്യമേറിയ ഒരു ഘട്ടമാണ്. കൗമാരക്കാരെ അവര്‍ക്കു ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ശക്തമായി സ്വാധീനിക്കുന്നു. നിഷേധാത്മകമായ ചിന്തകളും വികാരങ്ങളും അവരെ വീണ്ടുവിചാരമില്ലാതെ ചിന്തിക്കുന്നതിനു പ്രേരിപ്പിച്ചേക്കാം. വിഷാദരോഗം, ആത്മഹത്യാ ചിന്തകള്‍, സമൂഹവിരുദ്ധ ചിന്തകള്‍ തുടങ്ങിയ കൂടുതലായും ഇവരെയാണ് ബാധിക്കുന്നത്.

പാരമ്പര്യം , വളരുന്ന സാഹചര്യം, പഴയകാല അനുഭവങ്ങള്‍, സമപ്രായക്കാരില്‍ നിന്നുള്ള സമ്മര്‍ദം തുടങ്ങി ഇതിലേക്ക് നയിക്കുന്ന കാരണങ്ങള്‍ പലതായിരിക്കാം. എന്നാല്‍, സമൂഹസൈറ്റുകളിലേക്ക് അനായാസമായി കടന്നുചെല്ലാന്‍ സാധിക്കുന്നതും സ്മാര്‍ട്ട്ഫോണുകളുടെയും ഉപയോഗവും ആയിരിക്കും നിര്‍ണായക ഘടകങ്ങളാവുന്നത്.

പ്രഫ. ട്വിന്‍ജ് ഇതേക്കുറിച്ചു നടത്തിയ പഠനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണെങ്കിലും അതിലെ ചില പോയന്റുകള്‍ എല്ലാവരും അംഗീകരിക്കുന്നവയാണ്.

ഇപ്പോഴത്തെ തലമുറയുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തിന്റെ ചില പരിണിതഫലങ്ങളെക്കുറിച്ച്‌ നോക്കാം;

1. സ്മാര്‍ട്ട്ഫോണുകള്‍ ഉറക്കം കളയുന്നു:

സ്മാര്‍ട്ട്ഫോണുകള്‍ നമുക്കൊപ്പം കിടക്കയിലും എത്തിക്കഴിഞ്ഞു! കിടക്കയിലും ഫോണില്‍ ഉറ്റുനോക്കിയിരിക്കുന്നത് ഉറങ്ങാനുള്ള ആഗ്രഹം ഇല്ലാതാക്കുന്നു. ശരീരത്തിനും മനസ്സിനും നവോന്മേഷം പകരുന്നതിന് ഉറക്കം അത്യാവശ്യമാണ്. ഉറക്കം കുറയുന്നതു മൂലം മറവി, ശ്രദ്ധക്കുറവ്, ജാഗ്രതക്കുറവ്, യുക്തിപരമായ കഴിവുകള്‍ കുറയല്‍ തുടങ്ങിയ പ്രശ്നങ്ങളെ നേരിടേണ്ടിവന്നേക്കാം.

2. നിരുത്സാഹമുണ്ടാക്കുന്നു:

ഫോണുകളിലോ ടാബ്‌ലറ്റുകളിലോ ശ്രദ്ധയൂന്നി മണിക്കൂറുകളോളം കിടക്കയിലോ സോഫയിലോ കഴിയുന്നത് നല്ലൊരു കാര്യമായിരിക്കില്ല. ചുറ്റും നടക്കുന്ന സംഭവങ്ങള്‍ അവര്‍ അറിയുകയേയില്ല. വിര്‍ച്വല്‍ ലോകത്തിലായിരിക്കുന്നതിനെ സൃഷ്ടിപരമായി കഴിയുന്നുവെന്ന് കണക്കാക്കാന്‍ സാധിക്കില്ല. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഭൂരിഭാഗം സമയവും ഡിജിറ്റല്‍ ഉപകരണങ്ങള്‍ അപഹരിക്കുന്നതിനാല്‍ അവര്‍ക്ക് ശാരീരിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ സാധിക്കുന്നില്ല എന്ന സത്യം അംഗീകരിക്കേണ്ടിയിരിക്കുന്നു.

വീടിനു വെളിയിലുള്ള കളികളും മറ്റും ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. ഉത്സാഹം വര്‍ദ്ധിപ്പിക്കുന്നതിനും പിരിമുറുക്കം കുറയ്ക്കുന്നതിനും ശ്രദ്ധ വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വീടിനുവെളിയിലുള്ള പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. വെര്‍ച്വല്‍ ഉത്തേജനം മാത്രം ലഭിക്കുന്നത് വൈകാരികവും മാനസികവുമായ ക്ഷേമത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

3. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത സാമൂഹിക ശൃംഖല:

ആളുകള്‍ ഒന്നിച്ചുകൂടിയിരിക്കുകയാണെങ്കിലും ഓരോരുത്തരും അവരവരുടെ ഫോണില്‍ മാത്രമായിരിക്കും ശ്രദ്ധയൂന്നുന്നത്. കുടുംബബന്ധങ്ങളും സുഹൃത്ബന്ധവും 'ചാറ്റ് ഗ്രൂപ്പിന്റെ' ഭാഗമായി മാത്രമൊതുങ്ങുന്നു. വൈകാരിക പിന്തുണയെന്ന പ്രധാനപ്പെട്ട കാര്യം എങ്ങും കാണാന്‍ സാധിക്കില്ല. ചില പ്രശ്നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് പിന്തുണ നല്‍കുന്നതിന് ആരും ഉണ്ടായിരിക്കില്ല. ഇത്തരക്കാര്‍ മിക്കപ്പോഴും ഓണ്‍ലൈനില്‍ ആയിരിക്കും ആശ്വാസം കണ്ടെത്തുന്നത്. എന്നാല്‍, ഇത്തരം പരിഹാരങ്ങള്‍ക്ക് അല്‍പ്പായുസ്സായിരിക്കും. ഒറ്റപ്പെടലും ഏകാന്തതയും ആത്മഹത്യാ ചിന്തയ്ക്കും വിഷാദരോഗത്തിനുമുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

കൂട്ടുകാരുമായി ഇടപഴകുന്നതും കായികമത്സരങ്ങള്‍ , നൃത്തം, ആയോധനകലകള്‍, സംഗീതം തുടങ്ങിയ കാര്യങ്ങളില്‍ പങ്കാളികളാവുന്നതും ജീവിതത്തിനു വേണ്ട കഴിവുകള്‍ വളര്‍ത്താന്‍ സഹായിക്കും. ആളുകളോടും വികാരങ്ങളോടുമുള്ള ഇടപഴകല്‍ യഥാര്‍ത്ഥമാവുന്നത് ജീവിതത്തെ സംബന്ധിച്ചിടത്തോളം പ്രധാന പാഠങ്ങള്‍ നല്‍കുന്നു. അതിനാല്‍, ഡിജിറ്റല്‍ ഉപകരണങ്ങളില്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കേണ്ടത് പ്രാധാന്യമര്‍ഹിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (56 minutes ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (1 hour ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (1 hour ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (1 hour ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (1 hour ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (1 hour ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (1 hour ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (2 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (2 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (2 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (7 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (9 hours ago)

Malayali Vartha Recommends