Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശരീരത്തിൽ എവിടെയും ടാറ്റൂ കുത്തുന്നവരുടെ കാലമാണിപ്പോൾ.... പതിനെട്ടു തികഞ്ഞവര്‍ മുതൽ എഴുപതുകഴിഞ്ഞവര്‍ വരെ കൂട്ടത്തിൽ! ഇന്നത്തെ ഫാഷൻ ട്രെന്‍ഡുകളിൽ ഏറ്റവും പ്രധാനിയായ ടാറ്റുവിനെ കുറിച്ച് കൂടുതൽ അറിയാം....

16 OCTOBER 2020 12:47 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ ഫാഷൻ ട്രെന്‍ഡുകളിൽ ഏറ്റവും പ്രധാനിയാണ് വിവിധ നിറത്തിലും രൂപത്തിലുമുള്ള ടാറ്റൂകൾ. നല്ല പണച്ചെലവുള്ള കാര്യമാണെങ്കിലും ഒരു ചെറിയ ടാറ്റൂവെങ്കിലും ശരീരത്തിലില്ലെങ്കിൽ അത് ഒരു കുറച്ചിലായി കാണുന്നവർ പോലുമുണ്ട്. എന്താണ് ടാറ്റു... എങ്ങനെയാണ് ടാറ്റുചെയ്യുന്നത്.. പലർക്കും പല സംശയങ്ങളും ഉണ്ടാകാം ... ടാറ്റുവിനെ കുറിച്ച് കൂടുതൽ അറിയാം....

പതിനെട്ടാം നൂറ്റാണ്ടിലാണ് ടാറ്റു എന്ന വാക്ക് പിറന്നത്. സസ്യങ്ങളിൽ നിന്നുമെടുക്കുന്ന നിറങ്ങൾ ഉപയോഗിച്ചായിരുന്നു പച്ചകുത്തിയിരുന്നത്.ലോക വ്യാപകമായി ഇത് നിലനിൽക്കുന്നു. ഉൾപ്രദേശങ്ങളിൽ ജീവിക്കുന്ന ഗോത്രവർഗക്കാർ മുതൽ അൾട്രാ മോഡേൺ എന്ന് വിശേഷിപ്പിക്കപ്പെടുന്നവർ വരെ പച്ചകുത്തുന്നു. ചില ഗോത്ര വർഗക്കാരുടെ ആചാരംകൂടിയാണ് ടാറ്റു കുത്തൽ .ടാറ്റുകുത്തലിനെക്കുറിച്ച് ചരിത്രപരമായ രേഖകൾ ലഭിച്ചിട്ടില്ല എങ്കിലും പുരാതനകാലത്ത് ശരീരം ചായം പൂശിയിരുന്നു.ന്യൂസിലൻഡിലെ മാവോറികൾ മുഖത്ത് പച്ചകുത്താറുണ്ടായിരുന്നു. പോളിനേഷ്യക്കാരും തായ്‌വാന്മാരും പച്ചകുത്തുന്ന രീതി ഉപയോഗിച്ചിരുന്നു.

ശരീരത്തിൽ എവിടേയും ടാറ്റൂ കുത്തുന്നവരുടെ കാലമാണിപ്പോൾ. യുവതലമുറയിൽ പെട്ടവരാണ് ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്യാറുള്ളത്. പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ കൈവിരലുകളില്‍ എണ്ണിത്തീര്‍ക്കാവുന്ന ടാറ്റൂ സ്റ്റുഡിയോകളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് സ്ഥിതി അതല്ല. തിരുവനന്തപുരത്ത് തന്നെ നിരവധി ടാറ്റൂ ഷോപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ടാറ്റൂ സ്റ്റുഡിയോകള്‍ കുറവെങ്കിലും ടാറ്റൂ ചെയ്യാനെത്തുന്നവരുടെ എണ്ണം വര്‍ഷാവര്‍ഷം കൂടിവരുന്നുണ്ട്. പതിനെട്ടു തികഞ്ഞവര്‍ തൊട്ട് എഴുപതുകഴിഞ്ഞവര്‍വരെ ആ കൂട്ടത്തിലുണ്ട്.

ടാറ്റൂ ചെയ്യുന്നതിന് ചാര്‍ജ്ജ് പലയിടങ്ങളിലും പല രീതിയിലാണ് വാങ്ങുന്നത്. ചില സ്റ്റുഡിയോകളില്‍ സ്‌ക്വയര്‍ ഇഞ്ച് കണക്കിലാണ് ചാര്‍ജ്ജ്. ചിലയിടങ്ങളില്‍ ഡിസൈന്‍ അനുസരിച്ചും. ആദ്യകാലങ്ങളില്‍ ഡിസൈന്‍ കൊണ്ടു വരുന്നവര്‍ കുറവായിരുന്നു. പലരും വരാറുള്ളത് സ്വന്തം ഡിസൈനും കൊണ്ടാണ്, ചിലര്‍ വാക്കുകളാണ് ഉപയോഗിക്കുക. ഇത്തിരി കലാവാസന ഉള്ള ചിലര്‍ സ്വന്തം ഡിസൈന്‍ വരച്ചുണ്ടാക്കിയിട്ടാവുംആര്‍ട്ടിസ്റ്റിനെ സമീപിക്കുക.

തന്റെ വ്യക്തിത്വത്തിന്റെ ഭാഗമാകാന്‍ പോകുന്ന ടാറ്റൂ എന്തായിരിക്കണം എങ്ങനെയായിരിക്കണം എന്നു വ്യക്തമായ കാഴ്ച്ചപ്പാടുള്ളവരാണ് ഇന്ന് ടാറ്റൂ ചെയ്യാനെത്തുന്നവരെന്നാണ് ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ പറയുന്നത്. 'ടാറ്റൂ ചെയ്യുന്നവര്‍ക്ക് കാന്‍സര്‍ വരുമെന്നും ആര്‍മിയില്‍ എടുക്കില്ലെന്നുമൊക്കെ പറയാറുണ്ട്. ടാറ്റൂ ചെയ്താല്‍ കാന്‍സര്‍ വരുമെന്ന് പറയുന്നതിന്റെ കാരണം, അതിലുപയോഗിക്കുന്ന വസ്തുക്കളിലെ രാസഘടകങ്ങളാണ്. നമ്മൾ ചൈനീസ് ഷോപ്പില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍ ഒറിജിനല്‍ ആവില്ലല്ലോ.

അതുപോലെ വിലക്കുറവുണ്ടെന്നു കരുതി ചിലര്‍ വിശ്വസ്ത ബ്രാന്‍ഡുകളുടെ അതേ പേരുള്ള ഡ്യൂപ്ലിക്കേറ്റ് ഇങ്ക് വാങ്ങും. അവയില്‍ ലെഡ് കണ്കണ്ടന്റ് കൂടുതലായിരിക്കും. ലെഡ് കൂടുതലായി ശരീരത്തില്‍ ചെന്നാല്‍ കാന്‍സറിന് കാരണമാകും. വ്യാജ ഉത്പന്നങ്ങള്‍ ഉപയോഗിച്ചുള്ള ടാറ്റുവാണ് കാന്‍സറിന് കാരണമെന്നും ഒറിജിനല്‍ ടാറ്റൂ ശരീരത്തിന് ഒരുതരത്തിലും ദോഷം വരുത്തില്ലെന്നും തിരുവനന്തപുരത്തെ ടച്ച് ഓഫ് ഇങ്ക് എന്ന ടാറ്റൂ സ്റ്റുഡിയോയിലെ അസി ഉറപ്പു പറയുകയാണ്.

ആദ്യത്തെ ടാറ്റൂ ഒരു വൈകാരിക റോളര്‍ കോസ്റ്റര്‍ ആണ്. വേദനാജനകമായ കഥകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാവാം. അതുകൊണ്ട് തന്നെ ടാറ്റൂ ചെയ്യണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് ഉറപ്പുമുണ്ടാവില്ല. മറ്റൊരു ആശങ്ക ശരിയായ ടാറ്റൂ ഡിസൈന്‍, പിന്നെ ഏറ്റവും അനുയോജ്യനായ ടാറ്റൂ ആര്‍ട്ടിസ്റ്റ് എന്നിവ തിരഞ്ഞെടുക്കലാണ്. നിങ്ങളുടെ ശരീരത്തിലെ തികച്ചും സ്വകാര്യമായ ആ വളരെ ചെറിയ അടയാളത്തിന്റെ പേരില്‍ ആള്‍ക്കാര്‍എങ്ങനെ വിലയിരുത്തും എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. എല്ലാം ശരിയാക്കി, മുന്നോട്ടു പോകാനുള്ള തീരുമാനം നിങ്ങള്‍ ഉറപ്പിക്കുകയാണെങ്കില്‍ വേദനയെക്കുറിച്ചുള്ള ആ പരിഭ്രമത്തെ നിങ്ങള്‍ മറികടക്കും.

മറ്റുള്ളവരെ അവഹേളിക്കുകയോ, മറ്റുള്ളവരുടെ മതവികാരങ്ങളെ, വിശ്വാസങ്ങളെ, സംസ്കാരത്തെ ഒക്കെ വ്രണപ്പെടുത്തുന്ന ചിഹ്നങ്ങളോ വാചകങ്ങളോ ടാറ്റൂ ചെയ്യരുത്. നിലവിലെ കാമുകൻ, ഭർത്താവ്, സുഹൃത്ത് എന്നിവരുടെ പേരുകൾ ഒരു ആവേശത്തിന് ടാറ്റൂ ചെയ്യാതെ ഇരിക്കുക. ഇത്തരം ചില തീരുമാനങ്ങൾ പിന്നീട് നിങ്ങൾക്ക് ബാധ്യതയായി മാറാം. വ്യക്തിപരമായി അർത്ഥവത്തായ ഡിസൈൻ തിരഞ്ഞെടുക്കുക .ടാറ്റൂ ചെയ്തതിന് ശേഷവും ശ്രദ്ധ വേണം: മാംസത്തിന് മുറിവേറ്റതുപോലെ പച്ചകുത്തലിനെ പരിഗണിക്കണം. സുഗന്ധമില്ലാത്ത സോപ്പ് ഉപയോഗിച്ച് കഴുകുക. അനാവശ്യമായി അതിനെ തൊടരുത്, ലോഷൻ ഉപയോഗിക്കുക, വെള്ളത്തിൽ മുക്കരുത്. സ്ഥാപനം നൽകുന്ന നിർദേശങ്ങൾ നിങ്ങൾ പാലിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (7 minutes ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (24 minutes ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (44 minutes ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (1 hour ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (1 hour ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (1 hour ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (2 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (3 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (3 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (3 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (3 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (3 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (3 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (3 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (3 hours ago)

Malayali Vartha Recommends