Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

പൗരത്വം തെളിയിക്കാനാകാത്ത 60 കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് മാറ്റി തടങ്കല്‍ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് പരാതി, ആസാമില്‍ എന്‍.ആര്‍.സി നടപ്പാക്കിയതിനെ തുടര്‍ന്നാണ് കുട്ടികളെ ബലമായി മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തിയത്

07 JANUARY 2020 12:27 PM IST
മലയാളി വാര്‍ത്ത

More Stories...

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതിരുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്..ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി..പക്ഷെ ഇക്കാര്യങ്ങൾ അനുസരിക്കണം..

പാക്കിസ്ഥാനിലെ സെനിക കേന്ദ്രത്തിനു മുന്നിൽ ഉഗ്രസ്ഫോടനം..13 പേർ കൊല്ലപ്പെട്ടു,, പൊട്ടിത്തെറിച്ചത് കാർ,..

പൗരത്വം തെളിയിക്കാനാകാത്ത 60 കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് മാറ്റി തടങ്കല്‍ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് പരാതി. ആസാമില്‍ എന്‍.ആര്‍.സി നടപ്പാക്കിയതിനെ തുടര്‍ന്നാണ് കുട്ടികളെ ബലമായി മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തിയത്. ഇതേ തുടര്‍ന്ന് സുപ്രീംകോടതിയില്‍ നിരവധി ഹര്‍ജികളാണ് ലഭിച്ചിട്ടുള്ളത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് സുപ്രീം കോടതി ഇത് സംബന്ധിച്ച് വിശദീകരണം തേടി. നാലാഴ്ചക്കകം നിലപാട് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. തടങ്കലിലായ 60 കുട്ടികളുടേയും മാതാപിതാക്കള്‍ ഇന്ത്യന്‍ പൗരന്‍മാരാണ്. സാങ്കേതികത്വത്തിന്റെ പേരിലാണ് കുട്ടികള്‍ എന്‍.ആര്‍.സി പട്ടികയ്ക്ക് പുറത്തായത്. തുടര്‍ന്നാണ് തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

എന്‍.ആര്‍.സി ട്രൈബ്യൂണലില്‍ ഇവരുടെ കേസ് തീര്‍പ്പാകുന്നത് വരെ എന്‍.ആര്‍.സി പട്ടികയില്‍ ഉള്‍പ്പെട്ട കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അനുവാദം നല്‍കിയിരുന്നു. സുപ്രീം കോടതി കേസ് പരിഗണിച്ചപ്പോള്‍ കുട്ടികളെ മാറ്റിയിട്ടില്ലെന്ന വിചിത്ര മറുപടിയാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞത്. കുട്ടികളെ തടങ്കല്‍ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കാന്‍ അറ്റോര്‍ണി ജനറല്‍ തയ്യാറായില്ല. തല്‍കാലം അങ്ങനെ ചെയ്യില്ലെന്ന മറുപടിയാണ് അറ്റോര്‍ണി ജനറല്‍ പറഞ്ഞത്. കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തി ക്യാമ്പുകളില്‍ പാര്‍പ്പിക്കില്ലെന്ന് ഉറപ്പ് നല്‍കാന്‍ അറ്റോര്‍ണി ജനറല്‍ തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്. അതിനാലാണ് നാലാഴ്ചക്കകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.

മാതാപിതാക്കള്‍ക്ക് പൗരത്വം തെളിയിക്കാന്‍ കഴിഞ്ഞെങ്കിലും ഇന്ത്യയില്‍ ജനിച്ച കുട്ടികള്‍ക്ക് സാങ്കേതികത്വത്തിന്റെ പേരില്‍ പൗരത്വ പട്ടികയില്‍ ഇടം കൊടുത്തില്ല. ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വന്ന വലിയവീഴ്ചയായാണ് വിലയിരുത്തുന്നത്. അതിന് പുറമേ കുട്ടികളെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തു. കുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും മക്കളെ കുറിച്ചുള്ള വിവരങ്ങറിയാതെ കണ്ണീരോടെ അലയുകയാണ്. ആസമിലെ പൗരവകാശ സംഘടനയാണ് കുട്ടികളെ തടങ്കല്‍ പാളയത്തിലേക്ക് മാറ്റിയ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 60 കുട്ടികളുടെ കാര്യത്തില്‍ അവരുടെ മാതാപിതാക്കളുടെ രേഖകള്‍ സ്വീകരിക്കുകയും കുട്ടികളുടേത് തള്ളുകയുമാണ് ചെയ്തതെന്ന് ഹര്‍ജിയില്‍ പറയുന്നു.

കുട്ടികളെ ഉദ്യോഗസ്ഥര്‍ ബലമായി മാതാപിതാക്കളില്‍ നിന്ന് ഏറ്റെടുത്ത് ക്യാമ്പുകളിലേക്ക് മാറ്റിയതായും ഹര്‍ജിയില്‍ പറയുന്നു. മനുഷ്യവകാശങ്ങളുടെയും കുട്ടികളുടെ അവകാശങ്ങളുടെയും അതിക്രൂരമായ ലംഘനമാണ് ഇതെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപെടണമെന്ന ആവശ്യവും ശക്തമാണ്. കുട്ടികളുടെ മാനസികനില അടക്കം പരിശോധിക്കണമെന്നും അവരെ എത്രയും വേഗം മോചിപ്പിക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. ആസാമില്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെ ദിവസങ്ങളോളും റദ്ദാക്കിയിരുന്നു. അതിനാല്‍ പല വിവരങ്ങളും പുറത്ത് വന്നില്ല. പിന്നീട് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് ഇന്റര്‍നെറ്റ് സര്‍വ്വീസ് പുനസ്ഥാപിച്ചത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ മനുഷ്യാവകകാശധ്വംസനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്.  

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫെബ്രുവരി 12ന് പൊതു പണിമുടക്കിന് ആഹ്വാനം ചെയ്‌ത്  (7 minutes ago)

ഹിയറിങ്ങിന് ഹാജരാകേണ്ടത് 20 ലക്ഷം പേർ  (11 minutes ago)

താഴ്ന്ന പ്രദേശങ്ങളായ കുതിരപ്പന്തയ മൈതാനം, കാന്തല്‍, തലൈകുന്താ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം താപനില മൈനസ് 1 ആയി  (35 minutes ago)

 കണ്ണീർക്കാഴ്ചയായി... കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു  (43 minutes ago)

ക്രിസ്മസ് പുതുവര്‍ഷ തിരക്ക് പരിഗണിച്ച് സര്‍വീസ് ....  (1 hour ago)

രണ്ടാം ടി20 പോരാട്ടത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം...  (1 hour ago)

പ്രതിക്ക് 83 വർഷം കഠിന തടവും ഒരു ലക്ഷം രൂപ  (1 hour ago)

വാഹനം മൂലം ഗുണാനുഭവങ്ങൾ, ഭക്ഷണ സുഖം എന്നിവ വന്നുചേരും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുവാൻ സാധിക്കുന്ന അനുകൂലമായ  (1 hour ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (1 hour ago)

മാംസവും മുട്ടയും നന്നായി വേവിച്ച് മാത്രം കഴിക്കണം, പച്ചമാംസം കൈകാര്യം ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കണം  (1 hour ago)

കുറ്റ്യാട്ടൂരിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവത്തിന് പോയ നിവേദയും കുട്ടികളും വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടത്തിൽപ്പട്ടത്​. ...  (2 hours ago)

ശബരിമലയിൽ വൻ ഭക്തജനതിരക്ക്  (2 hours ago)

വര്‍ക്കലയ്ക്കടുത്ത് വന്ദേഭാരത് ട്രെയിന്‍ ഓട്ടോയുമായി കൂട്ടിയിടിച്ചു  (9 hours ago)

മധ്യപ്രദേശ് ആശുപത്രിയില്‍ ഗുരുതര അനാസ്ഥ  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ബ്ലോക്ക് ഉള്‍പ്പെടെയുള്ളവ ജനുവരിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും: മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

Malayali Vartha Recommends