Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

പൗരത്വം തെളിയിക്കാനാകാത്ത 60 കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് മാറ്റി തടങ്കല്‍ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് പരാതി, ആസാമില്‍ എന്‍.ആര്‍.സി നടപ്പാക്കിയതിനെ തുടര്‍ന്നാണ് കുട്ടികളെ ബലമായി മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തിയത്

07 JANUARY 2020 12:27 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

പൗരത്വം തെളിയിക്കാനാകാത്ത 60 കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് മാറ്റി തടങ്കല്‍ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് പരാതി. ആസാമില്‍ എന്‍.ആര്‍.സി നടപ്പാക്കിയതിനെ തുടര്‍ന്നാണ് കുട്ടികളെ ബലമായി മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തിയത്. ഇതേ തുടര്‍ന്ന് സുപ്രീംകോടതിയില്‍ നിരവധി ഹര്‍ജികളാണ് ലഭിച്ചിട്ടുള്ളത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് സുപ്രീം കോടതി ഇത് സംബന്ധിച്ച് വിശദീകരണം തേടി. നാലാഴ്ചക്കകം നിലപാട് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. തടങ്കലിലായ 60 കുട്ടികളുടേയും മാതാപിതാക്കള്‍ ഇന്ത്യന്‍ പൗരന്‍മാരാണ്. സാങ്കേതികത്വത്തിന്റെ പേരിലാണ് കുട്ടികള്‍ എന്‍.ആര്‍.സി പട്ടികയ്ക്ക് പുറത്തായത്. തുടര്‍ന്നാണ് തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

എന്‍.ആര്‍.സി ട്രൈബ്യൂണലില്‍ ഇവരുടെ കേസ് തീര്‍പ്പാകുന്നത് വരെ എന്‍.ആര്‍.സി പട്ടികയില്‍ ഉള്‍പ്പെട്ട കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അനുവാദം നല്‍കിയിരുന്നു. സുപ്രീം കോടതി കേസ് പരിഗണിച്ചപ്പോള്‍ കുട്ടികളെ മാറ്റിയിട്ടില്ലെന്ന വിചിത്ര മറുപടിയാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞത്. കുട്ടികളെ തടങ്കല്‍ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കാന്‍ അറ്റോര്‍ണി ജനറല്‍ തയ്യാറായില്ല. തല്‍കാലം അങ്ങനെ ചെയ്യില്ലെന്ന മറുപടിയാണ് അറ്റോര്‍ണി ജനറല്‍ പറഞ്ഞത്. കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തി ക്യാമ്പുകളില്‍ പാര്‍പ്പിക്കില്ലെന്ന് ഉറപ്പ് നല്‍കാന്‍ അറ്റോര്‍ണി ജനറല്‍ തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്. അതിനാലാണ് നാലാഴ്ചക്കകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.

മാതാപിതാക്കള്‍ക്ക് പൗരത്വം തെളിയിക്കാന്‍ കഴിഞ്ഞെങ്കിലും ഇന്ത്യയില്‍ ജനിച്ച കുട്ടികള്‍ക്ക് സാങ്കേതികത്വത്തിന്റെ പേരില്‍ പൗരത്വ പട്ടികയില്‍ ഇടം കൊടുത്തില്ല. ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വന്ന വലിയവീഴ്ചയായാണ് വിലയിരുത്തുന്നത്. അതിന് പുറമേ കുട്ടികളെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തു. കുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും മക്കളെ കുറിച്ചുള്ള വിവരങ്ങറിയാതെ കണ്ണീരോടെ അലയുകയാണ്. ആസമിലെ പൗരവകാശ സംഘടനയാണ് കുട്ടികളെ തടങ്കല്‍ പാളയത്തിലേക്ക് മാറ്റിയ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 60 കുട്ടികളുടെ കാര്യത്തില്‍ അവരുടെ മാതാപിതാക്കളുടെ രേഖകള്‍ സ്വീകരിക്കുകയും കുട്ടികളുടേത് തള്ളുകയുമാണ് ചെയ്തതെന്ന് ഹര്‍ജിയില്‍ പറയുന്നു.

കുട്ടികളെ ഉദ്യോഗസ്ഥര്‍ ബലമായി മാതാപിതാക്കളില്‍ നിന്ന് ഏറ്റെടുത്ത് ക്യാമ്പുകളിലേക്ക് മാറ്റിയതായും ഹര്‍ജിയില്‍ പറയുന്നു. മനുഷ്യവകാശങ്ങളുടെയും കുട്ടികളുടെ അവകാശങ്ങളുടെയും അതിക്രൂരമായ ലംഘനമാണ് ഇതെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപെടണമെന്ന ആവശ്യവും ശക്തമാണ്. കുട്ടികളുടെ മാനസികനില അടക്കം പരിശോധിക്കണമെന്നും അവരെ എത്രയും വേഗം മോചിപ്പിക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. ആസാമില്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെ ദിവസങ്ങളോളും റദ്ദാക്കിയിരുന്നു. അതിനാല്‍ പല വിവരങ്ങളും പുറത്ത് വന്നില്ല. പിന്നീട് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് ഇന്റര്‍നെറ്റ് സര്‍വ്വീസ് പുനസ്ഥാപിച്ചത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ മനുഷ്യാവകകാശധ്വംസനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്.  

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (23 minutes ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (27 minutes ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (30 minutes ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (34 minutes ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (39 minutes ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (41 minutes ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (44 minutes ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (56 minutes ago)

DELHI POLICE വ്യോമസേനയിലെ ഉന്നതൻ അറസ്റ്റിൽ  (59 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ കൊലപാതകം: അപകടസമയത്ത് ബഷീർ ധരിച്ചിരുന്ന വസ്ത്രങ്ങൾ വിചാരണവേളയിൽ തിരിച്ചറിഞ്ഞ് സാക്ഷി...  (1 hour ago)

3 തവണ തലകീഴായി ബസ് മറിഞ്ഞു, യാത്രക്കാർ അറിഞ്ഞില്ല ആ ചതി! ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ അപകടം; പിന്നിൽ കെഎസ്ആർടിസിയുടെ അനാസ്ഥ..?  (1 hour ago)

ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...  (1 hour ago)

KANNUR തഹസില്‍ദാര്‍ക്കെതിരെ കുടുംബം  (1 hour ago)

വെറുമൊരു പനിയല്ല, യുഎഇയിൽ ഇൻഫ്ലുവൻസയും വൈറൽ പനിയും പടരുന്നു; അബുദാബിയിൽ സൗജന്യ വാക്സിൻ സൗകര്യം...  (1 hour ago)

"എനിക്ക് മരിക്കാൻ തോന്നി, ഒപ്പം വിമാനത്തിലുള്ള മറ്റുള്ളവരെക്കൂടി കൂടെക്കൂട്ടാൻ തോന്നി: നെടുമ്പാശ്ശേരി വിമാനക്കേസിൽ വൻ തിരിവ്; പ്രതിക്ക് ഭ്രാന്തില്ല, മലേഷ്യൻ കണക്ഷൻ അന്വേഷിക്കാൻ എൻ.ഐ.എ രംഗത്ത്...  (1 hour ago)

Malayali Vartha Recommends