രാഷ്ട്രീയം ഉപേക്ഷിച്ച് വി. കെ. ശശികല... ഡി.എം.കെയെ പരാജയപ്പെടുത്തി ഭരണം തുടർന്ന് ജയലളിതയുടെ ആഗ്രഹം സഫലമാക്കണമെന്നും ആവശ്യപ്പെട്ടു... തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചർച്ചായായി പ്രഖ്യാപനം...
തമിഴ്നാട് മുൻ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ തോഴിയും അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുമായ വി.കെ.ശശികല രാഷ്ട്രീയം ഉപേക്ഷിച്ചു.
നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയാണ് ശശികലയുടെ അപ്രതീക്ഷിത നീക്കം. പ്രവർത്തകരോടൊപ്പം എന്നും താനുണ്ടാവുമെന്ന് വ്യക്തമാക്കിയ ശശികല,
ഡി.എം.കെയെ പരാജയപ്പെടുത്തി ഭരണം തുടരുകയെന്ന ജയലളിതയുടെ ആഗ്രഹം സഫലമാക്കണമെന്നും ആവശ്യപ്പെട്ടതായി അനുയായികൾക്കായി പുറത്തിറക്കിയ പത്രകുറിപ്പിൽ പരാമർശിച്ചു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിലായിരുന്ന ശശികല ആഴ്ചകൾക്ക് മുമ്പാണ് ജയിൽ മോചിതയായത്. ജയലളിത ജീവിച്ചിരുന്നപ്പോഴും താൻ അധികാരത്തിനായി ആഗ്രഹിച്ചിട്ടില്ല.
അവരുടെ മരണശേഷവും അതിന് താൽപര്യമില്ല. തന്‍റെ പാർട്ടി ജയിക്കാൻ വേണ്ടി പ്രാർഥിക്കും. ജയലളിതയുടെ പാരമ്പര്യം തമിഴ്നാട്ടിൽ നില നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും ശശികല പറഞ്ഞു.
ജയലളിത ജീവനോടെ ഇരുന്നപ്പോൾ പോലും ഞാൻ അധികാരത്തിന്റെ പിന്നാലെ പോയിട്ടില്ല. അവർ മരിച്ചു കഴിഞ്ഞപ്പോഴും അങ്ങനെ ചെയ്യില്ല. ഞാൻ രാഷ്ട്രീയും പൊതുപ്രവർത്തനവും അവസാനിപ്പിക്കുകയാണ്.
ജയയുടെ പാർട്ടി ജയിക്കട്ടെയെന്നും അവരുടെ പാരമ്പര്യം തുടരട്ടെയെന്നും പ്രാർഥിക്കുന്നു’ എന്നുമാണ് ശശികല വ്യക്തമാക്കിയത്. എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകരോട് യോജിച്ചു നില്‍ക്കണമെന്നും അടുത്തുവരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ. പരാജയപ്പെടുമെന്ന് ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ ശശികല ഉറപ്പായും മത്സരിക്കുമെന്ന് അവരുടെ അനന്തരവന്‍ ടി.ടി.വി. ദിനകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ശശികലയുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
അനധികൃത സ്വത്തു സമ്പാദന കേസിൽ അറസ്റ്റിലായ ശശികല നാലു വർഷത്തെ ജയിൽവാസത്തിനു ശേഷമാണ് ഫെബ്രുവരിയിൽ ചെന്നൈയിൽ തിരികെയെത്തിയത്. രാഷ്ട്രീയത്തിൽ സജീവമാകുമെന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള ആദ്യ പ്രസ്താവനയിൽ ശശികല അറിയിച്ചിരുന്നു.
ശശികല തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്നും വരെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ശശികലയുടെ പിന്മാറ്റം അണ്ണാ ഡിഎംകെയുടെ രാഷ്ട്രീയ മോഹങ്ങൾക്ക് ഊർജമേകും.
ജയിൽ വാസത്തിനു ശേഷം ഈ മാസം ഒൻപതിന് ബംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കിടെയും പാർട്ടി പ്രവർത്തകർ യോജിച്ച് പ്രവർത്തിക്കണമെന്നും ശശികല ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന് പിന്നാലെ ശശികലയുടെ 350 കോടി രൂപയുടെ സ്വത്ത് കൂടി തമിഴ്നാട് സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു. തഞ്ചാവൂരിലെ 720 ഏക്കർ ഭൂമി, ശശികലയുടെ പേരിലുള്ള മൂന്ന് ബംഗ്ലാവും 19 കെട്ടിടങ്ങളുമാണ് സർക്കാർ ഏറ്റെടുത്തത്. രണ്ട് ദിവസത്തിനിടെ ശശികലയുടെ 1,200 കോടിയുടെ സ്വത്തുക്കളാണ് സര്‍ക്കാര്‍ കണ്ടുകെട്ടിയത്.
https://www.facebook.com/Malayalivartha