താജ്മഹലിന് ബോംബ് ഭീഷണി: ഫിറോസാബാദ് സ്വദേശിയെ അറസ്റ്റു ചെയ്തു
ഇന്ത്യയുടെ അഭിമാനമാണ് താജ് മഹൽ .ലോകാത്ഭുതങ്ങളിൽ ഒന്നായ താജ് മഹൽ പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കാറുണ്ട് .എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്ത ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് .താജ്മഹലില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണിയുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഫിറോസ്ബാദ് സ്വദേശിയെയാണ് യു.പി. പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലില്‍ ഇയാള്‍ മാനസികരോഗിയാണെന്ന് പറഞ്ഞതായും ആഗ്രയില്‍ നേരത്തെ ചികിത്സ തേടിയിരുന്നതായും പൊലീസ് പറഞ്ഞു. അതേസമയം, ഇയാളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
വ്യാഴാഴ്ച രാവിലെയാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ എമര്‍ജന്‍സി നമ്പറില്‍ താജ്മഹലില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് താജ്മഹലില്‍നിന്ന് സന്ദര്‍ശകരെ ഒഴിപ്പിക്കുകയും സി.ഐ.എസ്.എഫും ബോംബ് സ്‌ക്വാഡും ഉള്‍പ്പെടെയുള്ളവര്‍ വ്യാപകമായ തിരച്ചല്‍ നടത്തുകയും ചെയ്തു. സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ 11.15 ഓടെ താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കി.
https://www.facebook.com/Malayalivartha