കോൺഗ്രസിനെതിരെ കടുത്ത വെല്ലുവിളി ഉയർത്തി ലതിക സുഭാഷ്... ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കാൻ തുനിഞ്ഞിറങ്ങി ലതിക... കോൺഗ്രസ് നേതൃത്വം കനത്ത സമ്മർദ്ദത്തിൽ...
കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം തല മുണ്ഡനം ചെയ്ത മുൻ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷ് ഇപ്പോൾ കോൺ്രസിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
ഇപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഏറ്റുമാനൂരിൽ മത്സരിക്കുംം എന്നാണ് അവർ വ്യക്തമാക്കിയിരിക്കുന്നത്. തന്നോട് ഏറ്റുമാനൂരിൽ അല്ലാതെ മറ്റൊരിടത്തും മത്സരിക്കാൻ നേതാക്കൾ ആവശ്യപ്പെട്ടിരുന്നില്ല എന്ന് ലതികാ സുഭാഷ് വ്യക്തമാക്കിയിരുന്നു.
ഏറ്റുമാനൂർ സീറ്റിനായി കേരളാ കോൺഗ്രസ് നേതാക്കൾ നിർബന്ധം പിടിച്ചിട്ടുമില്ല. കോൺഗ്രസിനായിരുന്നു കേരളാ കോൺഗ്രസിന് സീറ്റ് നൽകണമെന്ന് നിർബന്ധമെന്നും ലതികാ സുഭാഷ് പറഞ്ഞിരുന്നു.
ഇന്ന് തന്റെ നിലപാട് വ്യക്തമാക്കാൻ ഏറ്റുമാനൂരിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകന്ന വേളയിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.
ലതികാ സുഭാഷിന്റെ വാക്കുകളിലേക്ക്, ഏറ്റുമാനൂരിലെ ജനങ്ങൾ കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്യാൻ കൊതിക്കുകയാണ്. കേരളാ കോൺഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടുപോയതോടെ ഏറ്റുമാനൂരിൽ കോൺഗ്രസിന് മത്സരിക്കാൻ കഴിയുമെന്ന് ഏതൊരു പാർട്ടി പ്രവർത്തകരെയും പോലെ താനും ആഗ്രഹിച്ചിരുന്നു.
എഐസിസി, കെപിസിസി ഭാരവാഹികളടക്കം സംഘടനാ വേദികളിൽ പറഞ്ഞതും പ്രവർത്തകർ പറഞ്ഞു കേട്ടതും ഏറ്റുമാനൂരിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി മത്സരിക്കണമെന്നായിരുന്നു.
കേരളാ കോൺഗ്രസിൽ നിന്ന് കോൺഗ്രസ് ഒരു സീറ്റ് തിരിച്ചുപിടിക്കുകയാണെങ്കിൽ അത് ഏറ്റുമാനൂർ ആയിരിക്കുമെന്ന് നേതാക്കൾ അന്നേ പറഞ്ഞതായിരുന്നു.
ഇവിടെ പാർട്ടി പ്രവർത്തകർ നിസ്സഹായരാണ്. ലതികാ സുഭാഷ് എന്ന വ്യക്തിയല്ല, മഹിളാ കോൺഗ്രസ് എന്ന സംഘടനയുടെ നേതാവെന്ന നിലയിൽ പറയുന്നു യൂത്ത് കോൺഗ്രസിനും കെഎസ് യുവിനും പരിഗണന ലഭിക്കുന്നത് പോലെ മഹിളാ കോൺഗ്രസിന് ലഭിക്കണമായിരുന്നു.
പക്ഷേ, ജോസഫ് ഗ്രൂപ്പിന് ഏറ്റുമാനൂർ വേണമെന്ന് നിർബന്ധം പിടിക്കുന്നു എന്നല്ലാതെ ഏറ്റുമാനൂരല്ലാതെ മറ്റൊരു സീറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഒരു കോൺഗ്രസ് നേതാക്കളും തന്നോട് ആവശ്യപ്പെട്ടിട്ടില്ല.
അതുകൊണ്ട് തന്നെ തന്റെ വിശ്വാസം വർധിച്ചുവന്നു. നേതാക്കൾ ദില്ലിക്ക് തിരിക്കുമ്പോഴും നോക്കട്ടെ എന്ന് പറഞ്ഞിരിന്നു. എന്നാൽ, കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ മത്സരരംഗത്ത് വരാനിരിക്കുന്ന സഹോദരന്മാരൊക്കെ എന്നോട് പറഞ്ഞു ഏറ്റുമാനൂർ വേണമെന്ന് വലിയ നിർബന്ധമൊന്നും തങ്ങൾക്കില്ലായിരുന്നു.
ഏറ്റുമാനൂരിൽ കേരളാ കോൺഗ്രസ് മത്സരിക്കണമെന്ന് കേരളാ കോൺഗ്രസിനെക്കാൾ നിർബന്ധം കോൺഗ്രസിന്റെ ആളുകൾക്കാണ്. എ.കെ. ആൻറണിയെ വിളിച്ച് ഏറ്റുമാനൂർ സീറ്റ് ചോദിച്ചിരുന്നു. തന്നില്ലെങ്കിൽ താൻ പ്രതികരിക്കുമെന്നും തലമുണ്ഡനം ചെയ്യുമെന്നും മാർച്ച് 8ന് പറഞ്ഞു.
ഏറ്റുമാനൂർ ഘടകക്ഷിക്ക് കൊടുത്തെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. വൈപ്പിൻ ചോദിച്ചെങ്കിലും ഉമ്മൻചാണ്ടി വ്യക്തമായ മറുപടി തന്നിരുന്നില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ വിളിക്കാമെന്ന് പറഞ്ഞിട്ടാകട്ടെ തിരികെ വിളിച്ചതുമില്ല.
താൻ മുദ്രാവാക്യം വിളിച്ച നേതാക്കളൊന്നും തന്റെ വേദന മനസിലാക്കിയില്ല. തല മുണ്ഡനം ചെയ്ത ശേഷം എ. കെ. ആൻറണി, വി. എം. സുധീരൻ, പി. ജെ. കുര്യൻ തുടങ്ങിയവരൊക്കെ വിളിച്ചിരുന്നു.
കോൺഗ്രസിലെ മറ്റ് സഹോദരിമാർക്ക് അംഗീകാരം കിട്ടാനാണ് പാർട്ടിയിൽ നിന്ന് രാജി വച്ചതെന്നും അവർ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha