മുതിര്‍ന്ന സിപിഐ നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന സി.എ. കുര്യന്‍ നിര്യാതനായി....
മുതിര്‍ന്ന സിപിഐ നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന സി. എ. കുര്യന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു.
വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മൂന്ന് തവണ പീരുമേട് എം എൽ എയായിരുന്നു ഇദ്ദേഹം. എ ഐ ടി യു സിയുടെ അമരക്കാരൻ കൂടിയായിരുന്നു സി. എ. കുര്യന്‍.
തോട്ടം മേഖലയും മൂന്നാറും കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയും സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു കുര്യന്‍.
മൂന്ന് തവണ പീരുമേട് എംഎല്‍എയും മുന്‍ ഡെപ്യൂട്ടി സ്പീക്കറും ആയിട്ടുണ്ടായിരുന്നു. എഐടിയുസി അറിയപ്പെടുന്ന നേതാവായ ഇദ്ദേഹം 1977, 1980, 1996 വര്‍ഷങ്ങളിലാണ് പീരുമേടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്.
1996ല്‍ ഡെപ്യൂട്ടി സ്പീക്കറുമായി. കോട്ടയം പുതുപ്പള്ളി സ്വദേശിയായായ ഇദ്ദേഹം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, എഐടിയുസി സംസ്ഥാന സെക്രട്ടറി, ഓള്‍ ഇന്ത്യ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബിരുദ കോഴ്‌സിനു പഠിക്കവെ ബാങ്കുദ്യോഗസ്ഥനായി. ബിരുദ പഠനകാലത്ത് തന്നെ ലഭിച്ച ബാങ്ക് ജോലി വേണ്ടെന്ന് വെച്ചാണ് 60 ല്‍ പൊതുപ്രവര്‍ത്തന രംഗത്ത് ഇറങ്ങുന്നത്. കോട്ടയം ജില്ലയിലെ പുതുപ്പള്ളിയില്‍ ജനിച്ച സി.എ കുര്യന്‍ 1960 മുതല്‍ ട്രേഡ് യൂണിയന്‍ രംഗത്ത് സജീവ സാന്നിധ്യമാണ്.
27 മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1965-66 കാലത്ത് വിയ്യൂര്‍ ജയിലിലായിരുന്നു. 1960 മുതല്‍ ജോലി രാജി വച്ച് ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായ കുര്യന്‍ 27 മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
അഞ്ചാം കേരള നിയമ സഭയിലേക്ക് 1977 ല്‍ പീരുമേട് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1980 – 82 ലും 1996 – 2010ലെ പത്താം നിയമസഭയിലും പീരുമേടിനെ പ്രതിനിധീകരിച്ചു. ജൂലൈ 1996 ന് പത്താം സഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.
അതേസമയം, ശബരിമല വിഷയത്തിൽ എൻഎസ്എസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേസ് നടത്തി തോറ്റപ്പോൾ ജനങ്ങളെ അണിനിരത്തി സർക്കാർ കുഴപ്പമാണെന്ന് പറയുന്നു. കോടതി വിധി വരെ കാത്തിരിക്കുകയാണ് മര്യാദയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
ശബരിമല അടഞ്ഞ അധ്യായമാണെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി. പ്രശ്നം ഇപ്പോൾ ചിലരുടെ മനസിൽ മാത്രമാണ്. ശബരിമല വിഷയത്തിൽ പ്രയാർ ഗോപാലകൃഷ്ണൻ കൊടുത്ത സത്യവാങ്മൂലത്തെ എതിർക്കുന്ന ഒന്നും ഇടത് സർക്കാർ കൊടുത്തിട്ടില്ല.
ശബരിമല കടകംപള്ളി സുരേന്ദ്രൻ അല്ല വിവാദമുണ്ടാക്കിയത്. കോൺഗ്രസാണ് ചർച്ചയാക്കിയതെന്നും കാനം കൂട്ടിച്ചേര്‍ത്തു. അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കണം അതാണ് മര്യാദയെന്നും എന്‍എസ്എസിന്‍റെ ചോദ്യത്തിന് കാനം മറുപടി നല്‍കി.
https://www.facebook.com/Malayalivartha