സംസ്ഥാനത്ത് കൊവിഡ് തരംഗം... കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ... പൊതുപരിപാടികൾക്കും മറ്റും കർശന വിലക്ക്....
മറ്റ് സംസ്ഥാനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ആരംഭിച്ച സാഹചര്യത്തിലും കേരളത്തിലെ കൊറോണ കേസുകളിലെ വർധനവ് കണക്കിലെടുത്തും പുതിയ നടപടി കൈക്കൊണ്ടിരിക്കുകയാണ് സർക്കാർ. കൊവിഡ് മഹാമാരിയുടെ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. പൊതുപരിപാടികള്‍ അടക്കമുള്ളവയ്ക്ക് ഇനി മുതൽ നിയന്ത്രണം കർശന ഏര്‍പ്പെടുത്തും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ 200 പേരെ മാത്രമെ പങ്കെടുക്കാന്‍ അനുവദിക്കൂ. പൊതു ചടങ്ങുകളുടെ സമയ ദൈർഘ്യം നിജപ്പെടുത്തിയിട്ടുണ്ട്. പൊതുപരിപാടികളുടെ സമയം രണ്ട് മണിക്കൂറായിട്ടാണ് മാറ്റിയിട്ടിട്ടുള്ളത്. പൊതുപരിപാടിക്ക് അകത്ത് 100 പേർ മാത്രവും പുറത്ത് 200 പേർക്ക് മാത്രം പ്രവേശനം എന്ന രീതിയില്‍ ചുരുക്കണം.
കൂടുതൽ പേരെ പങ്കെടുപ്പിക്കണം എങ്കിൽ ആർടിപിസിആർ പരിശോധന നിർബന്ധമായിരിക്കും. സദ്യ പാടില്ല. പാക്കറ്റ് ഫുഡിന് മാത്രമേ അനുമതി ഉണ്ടായിരിക്കൂ. ഹോട്ടലുകളും കടകളും രാത്രി ഒന്‍പതിന് അടയ്ക്കാനും നിര്‍ദ്ദേമുണ്ട്. ഹോട്ടലുകളിൽ 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനാനുമതി നൽകുക. ഒമ്പത് മണിക്ക് മുൻപ് കടകൾ അടക്കുക. മെഗാ ഫെസറ്റിവൽ ഷോപ്പിംഗിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇതുവരെ 50,71,550 ഡോസ് കൊവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ അറിയിച്ചിരുന്നു. 49ലക്ഷത്തോളം ഡോസ് കൊവിഷീല്‍ഡ് വാക്സിനും ഒരു ലക്ഷത്തോളം ഡോസ് കൊവാക്സിനുമാണ് നല്‍കിയത്.
വളരെ കുറഞ്ഞ ദിവസം കൊണ്ട് ഇത്രയേറെ പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ സാധിച്ചത് വളരെ അഭിമാനകരമാണ്. കൊവിഡ് വാക്സിന്‍ വേഗത്തിലാക്കാന്‍ മുന്‍കൈയ്യെടുത്ത ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കിയിരുന്നു.
1402 സര്‍ക്കാര്‍ ആശുപത്രികളും 424 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 1,826 വാക്സിനേഷന്‍ കേന്ദ്രങ്ങളിലാണ് സംസ്ഥാനത്ത് ഇന്ന് വാക്സിനേഷന്‍ നടന്നത്. വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് ഇന്ന് 2,38,721 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. ജനുവരി 16 മുതലാണ് സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന്‍ ആരംഭിച്ചത്.
ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ എന്നിവര്‍ക്കാണ് കൊവിഡ് വാക്സിന്‍ ഇതുവരെ നല്‍കിയിരുന്നത്. ഇപ്പോള്‍ 45 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കുമാണ് വാക്സിന്‍ നല്‍കുന്നത്.
സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കൊവിഡ് ജാഗ്രത വർധിപ്പിക്കണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമമുണ്ടെന്നും രോഗവ്യാപനം കൂടിയാൽ പ്രാദേശികമായി ലോക്ക്ഡൗൺ വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത് തലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യ മന്ത്രി നൽകിയിരിക്കുന്ന നിർദേശം. സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമമുണ്ടെന്നും രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് നിലവിലുള്ളതെന്നും അവർ പറഞ്ഞു. സംസ്ഥാനത്ത് ഇനി ആറ് ലക്ഷത്തോളം ഡോസ് വാക്സിനുകളാണുള്ളത്. കൂടുതൽ വാക്‌സിൻ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.കെ ശൈലജ കൂട്ടിച്ചേർത്തു.
ഇപ്പോഴത്തെ സാഹചര്യത്തിൽ കൂട്ടായ ആഘോഷ പരിപാടികൾ ഒഴിവാക്കണമെന്നും രോഗവ്യാപനം കൂടിയാൽ പ്രാദേശികമായി ലോക്ഡൗൺ വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ പൂർണ്ണമായ അടച്ചിൽ ഇപ്പോൾ ആലോചിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ആൾക്കൂട്ടം പരമാവധി ഒഴിവാക്കി തൃശൂർ പൂരം നടത്താൻ ദേവസ്വം ബോർഡ് മുൻകൈ എടുക്കണമെന്നും ഒരുക്കങ്ങൾ പൂർത്തിയായ പശ്ചാത്തലത്തിൽ പൂരം വേണ്ടന്ന് വയ്ക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha