Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൃതദേഹത്തിലെ കാലുകൾ തറയിൽ മുട്ടിയിരുന്നു...  എസ് ഐയുടെ വീട്ടിലെ യുവാവിന്റെ മരണം;  പോസ്റ്റുമോർട്ടം റിപ്പോർട്ട് ഞെട്ടിച്ചു; ചിന്നിച്ചിതറിയ ഫോണിലെ അവസാനമെസേജ്

06 FEBRUARY 2023 07:04 PM IST
മലയാളി വാര്‍ത്ത

കനകക്കുന്ന് പോലീസ് സ്റ്റേഷൻ  എസ് ഐയുടെ വീട്ടിൽ മകളോടൊപ്പം സൂരജിനേയും കണ്ടുപിടിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. തുടർന്ന് സൂരജ് എ എസ് ഐ യുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ആണ് പുറത്ത് വന്നത്. പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിൽ തൂങ്ങിമരണമാണെന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായും കനകക്കുന്ന് പോലീസ് മലയാളി വാർത്തയോട് പറഞ്ഞു.

സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവാവിൻ്റെ ബന്ധുക്കൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുവാത്തല സ്വദേശി 24 വയസുളള സൂരജിനെയാണ് മുതുകുളം കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സുരേഷ് കുമാറിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എസ് ഐ സുരേഷ് കുമാർ അവധിയിലാണ്.

മൃതദേഹം കണ്ടെത്തിയപ്പോൾ സൂരജിൻ്റെ ഇടതുകാൽ തറയിൽ മുട്ടി മടങ്ങിയ നിലയിലും വലതുകാൽ തറയ്ക്കു പുറത്തുള്ള മണ്ണിനോടു ചേർന്നുമായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. എസ്ഐയുടെ വീടിന്റെ പിറകിൽ നിന്ന് പല ഭാഗങ്ങളായി പൊട്ടിയ നിലയിലാണ് സൂരജിൻ്റെ മൊബൈൽ ഫോൺ കണ്ടെത്തിയത്. വീട്ടിൽ നിന്ന് അത്രയും അകലെയെത്തി ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നും ബന്ധുക്കൾ പറയുന്നു.

സൂരജിന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നായിരുന്നു വീട്ടുകാരുടെ ആവശ്യം. എസ് ഐ സുരേഷ് കുമാറിന്റെ മകളുടെ സഹപാഠിയായിരുന്നു സൂരജ്. ഞായറാഴ്ച രാത്രി 10 മണിയോടെ സൂരജ് എസ്‌ ഐയുടെ സാരംഗി എന്ന വീട്ടില്‍ എത്തുകയും വീട്ടിലുണ്ടായിരുന്നവരുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തിരുന്നു. ഈ സമയം എസ്‌ഐ വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

 

വാക്ക് തര്‍ക്കത്തിന് ശേഷം വീട്ടുകാര്‍ സൂരജിനെ തിരിച്ചയച്ചു. തുടര്‍ന്നാണ് അടുത്ത ദിവസം  രാവിലെ സൂരജിനെ വീടിനോട് ചേർന്ന് വടക്ക് ഭാഗത്തായുള്ള ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സൂരജിന്റെ ബൈക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെ പ്രതീക്ഷയിലാണ് കുടുംബം

ബിനു പളളിമൺ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (5 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (15 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (15 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (16 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (17 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends