ഇസ്‌ലാം മതത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ഇന്ത്യൻ മാനേജരുടെ പണി തെറിപ്പിച്ച് കമ്പനി
ഇസ്‌ലാം മതത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ഇന്ത്യൻ മാനേജർക്ക് അബുദാബിയിൽ ജോലി നഷ്ടമായി. തലസ്ഥാന നഗരിയിലെ സ്വകാര്യ കമ്പനിയിൽ ഫിനാൻഷ്യൽ മാനേജരായിരുന്നയാൾക്കാണ് ജോലി നഷ്ടമായത് എന്നാണ് റിപ്പോർട്ട് ലഭ്യമാകുന്നത്. ഇയാൾ പ്രകടിപ്പിച്ച 'ഇസ് ലാമോഫോബിയ'യ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കുകയുണ്ടായി. ഇന്ത്യയിലെ ഒരു മതവിഭാഗം തുപ്പിക്കൊണ്ട് കൊറോണ വൈറസ് പടർത്തുന്നതായുള്ള വ്യാജ വിഡിയോ പരാമർശിച്ച് ഗ്രാഫിക് ചിത്രം സഹിതമായിരുന്നു ഇയാൾ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്.
അതോടൊപ്പം തന്നെ ഇതുകണ്ട ഒട്ടേറെ പേർ ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. തുടർന്ന് പോസ്റ്റ് കമ്പനി അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയും നിയമനടപടി ആരംഭിക്കുകയുമാണ് ചെയ്തത്. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും യുഎഇ നിയമം അനുശാസിക്കുന്ന ശിക്ഷ ഇയാൾക്ക് ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി.
എന്നാൽ മറ്റൊരു സംഭവത്തിൽ ജോലി അന്വേഷിച്ചെത്തിയ തന്നോട് ഇന്ത്യക്കാരൻ കമ്പനിയുടമ പാക്കിസ്ഥാനിലേയ്ക്ക് പോകാൻ ആവശ്യപ്പെട്ടതായി മഹാരാഷ്ട്ര സ്വദേശി ഷംസാദ് ആലം(42) പൊലീസിൽ പരാതിപ്പെടുകയുണ്ടായി. തന്റെ സിവി വാട്സാപ്പിലൂടെ അയച്ചുകൊടുത്തപ്പോഴായിരുന്നു പാക്കിസ്ഥാനിലേയ്ക്ക് പോകൂ എന്ന മറുപടി അയച്ചത് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇത് ചോദ്യം ചെയ്തപ്പോൾ തർക്കിക്കുകയും പൊലീസിനെക്കൊണ്ട് പിടിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ഇതേതുടർന്ന് വാട്സ് ആപ്പ് സന്ദേശം സഹിതം ഷംസാദ് ആലം ദുബായ് പൊലീസിൽ പരാതി
കൊടുക്കുകയുണ്ടായി. ഇരുവരും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ അടക്കം വളരെ വൈറലായിരുന്നു.
എന്നാൽ ഓർക്കുക വർഗീയപരമായും മതപരവുമായുള്ള അസഹിഷ്ണുതയ്ക്കെതിരെ യുഎഇ മാത്രമല്ല ഗൾഫ് രാഷ്ട്രങ്ങൾ എല്ലാം തന്നെ ശക്തമായ നിയമനടപടികളാണ് സ്വീകരിച്ചുവരുന്നത്. യുഎഇയിൽ 2015 ൽ ഇതുസംബന്ധമായ നിയമം പാസ്സാക്കിയിരുന്നു. പ്രസംഗം, എഴുത്ത്, പുസ്തകം, ഒാൺലൈൻ മാധ്യമങ്ങൾ തുടങ്ങിയവ വഴിയുള്ള മതനിന്ദയ്ക്കെതിരെ ശക്തമായ നിയമനടപടികളാണ് യുഎഇ കടുത്ത നടപടി സ്വീകരിച്ചുവരുന്നത്.
https://www.facebook.com/Malayalivartha