വേണ്ടത് ഇന്ത്യയുടെ അനുമതി; കിട്ടില്ലെന്ന് ഉറപ്പായപ്പോൾ യുഎഇയില്‍ നിന്നുള്ള സര്‍വീസ് ഇല്ലെന്ന് ഫ്ലൈ ദുബായ്, പ്രവാസികൾക്ക് ആശങ്ക മാത്രം ബാക്കിയാകുന്നു
രാജ്യാന്തര വിമാന സർവീസുകൾ നിലച്ചിട്ട് ആഴ്ചകൾ പിന്നിടുന്നു. അടിയന്തര ആവശ്യങ്ങൾക്കുപോലും നാട്ടിലെത്താനാകാതെ ആധിയിലാണ് പ്രവാസികൾ ഏവരും. ഇതേതുടർന്ന് വീസ കാലാവധി കഴിഞ്ഞ് യുഎഇയിൽ പെട്ടുപോയവരെ നാട്ടിൽ എത്തിക്കാൻ അവശ്യസർവീസുകൾ നടത്തതാണ് മുന്നോട്ട് വരുന്നുണ്ടെങ്കിലും ഇന്ത്യയിൽ നിന്നും അനുമതി ഇല്ലാത്തതിനാൽ പാതിവഴിയിൽ ഉപേക്ഷിക്കുകയാണ്.
ഏപ്രില്‍ പതിനഞ്ച് മുതല്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്താനുള്ള തീരുമാനം ഫ്ലൈ ദുബായ് മരവിപ്പിച്ചതായുള്ള വാർത്തകളാണ് പുറത്തേയ്ക്ക് വരുന്നത്. ഇന്ത്യയുടെ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതോടെ ഗള്‍ഫില്‍ ആശങ്കയില്‍ കഴിയുന്ന പ്രവാസികളുടെ മടക്കം വീണ്ടും വൈകുന്നതായിരിക്കും.
ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്ലൈദുബായി ഏപ്രില്‍ പതിനഞ്ചു മുതല്‍ കോഴിക്കോട്, നെടുമ്പാശ്ശേരി ഉൾപ്പെടെ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് നേരത്തെ തന്നെ അറിയിച്ചുകൊണ്ടായിരുന്നു രംഗത്തേക്ക് എത്തിയത്. ഇതിനെതുടര്‍ന്ന് കമ്പനി വെബ്സൈറ്റ് വഴി ടിക്കറ്റു വില്‍പനയും തുടങ്ങിയിരുന്നു. എന്നാല്‍ അന്താരാഷ്ട്ര കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഫ്ലൈ ദുബായി തീരുമാനം മരവിപ്പിക്കുകയാണ് ചെയ്തത്.
എന്നാൽ ഇതോടെ നാട്ടിലേക്ക് പോകാന്‍ തയ്യാറെടുത്ത പ്രവാസിമലയാളികള്‍ പ്രയാസത്തിലായിരിക്കുകയാണ്. ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒമ്പതിനായിരം കടന്നിരിക്കുകയാണ്. ഇതേത്തുടർന്നുള്ള ആശങ്കിയിലാണ് ഇവിടുത്തെ പ്രവാസി സമൂഹം മുഴുവനും. എന്നാൽ ലേബര്‍കാംപുകളിലും ബാച്ചിലേര്‍സ് മുറിയിലും തിങ്ങിക്കഴിയുന്ന തൊഴിലാളികള്‍ക്കിടയില്‍ വൈറസ് പടരുന്ന സാഹചര്യം ഉടലെടുത്തതിനാൽ തങ്ങളെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ കേനദ്രസര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം എന്നത്. കുവൈത്ത് ബങറൈന്‍ അടക്കമുള്ള രാജ്യങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തിനും തൊഴിലാളികള്‍ക്കുമിടയില്‍ വൈറസ് പടരുന്നതായാണ് റിപ്പോർട്ട്.
കുവൈത്തില്‍ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം മുന്നൂറ്റി അരുപത്തി മൂന്നായിരിക്കുകയാണ്. ഇതേതുടർന്ന് മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ തിങ്ങി പാർക്കുന്ന ജലീബ് അൽ ഷുവൈഖ്, മഹബുള്ള എന്നിവിടങ്ങളിൽ പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ പരിശോധനയും ശക്തമാക്കിയിരിക്കുകയാണ്. ബഹറിനില്‍ മലയാളികളേറെ ജോലിചെയ്യുന്ന അൽ ഹിദ്ദ് മേഖലയിലെ 41 തൊഴിലാളികളിലാണ് ഇന്നലെമാത്രം വൈറസ് സ്ഥിരീകരിച്ചത്.
സാമൂഹ്യവ്യാപനം കണ്ടെത്തിയ ഒമാനിൽ വിദേശികളുടെയിടയിൽ കൊറോണ വൈറസ് പടരുന്നത് ആശങ്കാജനകമാണെന്ന് ഒമാൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അൽ സെയ്ദി പറഞ്ഞു. 152 വിദേശികളിലാണ് രഒമാനില്‍ രോഗം സ്ഥിരീകരിച്ചത് തന്നെ. വരുന്ന രാജ്യത്ത് രണ്ടാഴ്ചക്കുള്ളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. സൗദി അറേബ്യയില്‍ 2795, യുഎഇയി 2359, ഖത്തര്‍ 2057, ബഹറൈന്‍ 811, കുവൈത്ത് 743, ഒമാന്‍ 371 എന്നിങ്ങനെയാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം രേഖപ്പെടുത്തുന്നത്. മരണസംഖ്യ 67 ആയി ഉയർന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha