നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ സൗദിയിൽ രോഗികൾ രണ്ട് ലക്ഷ്യത്തിലേക്ക് കടക്കുമെന്ന് ആരോഗ്യമന്ത്രി; പൊതുമാപ്പ് കിട്ടിയാലുടൻ മോചിതരാകുന്നത് നിരവധിപേർ
ഗൾഫ് രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ ഘട്ടത്തിലൂടെയാണ് കടന്നുന്നുപോകുന്നത്. കൊറോണ ഇപ്പോൾ വളരെ വേഗത്തിൽ പടർന്നുപിടിക്കുകയാണ്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ കൊറോണ ബാധിതരായതായുള്ള കണക്കുകൾ പ്രകാരം സൗദി മുന്നിൽ തന്നെയാണ്. അതോടൊപ്പം രണ്ട് പ്രവാസികൾ കൊറോണ ബാധിച്ച് സൗദിയിൽ മരിച്ചതും ഒപ്പം കൂടുതൽ പ്രവാസികളിലേക്ക് സ്ഥിരീകരിച്ചതും ഏറെ ആശങ്കയോടെയാണ് കാണുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ സൗദി അറേബ്യയില്‍ കൊറോണ രോഗികളുടെ എണ്ണം ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ ആയേക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ജനം കര്‍ഫ്യൂവും സാമൂഹിക അകലവും പാലിക്കുന്നതിനനുസരിച്ചായിരിക്കും രോഗികളുടെ എണ്ണത്തിലെ വര്‍ധനവെന്നും അദ്ദേഹം വ്യക്തമാക്കി.
അതോടൊപ്പം തന്നെ 'നമ്മുടെ ഉത്തരവാദിത്തം നിലനിര്‍ത്തുന്നതോടൊപ്പം മഹാമാരി തടയുന്നതിനുള്ള നിശ്ചയാദാര്‍ഢ്യവും ഒരു സമൂഹമെന്ന നിലയില്‍ വേണം. അത്തരത്തിലുള്ള നിര്‍ണായക നിമിഷത്തിലൂടെയാണ് നാം കടന്നുപോകുന്നത്' എന്നും സൗദി ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബ്യഹ് പറഞ്ഞു. അതേസമയം സൗദിയില്‍ നിലവില്‍ 2795 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 41 പേരുടെ മരണം രേഖപ്പെടുത്തുകയുണ്ടായി. എന്നാൽ കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ട് രാജ്യത്ത് നടത്തിയ നാല് പഠനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ ആകുമെന്ന് പറയുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
എന്നാൽ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ ജയിലുകളില്‍ കഴിയുന്നവരെ ഉടന്‍ മോചിപ്പിക്കാന്‍ സൗദി ഭരണാധികാരി ഉത്തരവിടുകയുണ്ടായി. ഇത്തരം സ്വകാര്യ അവകാശ കേസുകളില്‍ കോടതി വിധി നടപ്പാക്കരുതെന്നും അവരെ എത്രയം വേഗം ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും രാജാവ് ഉത്തരവിട്ടതായി നീതിന്യായ മന്ത്രി ശൈഖ് ഡോ. വലീദ് ബിന്‍ മുഹമ്മദ് അല്‍സംആനി അറിയിക്കുകയുണ്ടായി. കൊവിഡ് വൈറസ് വ്യാപനത്തിന്റെ ജാഗ്രത കണക്കിലെടുത്താണ് ഉത്തരവ് നടത്തിയത് തന്നെ. തടവുകാരെ മോചിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.
അതേസമയം സൗദിയുടെ ഈ ഉത്തരവിനുപിന്നാലെ യുഎഇയും കുവൈറ്റും ഇത്തരത്തിൽ തടവുകാരെ മോചിപ്പിക്കുമെന്ന് വെളിപ്പെടുത്തിക്കൊണ്ട് രംഗത്തേക്ക് എത്തുകയുണ്ടായി. അതിവേഗം കോവിഡിനെ തുരത്താൻ കർശന നിർദ്ദേശങ്ങളാണ് ഗൾഫ് രാഷ്ട്രങ്ങൾ മുന്നോട്ട് വച്ചിരിക്കുന്നത്. ആയതിനാൽ തന്നെ കൂടുതൽപേരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.അതോടൊപ്പം തന്നെ നാടണയാൻകാത്ത് നിരവധി പ്രവാസികളാണ് ഉള്ളത്. അവരുടെ ഏകപ്രതീക്ഷയായ വിമാനസർവീസുകൾ പോലും ഇന്ത്യയിൽ നിന്ന് ഒരറിയിപ്പ് കിട്ടുന്നതുവരെ പ്രവർത്തനരഹിതമായിരിക്കുകയാണ്.
നിരവധി പ്രവാസികളിലേക്ക് കൊറോണ പടരുന്ന സാഹചര്യമാണ് ഉരുവായിരിക്കുന്നത്. ആയതിനാൽ ഇവരെയൊക്കെയും തന്നെ കർശന നിയന്ത്രണത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ദുബായിലെ ദേരനയിഫ് പോലുള്ള പ്രദേശങ്ങളും ഒപ്പം കുവൈറ്റിൽ പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങൾ എല്ലാം തന്നെ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha