കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദിയിൽ കർശന നിയന്ത്രണങ്ങൾ; വിലക്കില്ലാത്ത പ്രദേശങ്ങളിൽ മൂന്നു മണി മുതൽ കർഫ്യൂ, നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ പിഴയും ശിക്ഷയും
കൊറോണ വ്യാപനം തടയുന്നതിനായി വിവിദ ഘട്ടങ്ങളിലായി രാജ്യത്ത് പ്രഖ്യാപിച്ച മുഴുസമയ കർഫ്യൂ നിലവിലില്ലാത്ത മുഴുവൻ പ്രദേശങ്ങളിലും വൈകിട്ട് 3 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തിയാതായി റിപ്പോർട്ട്. ഇത് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തുകയുണ്ടായി. അതോടൊപ്പം തന്നെ സർക്കാർ കൈക്കൊള്ളുന്ന മുൻകരുതൽ നടപടികൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് അധികൃതർ ഓർമപ്പെടുത്തി. രോഗബാധ നിയന്ത്രിക്കുന്നതിന് വേണ്ടി കൂടുതൽ നടപടികൾ രാജ്യം കൈലകൊള്ളുന്നത് പ്രകാരം ജനങ്ങൾ പാലിക്കേണ്ടുന്നതാണ്.
1. മുഴുസമയ വിലക്ക് ഇല്ലാത്ത പ്രദേശങ്ങളിലും നഗരങ്ങളിലും ബുധനാഴ്ച മുതൽ വൈകിട്ട് 3 മണി മുതൽ രാവിലെ 6 വരെ കർഫ്യൂ ഏർപ്പെടുത്തുകയുണ്ടായി.
2. രാത്രി 10 വരെ റസ്റ്ററന്റുകൾക്ക് പാർസൽ സേവനങ്ങൾക്ക് അനുവാദമുണ്ട്. ഇത് ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനുകൾ വഴിയോ സ്വന്തം വാഹനങ്ങൾ വഴിയോ ആകാവുന്നതാണ്. അതേസമയം, ആളുകൾ കൂടുതൽ കൂടാൻ ഇടയുള്ള പാർട്ടികൾക്കും വിരുന്നുകളും ഒഴിവാക്കണം. ഇവ ആവശ്യമായ മുൻകരുതലുകളും ശുചിത്വവും പാലിച്ച് ചെയ്യണം.
3. ഗ്യാസ്, അലക്കു കടകൾ, അറ്റകുറ്റ പണിക്കാർ, പ്ലംബർമാർ, ഇലക്ട്രിഷൻമാർ, എയർ കണ്ടീഷനിങ്, സാനിറ്ററി ഡ്രെയിനേജ് ടാങ്കർ ട്രക്കുകൾ, ഗ്യാസ് സ്റ്റേഷനുകളിലെ വാഹനങ്ങൾക്കുള്ള ദ്രുത പരിഹാര വാഹനങ്ങൾ എന്നിവ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
4. ഫാം ഉടമകൾ, തേനീച്ചവളർത്തൽ, കന്നുകാലി ഉടമകൾ, കോഴി വളർത്തൽ, മത്സ്യ കൃഷി എന്നിവർക്കും ഈ സമയത്ത് സഞ്ചരിക്കാനാകുനതായിരിക്കും. എന്നാൽ മേഖലയിലെ സുരക്ഷാ സമിതിയിൽ നിന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വഴി ആഴ്ചയിൽ ഒരിക്കൽ അനുമതി പത്രം വേണം.
5. അതോടൊപ്പം തന്നെ അംഗീകൃത ചാരിറ്റബ്ൾ സൊസൈറ്റി, സന്നദ്ധപ്രവർത്തകർ, ജില്ലാ കേന്ദ്രങ്ങളിലുമുള്ള തൊഴിലാളികൾ എന്നിവർക്ക് രാവിലെ 6 മണി മുതൽ വൈകുന്നേരം 3 വരെ കർഫ്യൂ ബാധകമല്ല.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും കൊറോണ വൈറസ് പടരാതിരിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ സ്വീകരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. അതേസമയം വിദഗ്ധരായ ആരോഗ്യ-സുരക്ഷാ അധികാരികളുടെ നിരന്തരമായ വിലയിരുത്തലിന് ഈ നടപടികൾ വിധേയമാണ്. വ്യക്തിപരമായ ഉത്തരവാദിത്തബോധം കാണിക്കാനും വിശാലമായ പൊതുതാൽപര്യത്തിനായുള്ള നിർദേശങ്ങളും ക്വാറന്റീൻ നടപടികളും പാലിക്കാനും മന്ത്രാലയം എല്ലാവരോടും ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha