പ്രവാസികൾക്ക് ആശ്വാസമായി ഗൾഫ് രാഷ്ട്രങ്ങൾ; ആശങ്കകൾക്ക് വിരാമമിട്ട് ലേബര്‍ ക്യാമ്പുകളിലെ പ്രവാസികള്‍ക്കായി സ്കൂള്‍ കെട്ടിടങ്ങളില്‍ താമസ സൗകര്യമൊരുക്കുന്നു

സംസ്ഥാനം അഷ്വസത്തിലേക്ക് നീങ്ങുമ്പോഴും ചിന്ത പ്രവാസികളിൽ മാത്രമാണ്. അവർ അനുഭവിക്കുന്ന യാതനകളും മാനസിക സംഘര്ഷങ്ങളും പരിഹരിക്കാൻ സംസ്ഥാന സർക്കാർ അകമഴിഞ്ഞ് പരിശ്രമിക്കുകയാണ്. എന്നാൽ തന്നെയും ലേബർ ക്യാമ്പുകളിലെ പ്രവാസികളുടെ അവസ്ഥ വളരെ ദയനീയമാണ്. കൊറോണ പടരുന്ന സാഹചര്യത്തിൽ ഗൾഫ് രാഷ്ട്രങ്ങൾ അതിന് പരിഹാരം കണ്ടെത്തേണ്ടത് ഉത്തമമായ കാര്യം തന്നെയാണെന്ന് ഓർക്കണം.
അത്തരമൊരു സാഹചര്യം നിലനിൽക്കെ കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ലേബര്‍ ക്യാമ്പുകളിലുള്ള തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളുമായി ബഹ്റൈന്‍ ഭരണകൂടം മുന്നോട്ട് എത്തിയിരിക്കുകയാണ്. ഇതേതുടർന്ന് സര്‍ക്കാര്‍ സ്കൂളുകളുടെ കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്തി അവിടെ പ്രവാസി തൊഴിലാളികള്‍ക്ക് താമസ സൗകര്യമൊരുക്കാനാണ് നീക്കം തുടരുന്നത്. കൊറോണ പ്രതിരോധം മുന്നോട്ട് വച്ചുകൊണ്ട് ദേശവ്യാപകമായി ആവിഷ്കരിക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ നീക്കം.
അതോടൊപ്പം തന്നെ പ്രത്യേകം നിയോഗിക്കുന്ന ഉദ്യോഗസ്ഥ സംഘം ഓരോ സര്‍ക്കാര്‍ സ്കൂളുകളും നേരിട്ട് സന്ദര്‍ശിച്ച് അവ താത്കാലിക താമസ സൗകര്യമൊരുക്കാന്‍ ഉപയോഗിക്കാനാവുമോ എന്ന് പരിശോധിക്കുനതായിരിക്കും. ഇതോടൊപ്പം തൊഴിലുടമകളുമായി സഹകരിച്ച് ലേബര്‍ ക്യാമ്പുകളിലും സംഘം പരിശോധന നടത്തുകയും ചെയ്യും. ഇതേത്തുടർന്നായിരിക്കും ക്യാമ്പുകളിലെ ജനബാഹുല്യം കണക്കിലെടുത്ത് തൊഴിലാളികളെ മറ്റിടങ്ങളിലേക്ക് മാറ്റുന്നതടക്കമുള്ള നടപടികള്‍ ഈ സംഘം സ്വീകരിക്കുന്നതായിരിക്കും. വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുമായി നോര്‍ത്തണ്‍ ഗവര്‍ണര്‍ അലി അല്‍ അസ്‍ഫൂര്‍ കഴിഞ്ഞ ദിവസം നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത് തന്നെ.
കൊറോണവ്യാപനത്തെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന അവബോധത്തെയും കൊവിഡ് നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന പിന്തുണയും അലി അസ്‍ഫൂര്‍ യോഗത്തില്‍ പറഞ്ഞു. അതോടൊപ്പം തന്നെ നിര്‍മാണ കരാറുകളില്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത തൊഴിലാളികളെ ലേബര്‍ ക്യാമ്പുകളില്‍ നിന്ന് മാറ്റുമെന്ന് അദ്ദേഹം അറിയിക്കുകയുണ്ടായി. ഇവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉറപ്പുവരുത്തിക്കൊണ്ട് പ്രത്യേക താമസ സ്ഥലങ്ങളൊരുക്കുകയും ചെയ്യും. ഇവിടെ സാമൂഹിക അകലവും അണുനശീകരണവും ഉള്‍പ്പെടെയുള്ള നടപടികളും ഉറപ്പുവരുത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.
https://www.facebook.com/Malayalivartha

























