ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ താല്‍ക്കാലിക കോവിഡ് ആശുപത്രിയാക്കാനൊരുങ്ങി അധികൃതർ; കോവിഡ് രോഗികള്‍ക്കുള്ള ബെഡുകള്‍ പതിനായിരമാക്കി ഉയർത്താൻ ലക്ഷ്യം

യുഎഇ കൊറോണ വ്യാപനത്തെ നേരിടാൻ കടുത്ത നീക്കമാണ് നടത്തിവരുന്നത്. സ്വഛ്ദേശികളെ എന്നപോലെ പ്രവാസികളെയും നെഞ്ചോട് ചേർത്ത് പടപൊരുതികയാണ്. എല്ലാവര്ക്കും സൗജന്യ ചികിത്സ നല്കാൻ തീരുമാനിച്ചതിനു പിന്നാലെ ഇതാ ദുബൈയുടെ അടുത്ത നിർണായക നീക്കം. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ താല്‍ക്കാലിക കോവിഡ് ആശുപത്രിയാക്കാനൊരുങ്ങുകയാണ് ദുബായ് അധികൃതർ. ഇതിനോടകം തന്നെ 800 തീവ്ര പരിചരണ ബെഡുകള്‍ അടക്കം മൂവായിരം ബെഡുകളാണ് താത്കാലിക ആശുപത്രിയില്‍ ഒരുങ്ങുന്നതെന്ന് സെന്ററിന്റെ എഞ്ചിനീയറിംഗ് ഡയറക്ടര്‍ അലി അബ്ദുല്‍ഖാദര്‍ വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ആഗോള വാണിജ്യ വ്യവസായ പ്രദര്‍ശനങ്ങള്‍ നടക്കുന്ന ഇടമായ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആശുപത്രിയുടെ അവസാനഘട്ട പണികള്‍ പുരോഗമിച്ചുപോരുകയാണ്. ഇത് പൂര്‍ത്തിയായാല്‍ ഉടൻ തന്നെ ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ ആശുപത്രിയില്‍ നിയമിക്കുകായും ചെയ്യും.
അതേസമയം കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നാലായിരം മുതല്‍ അയ്യായിരം വരെ ബെഡുകളുള്ള രണ്ടു ഫീല്‍ഡ് ആശുപത്രികള്‍ ദുബായില്‍ ഒരുക്കുമെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്താമി കഴിഞ്ഞ ആഴ്ച മാധ്യങ്ങളെ അറിയിക്കുകയുണ്ടായി. എന്നാൽ ഏത് അടിയന്തര സാഹചര്യം നേരിടാനും ആരോഗ്യ വകുപ്പ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് കോവിഡ് രോഗികള്‍ക്കുള്ള ബെഡുകള്‍ പതിനായിരമാക്കി ഉയര്‍ത്തുകയാണ് അധികൃതരുടെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈയുടെ നിർണായക നീക്കം കോറോണയെ പ്രതിരോധിക്കുന്നതിൽ മുന്നിൽ തന്നെ ആക്കിത്തീർക്കുകയാണ് ചെയ്തുപോരുന്നത്. വളരെ ഏറെ കൃത്യവും വ്യക്തവുമായാണ് ഓരോ അധികൃതരും മുന്നോട്ട് പോകുന്നത്. ഈയൊരു സാഹചര്യത്തിൽ ഏവരിലും ആത്മവിശ്വാസം വർധിക്കുന്നു എന്നത് അധികൃതരെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ്.
https://www.facebook.com/Malayalivartha

























