പ്രവാസികൾക്ക് നിര്ണായകമാകുന്ന നിമിഷം; ഏതുനിമിഷവും തയ്യാറായിക്കൊള്ളാൻ കേന്ദ്രം, പ്രവാസികൾ നാട്ടിലേക്ക്?

കൊറോണ ഭീതി ഗൾഫ് രാഷ്ട്രങ്ങളിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രവാസികളെ ഏതുനിമിഷവും നാട്ടിലെത്തിക്കുമെന്നും അതിനുവേണ്ട കരുതലുകള്‍ എടുക്കാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയാതായി റിപ്പോർട്ട്. ഇന്നലെ രാത്രിയാണ് നിര്‍ദ്ദേശം ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അതോടൊപ്പം തന്നെ ഇന്ന് നടക്കുന്ന മന്ത്രിസഭായോഗത്തില്‍ കേരളത്തില്‍ പ്രവാസികള്‍ക്കുവേണ്ടി ഒരുക്കിയ സൗകര്യങ്ങള്‍ വിലയിരുത്തിയേക്കും.
കൊറോണ രോഗമില്ലാത്ത പ്രവാസികളെ എത്രയും പെട്ടെന്ന് അതത് രാജ്യങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകണമെന്ന് യു.എ.ഇ മറ്റുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുനല്‍കിയിരുന്നു. ആയതിനാൽ പ്രവാസികളെ മടക്കിക്കൊണ്ടുപോകാന്‍ തയ്യാറാകാത്ത രാജ്യങ്ങള്‍ക്കെതിരായ നടപടികള്‍ എടുക്കുമെന്നും യു.എ.ഇ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രവാസികളെ കൊണ്ടുവരാന്‍ സാധിക്കില്ല എന്ന നിലപാടിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലനിന്നിരുന്നത് തന്നെ. എന്നാൽ യുഎഇയുടെ ഈ നടപടിയിൽ പാകിസ്ഥാൻ ഉൾപ്പടെ 20 രാജ്യങ്ങളാണ് തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാൻ തീരുമാനിച്ചതായി അറിയിച്ചുകൊണ്ട് രംഗത്തേക്ക് എത്തിയത്.
ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളിൽ പരക്കെ പ്രവാസികൾക്ക് രോഗം സ്ഥിരീകരിക്കുകയാണ്. എന്നാൽ ഇത്തരത്തിൽ ആശങ്കകൾ നിലനിൽക്കുന്നത് പ്രവാസികൾ കൂട്ടമായി താമസിക്കുന്ന ലേബർ ക്യാമ്പുകൾ തന്നെയാണ്. സൗദിയിൽ 186 ഇന്ത്യകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആയതിനാൽ തന്നെ ലേബർ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന പ്രവാസികളെ താൽക്കാലികമായി സ്കൂളുകളിലേക്ക് മാറ്റാനും തുടർന്ന് കർഷന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനും ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു.
അതേസമയം ദിവസേന പ്രവാസി തൊഴിലാളികളുടെ ആരോഗ്യ നില പരിശോധിക്കുന്നതിന് ക്യാമ്പുകളില്‍ സംവിധാനമേര്‍പ്പെടുത്തി. രോഗ പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഉറപ്പ് വരുത്താനും അധികാരികള്‍ക്ക് നിര്‍ദ്ദേശം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ പ്രത്യേകം ക്വറന്റൈന്‍ സെന്ററുകളിലേക്കും മാറ്റിപാർപ്പിക്കും. റിയാദ്, മക്ക, മദീന പ്രവിശ്യകളില്‍ കര്‍ഫ്യു നിയന്ത്രണം നേരത്തെ തന്നെ ശക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























