നാട്ടിലേക്ക് മടങ്ങാൻ പ്രവാസികൾ ലോക് ഡൗൺ കഴിയുന്നതുവരെ കാത്തിരിക്കണം; നിലപാട് കടുപ്പിച്ച് കേന്ദ്രം, സംഥാനങ്ങളോട് വിവേചനം കാണിക്കില്ലെന്നും കേന്ദ്രം

നമ്മുടെ ചരിത്രത്തിന്റെ ഏടുകളിൽ പതിഞ്ഞ ആരും അറിയാതെ പോയെ പ്രവാസികളെ നമ്മൾ മറന്നോ... നമ്മുടെ രാജ്യത്തിന്റെ നെടുന്തൂണെന്ന് പല മഹാന്മാരും വിശേഷിപ്പിച്ച പ്രവാസികൾ ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ ഇന്ത്യ ഇന്ന് എവിടെയെങ്കിലും എത്തിപ്പെടുമോ എന്ന് നിങ്ങൾ കരുതുന്നുവോ? എന്നിട്ടും... ഇപ്പോൾ അവർക്ക് കരുതലാകാൻ നമുക്ക് കഴിയുന്നില്ലൊ.... മരണത്തെ മുഖാമുഖം കണ്ട് മരുന്നില്ലാതെ ചികിൽത്സ ലഭ്യമാക്കാനാകാതെ കഴിയുന്നവർ. താല്ക്കാലിക വിസയിൽ എത്തി കുടുങ്ങിപ്പോയവർ, യുവതികൾ, വയോധികർ എന്നിങ്ങനെ തുടങ്ങി നിരവധിപേർ ആർക്കും നാട്ടിലെത്തിച്ചേരാൻ ആകുന്നില്ല. പാകിസ്ഥാൻ ഉൾപ്പടെ നിരവധി രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ കൊണ്ടുപോകുമ്പോൾ നോക്കി നിൽക്കാനേ അവർക്കാകുന്നുള്ളു.
കേരളം അതിനായി പരിശ്രമിക്കുമ്പോഴും കണ്ടില്ലെന്നു നടിക്കാൻ കേന്ദ്രത്തിന് എങ്ങനെ കഴിയുന്നു. നിരവധി അപേക്ഷകൾ നൽകിയിട്ടും വിദേശത്ത് നിന്ന് മെയ് 3-ാം തീയതി വരെ ആരുടെയും പ്രവേശനം അനുവദിക്കില്ലെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം തീരുമാനം കടുപ്പിച്ചിരിക്കുകയാണ്. ഇമിഗ്രേഷൻ നടപടികൾ അതുവരെ പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്രസർക്കാർ വീണ്ടും ഉത്തരവും പുറപ്പെടുവിച്ചുകഴിഞ്ഞു. ഇന്ത്യ വിദേശികൾ അടക്കമുള്ളവർക്കും സ്വന്തം പൗരൻമാർക്കും നൽകിയ വീസകൾക്കും സാധുതയുണ്ടാകില്ല. ഇതോടുകൂടെ മെയ് 3-ന് മുമ്പ് തിരികെ നാട്ടിലേക്ക് വരാമെന്ന പ്രവാസികളുടെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്.
അതോടൊപ്പം തന്നെ കേരളാ ഹൈക്കോടതിയിലും പ്രവാസികളെ തിരികെ കൊണ്ടുവരാനാകില്ലെന്ന് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനാണ് മുന്തിയ പരിഗണനയെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുകയുണ്ടായി. ഗൾഫിലുള്ള മലയാളികൾക്ക് മാത്രമായി മെഡിക്കൽ സംഘത്തെ അയക്കാനാകില്ലെന്നും അത് മറ്റ് സംസ്ഥാനങ്ങളോട് പ്രകടമാക്കുന്ന വിവേചനമാകുമെന്നും കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ പ്രവാസികൾ അധികം കാണപ്പെടുന്ന യുഎഇ അടക്കമുള്ള ഗൾഫ് നാടുകളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ദുബൈ കെഎംസിസി നൽകിയ ഹർജിയിലാണ് കേന്ദ്രം നിലപാടറിയിച്ചുകൊണ്ട് രംഗത്തേക്ക് എത്തിയത്. ആയതിനാൽ തന്നെ ഇന്ത്യയിലെ പ്രതിരോധ പ്രവർത്തനത്തിനാണ് കേന്ദ്രസർക്കാരിന്‍റെ മുഖ്യ പരിഗണന. ഒപ്പം ആളുകളുടെ സുരക്ഷയും ആഹാരവുമടക്കം ഉറപ്പാക്കുകയാണ് സർക്കാർ ചെയ്തുവരുന്നതെന്നും വ്യക്തമാക്കുകയുണ്ടായി.
പ്രവാസികളുടെ പ്രിയ സങ്കേതമായ യുഎഇ അടക്കമുള്ള നാടുകളിൽ 34 ലക്ഷം ഇന്ത്യക്കാരാണ് ജോലി ചെയ്തുവരുന്നത്. ആയതിനാൽ തന്നെ നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും കേന്ദ്രം ഇടപെടൽ നടത്തുന്നുണ്ട്. നിലവിൽ ആരുടെയും വിസ തീരുന്ന പ്രശനമില്ല എന്ന് യുഎഇ അറിയിക്കുകയുണ്ടായി. ഇതേതുടർന്ന് എല്ലാ രാജ്യങ്ങളും വിസ കാലാവധി കൊവിഡ് പശ്ചാത്തലത്തിൽ നീട്ടിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha

























