പഴയ അവസ്ഥയിലേക്ക് ഉടനെത്തില്ലെന്ന് ഖത്തർ അധികൃതര്‍; പ്രവാസലോകത്തിന്റെ ആ പഴയപ്രതാപം വീണ്ടെടുക്കാൻ ഇനി കാതങ്ങൾ പിന്നിടേണം, സമാനമായ അവസ്ഥയിൽ മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങൾ

കൊറോണ വ്യാപനത്തെ തുടർന്ന് കനത്ത പ്രതിസന്ധിയിലാണ് അഗൽഫ് രാഷ്ട്രങ്ങൾ. എന്നാൽ തന്നെയും സ്വദേശി എന്നോ വിശേഷിയെന്നോ യാതൊരു വേർതിരിവും കൂടാതെയാണ് നമ്മുടെ പ്രവാസികളെ പരിപാലിച്ചുപോരുന്നത്. എന്നിരുന്നാൽ തന്നെയും പ്രവാസികളെ നെഞ്ചോട് ചേർത്ത് നിർത്തി ജോലിക്കൊത്ത് വേതനം നൽകുന്ന നമ്മുടെ പ്രവാസലോണകം ഇനി ആ പഴയ പ്രതാപത്തിലേക്ക് എതാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് വ്യക്തമാക്കുകയാണ് അധികൃതർ.
കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിനായി ഖത്തറില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ദീര്‍ഘകാലം തുടരേണ്ടി വരുമെന്ന് ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ സമിതി വ്യക്തമാക്കിയിരിക്കുകയാണ്. കൊവിഡിനെതിരായ വാക്സിന്‍ എല്ലാവര്‍ക്കും ലഭ്യമാവും വരെ ജീവിതശൈലിയില്‍ ഇപ്പോള്‍ വരുത്തിയ മാറ്റം തുടരേണ്ടി വരുമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. വിസ്തൃതിയുടെയും ജനസംഖിയുടെയും കണക്കുകൾ നോക്കുമ്പോൾ ലോകത്തെ തന്നെ ചെറിയ രാജ്യമായ ഖത്തർ വികസനത്തിൽ ചെറിയകാലയളവുകൊണ്ട് തന്നെ ലോകത്തിന്റെ ശ്രദ്ധ നേടുകയും ചെയ്തു. ഇതൊക്കെയാണ് ഇപ്പോൾ കൊറോണ മൂലം തകർന്നടിഞ്ഞിരിക്കുന്നത്. കാരണമായ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പുള്ള ഖത്തറിന്റെ പഴയ അവസ്ഥയിലേക്ക് രാജ്യം ഉടന്‍ മടങ്ങി വരാന്‍ സാധ്യതയില്ലെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. സമാനമായ അവസ്ഥ തന്നെയാണ് ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളും നേരിടുന്നതെന്നും അധികൃതർ വ്യക്തമാക്കിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ നിലവിൽ ഗള്‍ഫ് നാടുകളില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 22,574ആയി ഉയർന്നിരിക്കുകയാണ്. 149പേര്‍ ഇതിനോടകം തന്നെ മരിക്കുകയുണ്ടായി. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് എന്നാണ് ലഭ്യമാകുന്ന വിവരം. 7,142പേര്‍ക്കാണ് സൗദിയില്‍ രോഗം ബാധിച്ചിട്ടുള്ളത് തന്നെ. യുഎഇയില്‍ 6,302പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയുണ്ടായി. കൊവിഡില്‍ ജീവന്‍ നഷ്ടമായവരുടെ കുടംബത്തിന് സഹായമായി 'നിങ്ങൾ നിങ്ങളുടെ കുടുംബത്തിനൊപ്പം തന്നെയാണ്' എന്ന പദ്ധതിക്ക് ദുബായ് റെഡ്ക്രസന്‍റ് രൂപം നൽകുകയുണ്ടായി.
കൊറോണ മൂലം ആശ്രയം നഷ്ടമായ കുടുംബങ്ങളെ സാധാരണ നിലയിലേക്ക് തിരിച്ചുവരാനും താങ്ങും തണലുമാകാനും ആവശ്യമായ എല്ലാ സഹായങ്ങളും അധികൃതര്‍ ഉറപ്പുവരുത്തുകയുണ്ടായി. ഇതേതുടർന്ന് യുഎഇയിൽ കൊറോണ മൂലം മരിച്ച പല ലോകരാജ്യങ്ങളിൽ നിന്നുള്ളവരുടെ കുടുംബവുമായി ബന്ധപ്പെടാനും അവരുടെ കുടുംബ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മനസ്സിലാക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നല്‍കിയിരിക്കുകയുമാണ്.
https://www.facebook.com/Malayalivartha

























