പ്രവാസികളോടുള്ള അവഗണനയുടെ അടുത്ത രക്തസാക്ഷി കൂടി; നാട്ടിലെത്താൻ പല വഴി നോക്കിയിട്ടും നടക്കാതെ മരണത്തിന് കീഴടങ്ങി, ഇനിയും എത്ര പേർ

കൊറോണ വ്യാപനത്തെ തുടർന്ന് അറബ് രാഷ്ട്രങ്ങളിലെ പ്രവാസികളെ നാട്ടിലെത്തിക്കാൻ തയാറാകാത്ത കേന്ദ്ര നടപടിയുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് വെള്ളിയാഴ്ച രാത്രി മസ്കത്തിൽ മരിച്ച തൃശൂർ സ്വദേശി ജോയൽ ജോസ് എന്ന പ്രവാസി മലയാളി. അർബുദത്തെ തുടർന്ന് മൂന്ന് വർഷത്തിലധികമായി നാട്ടിൽ ചികിത്സയിൽ കഴിഞ്ഞുവന്ന ജോയൽ ഏപ്രിലിൽ തന്റെ തുടർ ചികിത്സക്കായി നാട്ടിൽ പോകാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇന്ത്യയിൽ ലോക്ഡൗണും രാജ്യാന്തര വിമാന സർവിസുകൾക്ക് വിലക്കും നിലവിൽവന്നത്. അർബുദം മാത്രമല്ല തന്റെ തുടർചികിത്സ മുടങ്ങുമോയെന്ന മാനസിക സമ്മർദവും കൂടിയായതോടെ ജോയൽ അതിവേഗം രോഗക്കിടക്കയിലേക്ക് വീഴുകയായിരുന്നു.
അതോടൊപ്പം തന്നെ ഇദ്ദേഹം മൂന്നാഴ്ചയോളമായി മസ്കത്തിലെ ആസ്റ്റർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 10 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ വ്യാഴാഴ്ച നില കുറച്ച് മെച്ചപ്പെട്ടതിനെ തുടർന്ന് പുറത്തിറക്കുകയായിരുന്നു. ഭാര്യയുമായും ഒപ്പം തൻെറ സുഹൃത്തുക്കളുമായുമൊക്കെ വെള്ളിയാഴ്ച വൈകുന്നേരം വരെ സംസാരിച്ചിരുന്നു. എന്നാൽ വൈകുന്നേരത്തോടെയാണ് നില മോശമായത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ ഇദ്ദേഹം രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇദ്ദേഹത്തെ തുടർ ചികിത്സക്ക് നാട്ടിലെത്തിക്കാൻ സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം പല വഴികളിലൂടെയും ശ്രമിച്ചിരുന്നു. എന്നാൽ നിരാശയായിരുന്നു ഫലം. ഇതേതുടർന്നാണ് ആസ്റ്ററിൽ ചികിത്സ തുടരാൻ തീരുമാനിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ഡയാന എട്ടുമാസം ഗർഭിണിയാണ്. മൂന്ന് ചെറിയ മക്കളുമുണ്ട്. ജോയലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങളാണ് നടന്നുവരുന്നത്. മറ്റൊരു ദുഖകരമായ വാർത്ത എന്നത് ഡയാനയും കുട്ടികളും മസ്കത്തിൽതന്നെ തുടരേണ്ടിവരുകയും ചെയ്യും.
ഓർക്കുക പലവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്നവരും നാട്ടിൽ ഇടക്കിടെ പോയി ചികിത്സ നടത്തുന്നവരും നാട്ടിൽനിന്ന് മരുന്നെത്തിച്ച് ഉപയോഗിച്ചിരുന്നവരുമെല്ലാം ഗൾഫ്നാടുകളിൽ വല്ലാത്ത ആശങ്കയോടെമരണത്തെ മുന്നിൽ കണ്ടുകൊണ്ടാണ് കഴിയുന്നത്. ഇതോടൊപ്പം തന്നെ ഏറിവരുന്ന കൊവിഡ് രോഗികളുടെ എണ്ണവും മരണങ്ങളും ഇവരുടെ ആശങ്ക കൂടുതൽ വർധിപ്പിക്കുന്നു. അതോടൊപ്പം തന്നെ രോഗികളായ ചില പ്രവാസികൾക്ക് ജോലി നഷ്ടപ്പെടുകയും വരുമാനമാർഗം നിലക്കുന്ന അവസ്ഥയും ഉരുവായിട്ടുണ്ട്. എന്നാൽ കൊറോണ വ്യാപിച്ചതോടെ ഒമാനിലടക്കം ഗൾഫ് മേഖലയിലെ എല്ലാ ആശുപത്രികളിലും അത്യാവശ്യമല്ലാത്ത ചികിത്സകൾ നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























