കൊറോണയിൽ വാടിക്കരിഞ്ഞ് ദുബായിലെ പ്രവാസികളുടെ സ്വന്തം നയിഫ്; പറയാനുണ്ട് കഥകൾ ഏറെ, കടൽ കടന്ന പ്രവാസിയുടെ പ്രിയ ഇടത്തത്തിന് പിന്നിൽ ഒരു ദുഃഖകഥ

മലയാളികളെ സ്വപ്നം കാണാൻ പഠിപ്പിച്ച സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയ ദുബായ്. ജോലിക്ക് തക്കതായ വേതനം, സ്വദേശികളെ പോലെത്തന്നെ പ്രവാസികളെയും പരിചരിയ്ക്കുന്ന രീതി ഇങ്ങനെ ഇവയെല്ലാം തന്നെ മറ്റുള്ളവയിൽ നിന്നും ദുബായിയെ അല്ല നമ്മുടെ യുഎഇയെ തന്നെ വ്യത്യസ്തമാക്കുന്നു. എന്നാൽ കോറോണയിൽ തകർന്നടിഞ്ഞത് നിരവധി സ്വപ്നങ്ങളാണ് . അറബികൾക്ക് ഏറെ പ്രിയപ്പെട്ട പദമാണ് നായിഫ്. എങ്കിൽ മലയാളികളടക്കമുള്ള ദുബായിലെ വിദേശികൾക്ക് ജീവിതം വിളഞ്ഞ വ്യാപാര തുരുത്താണത് എന്നും കൂടി ഓർക്കണം.
ഏറെ നാളുകൾക്ക് ശേഷം കൊറോണക്കാലത്താണ് ദെയ്റയിലെ ഈ പ്രിയ പ്രദേശത്തിന്റെ പകിട്ടും പരിവട്ടവും ഒരു പോലെ ലോകം തന്നെ കേൾക്കാൻ തുടങ്ങിയത്. അങ്ങനെ നാട്ടിലേയ്ക്ക് പെട്ടി കെട്ടുന്ന കടുംബങ്ങളെല്ലാം നായിഫിലൂടെ ഒരു റൗണ്ട് കറങ്ങിയ ശേഷം മാത്രമേ പെട്ടിമുറുക്കുക. പലതരം ആഘോഷങ്ങൾക്ക് ആവശ്യമുള്ള അലങ്കാര വസ്തുക്കൾ തേടുന്നവരുടെ മനസ്സിലും നായിഫ് തന്നെ ഉണ്ടായിരിക്കും.
അതിന് കാരണവും ഉണ്ട്. ന്യായവിലയ്ക്ക് നായിഫിൽ നിന്ന് സാധനങ്ങൾ ഒത്തു കിട്ടും. പലപ്പോഴും വിലപേശാതെ തന്നെ വ്യാപാരികൾ നമ്മുടെ കിശയ്ക്ക് കോട്ടം തട്ടാതെ വസ്ത്രവും അത്തറും കളിക്കോപ്പും സൗന്ദര്യവർധക വസ്തുക്കളും പാദരക്ഷകളും പരവതാനിയുമെല്ലാം ഒപ്പം ആവശ്യമുള്ളതെല്ലാം തരും. ഒരു വീട്ടിലേക്കാവശ്യമുള്ളതെല്ലാം നായിഫിലെ കുടക്കീഴിൽ സുലഭമായി തന്നെ ലഭിക്കും. നമ്മുടെ കോഴിക്കോട്ടെ മിഠായിത്തെരുവിനെ ഓർമിപ്പിക്കുന്ന തിരക്കുകൂടിയാകുമ്പോൾ എല്ലാം ശുഭം. മനുഷ്യർ ഉറങ്ങാൻ വൈകുന്ന തെരുവ് എന്ന സവിശേഷതയും ഇതിനുണ്ട്.
അങ്ങനെ 2008 ൽ നായിഫിൽ തീപ്പിടിത്തമുണ്ടായി. അവിടെയുണ്ടായിരുന്ന സാധനങ്ങൾക്കൊപ്പം കച്ചവടക്കാരുടെ കിനാവും തീയിൽ ചാരമായി മാറിയിരുന്നു. എന്നാൽ പറഞ്ഞകേട്ടിട്ടുള്ള കരുണയും കരുതലുമുള്ള ദുബായ് സർക്കാർ കച്ചവടക്കാർക്ക് പകരം വ്യാപാര സൗകര്യമൊരുക്കികൊടുക്കുകയും ചെയ്തു. അവർ അവിടെ നിന്ന് നഷ്ടങ്ങൾ മാത്രം നെയ്തെടുക്കാൻ തുടങ്ങി. കാത്തിരുന്ന രണ്ടു വർഷത്തിനു ശേഷം എട്ടു കോടി ദിർഹം ചെലവിട്ട് ആധുനിക സൗകര്യങ്ങളോടെ നായിഫിൽ പൈതൃക സൂഖ് സുന്ദരരൂപത്തിൽ സർക്കാർ തിരിച്ചെത്തിക്കുകയായിരുന്നു.
കഷ്ടപ്പാടുകളും വിജയവും കണ്ടെത്തുന്നതിനിടയിൽ കൊറോണയുടെ കോളിളക്കമുണ്ടായത്. മലയാളികളുടെ സ്വപ്ന സങ്കൽപങ്ങൾക്ക് മുറിവുകൾ വീണിരുന്നു. ആൾത്തിരക്ക് ഏറി വന്നിരുന്ന ആ തെരുവുകൾ വൈറസിനെ പേടിച്ച് വാതിലുകൾ കൊട്ടിയടച്ചു. രോഗം ആരിലും ഉടലെടുക്കുമെന്ന ഭീതിയും പരന്നു. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിതി ഗുരുതരമാക്കാൻ ലക്ഷ്മണരേഖ കൊണ്ട് മേഖലയിൽ വേലി കെട്ടിയിരിക്കുകയാണ്. ലോക്ഡൗൺ ആയതോടെ ജനജീവിതം കൂടുതൽ വീർപ്പ് മുട്ടിയിരിക്കുന്ന അവസ്ഥയുമാണ്.
https://www.facebook.com/Malayalivartha

























