'പട്ടിണിയുള്ള നാളിൽ ഭക്ഷണം കൊടുക്കുക...' റമദാനിൽ ഒരുകോടി ഭക്ഷണപ്പൊതികൾ ,ഒരുകോടി ജനങ്ങളുടെ വിശപ്പട ക്കാൻ ദുബായ് ഭരണാധികാരി; പ്രവാസികൾക്കും സഹായം ലഭ്യമാകും, ഇത് ദുബായ് ഭരണാധികാരിയുടെ മനസ്സ്

പുണ്യമാസത്തിന്റെ മുന്നോടിയായി യുഎഇയിലെ കുടുംബങ്ങൾക്ക് ഒരു കോടി ഭക്ഷണവുമായി ക്യാംപെയിനു തുടക്കകുറിച്ചിരിക്കുകയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബ്ൻ റാഷിദ് അൽ മക്തൂം. ഈ സാമൂഹിക സേവന പദ്ധതി പ്രഖ്യാപിച്ചത് പ്രവാസികളിൽ തന്നെ ഏറെ അമ്പരപ്പൊന്നും ഉളവാകില്ല കാരണം ഇദ്ദേഹം അതല്ല അതുക്കും മേലെയാണ് നമ്മുടെ പ്രവാസികളിൽ കുടിയറിയിട്ടുള്ളത്. പറഞ്ഞറിയിക്കാനാകില്ല നമ്മുടെ പ്രവാസി മലയാളികൾ ആ പ്രവാസമണ്ണിനെ സ്നേഹിക്കാൻ കാരണം അവിടെയുള്ള ഭരണാധികാരികൾ തന്നെയാണ്. പതിറ്റാണ്ടുകൾ പിന്നിട്ടു നമ്മയുടെ മലയാളികൾ പ്രവാസ മണ്ണിലേക്ക് അന്നത്തിനായി ചേക്കേറാൻ തുടങ്ങിയിട്ട്. അന്ന് മുതൽക്കേ തന്നെ നമ്മുടെ പ്രവാസികൾക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല. തട്ടാൻ അവർ അനുവദിക്കുകയുമില്ല .
നമ്മുടെ ലോകം മുഴുവൻ ഏറ്റവും വലിയ ആഘാത ഘട്ടത്തിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ മനുഷ്യരെ ഊട്ടുക എന്നുള്ളതു സാമൂഹികവും മാനുഷികവുമായ പുണ്യ പ്രവൃത്തികൂടിയാണ് എന്നതും ഓർത്തുകൊള്ളണം. പല മനുഷ്യരും ഇപ്പോൾ ആ പാതയിലൂടെയാണ് കടന്നുപോകുന്നത്. നമ്മുടെ കേരളത്തിലും അത്തരത്തിൽ സുമനസുള്ള ഒത്തിരിയേറെപ്പേരെ നാം വാർത്തകളിലൂടെ കാണുകയാണ്. എന്നാൽ തന്നെയും വ്രതമാസം പടിവാതിൽക്കലെത്തിയ സന്ദർഭത്തിൽ അതിനു പ്രസക്തിയേറുന്നു എന്നതും ഓർക്കണം. സമൂഹത്തിന്റെ ശ്രദ്ധയിൽ വരാത്തതിനാൽ കഷ്ടതയും പട്ടിണിയും രോഗപീഡയും അനുഭവിക്കുന്ന ഒരാളും യുഎഇയിൽ ഉണ്ടാകാൻ പാടില്ല എന്നാണ് ഷെയഖ് മുഹമ്മദ് ട്വീറ്റ് ചെയ്യുകയുണ്ടായി.
അതോടൊപ്പം തന്നെ ഷെയ്ഖ് മുഹമ്മദിന്റെ പത്നി ഷെയ്ഖ ഹിന്ദ് ബിൻത് മകതും ബ്ൻ ജുമ ആലു മക്തൂമായിരിക്കും ഈ സവിശേഷ ക്യാംപെയിന്റെ മേൽനോട്ടം വഹിക്കുക. അവശതയനുഭവിക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും ഈ പദ്ധതിയിലൂടെ ഭക്ഷണമെത്തുകായും ചെയ്യുന്നതായിരിക്കും. വിദേശികളോ സ്വദേശികളോ എന്ന വേർതിരിവ് കൂടാതെ സമത്വം മുന്നിൽ കാണുന്ന യുഎഇ ഒരിക്കലും നമ്മുടെ പ്രവാസികളെയും കൈവിടില്ല എന്ന് തന്നെ പറയണം.
അതേസമയം പട്ടിണിയുള്ള നാളിൽ ഭക്ഷണം കൊടുക്കുക ' എന്ന വിശുദ്ധ ഖുർആനിലെ സൂക്തം ചേർത്തായിരുന്നു ദുബായ് ഭരണാധികാരി തന്റെ ട്വിറ്ററിൽ ഇത് കുറിച്ചത്. ഒപ്പം ഈ പദ്ധതിയിലേക്ക് സംഭാവന നൽകാനുള്ള ഇത്തിസാലാത്ത്, ഡൂ നമ്പറുകളും ഇതിനോടൊപ്പം നൽകിയിട്ടുണ്ട്.വിശദ വിരങ്ങൾകായിൽ കോൾ സെന്റർ നമ്പർ 800 4006.
https://www.facebook.com/Malayalivartha

























