യുഎഇയ്ക്ക് ഇന്ത്യയുടെ സഹായം, എത്തിച്ചത് 5.5 മില്യണ്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍; ആശ്വാസത്തിൽ പ്രവാസികൾ

ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ വ്യാപകമാകുന്ന സാഹചര്യത്തിൽ യുഎഇയ്ക്ക് സഹായമെത്തിച്ച് ഇന്ത്യ. ചികിത്സയ്ക്കായി 5.5 മില്യണ്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികകളാണ് ഇന്ത്യ യുഎഇയിക്കായി അയച്ചത്. എന്നാൽ തന്നെയും 30 മില്യണ്‍ ഗുളികകള്‍ യുഎഇയ്ക്ക് നല്‍കാമെന്നാണ് ഇന്ത്യയുടെ വാഗ്ദാനം. തുടർന്ന് ഇതിന്റെ ആദ്യ ഘട്ടമായാണ് 5.5 മില്യണ്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികകൾ കയറ്റി അയച്ചത്.
കൊറോണ എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഇത്തരത്തിലുള്ള സഹകരണത്തെയും തുടർന്ന് നടപടികള്‍ വേഗത്തിലാക്കിയതിനെയുമൊക്കെ അഭിനന്ദിച്ച് ദില്ലിയിലെ യുഎഇ എംബസി ട്വീറ്റ് ചെയ്യുകയുണ്ടായി. ഇതേതുടർന്ന് ഏപ്രില്‍ 18നാണ് ഇന്ത്യയെ അഭിനന്ദിച്ച് എംബസി ട്വീറ്റ് ചെയ്തത് എന്ന റിപോർട്ടുകൾ ലഭ്യമാക്കുന്നത്.
അതോടൊപ്പം തന്നെ ഇന്ത്യ വാഗ്ദാനം ചെയ്ത 30 മില്യണ്‍ മരുന്നുകളും യുഎഇയില്‍ എത്തിക്കുന്നതിന് വേണ്ട നടപടികള്‍ വേഗത്തിലാക്കുമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നതായി 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
അതേസമയം ഹൈഡ്രോക്ലോറോക്വിന്‍ മരുന്നുകൾ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മരുന്നിന്റെ കയറ്റുമതി ഇന്ത്യ വിലക്കിയിരുന്നു. പിന്നീട് വിലക്ക് നീക്കുകയും, തുടർന്ന് അമേരിക്കയടക്കമുള്ള 13 രാജ്യങ്ങൾക്ക് ഈ മരുന്ന് നല്‍കാന്‍ ഇന്ത്യ തീരുമാനിക്കുകയുമായിരുന്നു.
അതോടൊപ്പം തന്നെ ഗൾഫിൽ രോഗികളുടെ എണ്ണം 26,500 പിന്നിട്ടിരിക്കെ, നിയന്ത്രണ നടപടികൾ ദീർഘിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിനോടകം തന്നെ ലേബർ ക്യാമ്പുകളിൽ പരിശോധന വ്യാപകമാക്കിയിരിക്കുകയാണ്. ഫീൽഡ് ആശുപത്രികളും ക്വാറന്റയിൻ കേന്ദ്രങ്ങളും കൂടുതലായി ആരംഭിക്കുകായും ചെയ്യുമെന്നതായി റിപ്പോർട്ട്. കുവൈത്തിലും മറ്റും ഗൾഫ് രാഷ്ട്രങ്ങളിലും ഇന്ത്യക്കാരായ കോവിഡ് ബാധിതരുടെ എണ്ണം ഉയർന്ന സാഹചര്യത്തിൽ ഭീതിയും നിലനിൽക്കുകയാണ്.
https://www.facebook.com/Malayalivartha

























