'യുഎഇയുടെ ആ കരുതൽ പടച്ചോൻ കാണട്ടെ....' യുഎഇയിൽ മതവിധി; കൊവിഡ് ബാധിതരും ആരോഗ്യ പ്രവർത്തകരും നോമ്പെടുക്കേണ്ടതില്ലെന്ന് യു.എ.ഇ ഫത്‍വ കൗൺസിൽ
യുഎഇയിൽ കൊറോണ പടരുന്ന സാഹചര്യത്തിൽ കരുതലിന്റെ മുന്നൊരുക്കമായി നോമ്പെടുക്കേണ്ടതില്ലെന്ന് ഫത്‍വ. ആയതിനാൽ തന്നെ കൊറോണ ബാധിതരും ആരോഗ്യ പ്രവർത്തകരും നോമ്പെടുക്കേണ്ടതില്ലെന്ന് യു.എ.ഇ ഫത്‍വ കൗൺസിൽ മതനിയമം പുറപ്പെടുവിക്കുകയുണ്ടായി. കൊറോണ മൂലം യുഎഇയിൽ തുടരുന്ന സ്ഥിതിക്ക് മാറ്റമില്ലെങ്കിൽ പള്ളികളിലെ പെരുന്നാൾ നമസ്കാരവും ഒഴിവാക്കാമെന്നും ഫത്‍വയിൽ നിർദേശം നൽകിയിരിക്കുകയാണ്. അതോടൊപ്പം തന്നെ ഇതുൾപെടെ അഞ്ച് നിർദേശങ്ങളാണ് ഉത്തരവിലുടെ പുറപ്പെടുവിച്ചിരിക്കുക്കുന്നത്.
ഫത്‍വയിലെ നിർദേശങ്ങൾ ഇങ്ങനെയാണ്:
1.കൊവിഡ് ബാധിതരെ ശിശ്രൂഷിക്കുന്ന ആരോഗ്യ പ്രവർത്തകരും അതോടൊപ്പം തന്നെ കോവിഡ് ബാധിതരും നോമ്പെടുക്കേണ്ടതില്ല. രോഗലക്ഷണങ്ങളുള്ളവരുടെ നില വഷളാവാൻ സാധ്യതയുള്ളതായി ഡോക്ടർമാർ മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ടെങ്കിൽ അവരും നോമ്പെടുക്കരുത്. റമദാൻ മാസത്തിലെ രാത്രി നമസ്കാരമായ തറാവീഹ് നമസ്കാരം പള്ളികളിൽ തന്നെ നിർവഹിക്കാതെ വീടുകളിൽ നമസ്കരിക്കാം.
2. എന്നാൽ നിലവിലെ അവസ്ഥക്ക് മാറ്റമുണ്ടാകാതെ തന്നെ തുടർന്നാൽ ഈദുൽ ഫിത്വർ നമസ്കാരം ഉണ്ടാവുന്നതല്ല. തുടർന്ന് വീടുകളിൽ സുബഹി നമസ്കാരത്തിന് ശേഷം പെരുന്നാൾ നമസ്കരിക്കാവുന്നതാണ്. ഒരേ വീട്ടിൽ താമസിക്കുന്നവർക്ക് ഒരുമിച്ച് നമസ്കരിക്കാവുന്നതാണെങ്കിലും ജീവന് ഭീഷണിയാവുന്ന തരത്തിലാവരുത് ഒരുമിച്ചുള്ള നമസ്കാരം എന്നാണ് വ്യക്തമാക്കുന്നത്.
3. കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ചകളികലെ ജുമുഅ നമസ്കാരങ്ങൾ അനുവദിനീയമാകുന്നതല്ല. ഈ സമയങ്ങളിൽ വീടുകളിൽ ളുഹർ നമസ്കരിച്ചിരിക്കണം.
4.സക്കാത്ത് നൽകുന്നത് പരമാവധി നേരത്തെ തന്നെ ആക്കണം. എന്തെന്നാൽ ഈ സാഹചയം സക്കാത്ത് ആവശ്യമായതാണ്. സക്കാത്ത് നൽകാൻ പ്രത്യേക സമയം നിശ്ചയിക്കേണ്ട കാര്യം ഒന്നും തന്നെയില്ല. ഒപ്പം സാധരണ ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യങ്ങൾക്കനുസൃതമായി സക്കാത്ത് നൽകാൻ പ്രവാചകൻ ഉണർത്തിയിട്ടുള്ളതാണ്. ഒപ്പം രാജ്യത്തിനുള്ളിലുള്ളവർക്ക് പരമാവധി സക്കാത്ത് നൽകാൻ ശ്രമിച്ചിരിക്കണം. ഇതിനായി എമിറേറ്റ്സ് റെഡ് ക്രസന്റ് പോലുള്ളവയെയും സന്നദ്ധ സംഘടനകളെയും സർക്കാർ അധികൃതരെയും പൊതുപ്രവർത്തകരെയും സമീപിക്കുന്നതാവും നല്ലതെന്ന് ഫത്‍വയിൽ നിർദേശം നൽകിയിരിക്കുകയാണ്.
5.കൊവിഡ് വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഓൺലൈൻ യോഗം ചേർന്നാണ് തീരുമാനങ്ങൾ കൈകൊണ്ടത്. പുണ്യമാസത്തിന്റെ മാസത്തിന്റെ പരിശുദ്ധി ഉൾകൊണ്ട് ആവശ്യമുള്ളവർക്ക് സഹായം എത്തിക്കണമെന്ന് മെമ്പർമാർ രേഖപ്പെടുത്തുകയുണ്ടായി.
https://www.facebook.com/Malayalivartha

























