സൗദിയിൽ നിന്ന് നാട്ടിലെത്താൻ അഭ്യർത്ഥിച്ച് ഗർഭിണികളായ 40 നഴ്സുമാർ; കേന്ദ്രസർക്കാരിന്‍റെ സഹായം തേടി, തുടരുന്ന അനിശ്ചിതത്വം വേദനയുളവാക്കുന്നു

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിമിത്തം സൗദി അറേബ്യയിൽ ഗർഭിണികളായ 40 മലയാളി നഴ്സുമാർ കുടുങ്ങികിടക്കുകയാണ്. ഇതേതുടർന്ന് ഇവർ നാട്ടിലേക്ക് മടങ്ങുന്നതിന് കേന്ദ്രസർക്കാരിന്‍റെ സഹായം തേടി. ഇടുക്കി എംപിയായ ഡീൻ കുര്യാക്കോസ് മുഖേനയാണ് സഹായം തേടി സർക്കാരിന് കത്ത് നൽകിയത്. എന്നാൽ കത്തിനോട് ഇതുവരെ കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടില്ല.
അതേസമയം കോട്ടയത്ത് നിന്നുള്ള 13 പേർ, ഇടുക്കിയിൽ നിന്നുള്ള അഞ്ച് പേർ തുടങ്ങി 12 ജില്ലകളിൽ നിന്നുള്ള 40 നഴ്സുമാരാണ് സൗദിയിലെ വിവിധ ഇടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. ഇതിൽ ഭൂരിപക്ഷം പേരും ഒറ്റയ്ക്കാണ് സൗദിയിൽ ജോലിയ്ക്കായി പോയിരിക്കുന്നത്. ഇതേതുടർന്ന് നഴ്സുമാരെ നാട്ടിലെത്തിക്കണമെന്ന് ചൂണ്ടികാട്ടി ഇടുക്കി എംപി ഡീൻ കുര്യാക്കോസ് മൂന്ന് തവണ വിദേശകാര്യമന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.
എന്നാൽ സൗദിയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും കാത്തിരിക്കണമെന്നുമായിരുന്നു ലഭിച്ച മറുപടി. കൊറോണ വ്യാപനം ഉയരുന്ന സാഹചര്യത്തിൽ സൗദിയിൽ നിന്ന് നിരവധി രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഇതേ മാതൃകയിൽ ഇന്ത്യയും തങ്ങളെ നാട്ടിലെത്തിക്കണമെന്നാണ് മലയാളി നഴ്സുമാർ ആവശ്യപ്പെടുന്നത്. എന്നാൽ കേന്ദ്ര സർക്കാരിൽ നിന്നും ഉണ്ടാകുന്ന മൗനം ഏറെ വേദനജനിപ്പിക്കുന്നു.
അതേസമയം ഗൾഫ് രാഷ്ട്രങ്ങളിൽ കോവിഡ് മരണ സംഖ്യ 190 ആയി. ഇന്നലെമാത്രം 12 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണവും ഗൾഫിൽ കുത്തനെ ഉയർന്ന സ്ഥിതിയാണ് കാണുന്നത്. എല്ലാ രാജ്യങ്ങളിലുമായി രോഗികളുടെ എണ്ണം 31,000 കടന്നു കഴിഞ്ഞു. ആറ് പേർ കൂടി മരണപ്പെട്ടതോടെ സൗദി അറേബ്യയിൽ കോവിഡ് മരണസംഖ്യ 109 ൽ എത്തി നിൽക്കുകയാണ്. മൂന്ന് പേർ കോടി മരണപ്പെട്ടത്തോടെ യു.എ.ഇയിൽ മരണനിരക്ക് 46 ആണ്. കുവൈത്തിൽ രണ്ടും ഒമാനിൽ ഒരാളും ഇന്നലെ മരണപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha

























