സൗദിയിലെ പച്ചക്കറി മാർക്കെറ്റിൽ വ്യാപക റെയ്ഡ്; തൊഴിലാളികൾ സാധനങ്ങള്‍ ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു

കൊറോണ വ്യാപനത്തെ തുടർന്ന് ഗൾഫ് രാഷ്ട്രങ്ങളിൽ കർശന നിയന്ത്രണങ്ങളാണ് നിലനിൽക്കുന്നത്. ഇതേതുടർന്ന് സൗദി തലസ്ഥാനമായ റിയാദിലെ അല്‍ റബ്‍വ പച്ചക്കറി മാര്‍ക്കറ്റില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. വിവിധ വകുപ്പുകള്‍ ചേര്‍ന്നുള്ള സംഘമാണ് പരിശോധനയ്ക്കെത്തിയത് തന്നെ. എന്നാല്‍ പെട്ടെന്ന് എത്തിയ ഉദ്യോഗസ്ഥരെ കണ്ട് നിരവധി വിദേശ തൊഴിലാളികളും കച്ചവടക്കാരും സാധനങ്ങള്‍ ഉപേക്ഷിച്ച് ഓടി രക്ഷപെടുകയാണ് ഉണ്ടായത്.
അതേസമയം കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി അധികൃതര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇവിടുത്തെ തൊഴിലാളികളില്‍ പലരും പാലിക്കാറില്ലെന്ന് വ്യാപകമായി പരാതി ഉയരുന്നുണ്ട്. ഇവര്‍ മറ്റുള്ളവരുടെ സുരക്ഷയ്ക്ക് കൂടി ഭീഷണിയാണെന്നും സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നു. ഇതേതുടർന്ന് ഉദ്യോഗസ്ഥരെ കണ്ട് തൊഴിലാളികള്‍ ഓടി രക്ഷപെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
കൊറോണ വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങളാണ് സൗദി പുലർത്തിപ്പോരുന്നത്. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാത്ത ലേബര്‍ ക്യാമ്പ് അധികൃതർ പൊളിച്ചുമാറ്റി. തുടർന്ന് അബഹയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന നാല് ലേബര്‍ ക്യാമ്പുകള്‍ നഗരസഭ അടപ്പിക്കുകയും ചെയ്തു. പ്രവാസി തൊഴിലാളികള്‍ കൂട്ടമായി താമസിച്ചിരുന്ന കെട്ടിടമാണ് അസീര്‍ നഗരസഭ പൊളിച്ച് മാറ്റിയത്.
സൗദിയിലെ അസീറിലെ ലേബര്‍ ക്യാമ്പില്‍ 18 മുറികളിൽ നൂറിലധികം തൊഴിലാളികളാണ് ഉണ്ടായിരുന്നത്. എന്നാൽ തന്നെയും തൊഴിലാളികളെ മറ്റ് കെട്ടിടങ്ങളിലേക്ക് സുരക്ഷിതാമായി മാറ്റിപ്പാര്‍പ്പിച്ച ശേഷമായിരുന്നു നഗരസഭയുടെ നടപടി. അബഹ നഗരമദ്ധ്യത്തില്‍ പ്രവര്‍ച്ചിരുന്ന ക്യാമ്പുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നുമില്ലാതെ തൊഴിലാളികള്‍ കൂട്ടത്തോടെ കഴിയുകയായിരുന്നു. ഇവിടെ പൊതുശുചിത്വ മാനദണ്ഡങ്ങളും ആരോഗ്യ വ്യവസ്ഥകളും പാലിച്ചിരുന്നതുമില്ല.
https://www.facebook.com/Malayalivartha



























