കൊവിഡ് പ്രതിസന്ധി വര്‍ഷാവസാനം വരെ; ചെലവുചുരുക്കൽ നടപടികളിലേക്ക് സൗദി, പ്രതിസന്ധി മറികടക്കാൻ ഇനിയും കാത്തിരിക്കണം

കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാഷ്ട്രങ്ങളിൽ നിലവിൽ സാമ്പത്തിക പ്രതിസന്ധി ഉരുവായിരിക്കുകയാണ്. എന്നാൽ ഭരണാധികാരികളുടെ നിശ്ചയദാർഢ്യം അതിനുമുന്നിൽ തോൽക്കാൻ തയ്യാറല്ല. പലവിധത്തിൽ ഈ ഒരു പ്രതിസന്ധിയെ മറികടക്കാനാണ് ഓരോ ഗൽഫ് രാഷ്ട്രവും പരിശ്രമിച്ചുപോരുന്നത്. എന്നിരുന്നാൽ തന്നെയും ഈയൊരു പ്രതിസന്ധി മറികടക്കാൻ വർഷാവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് പറയുന്നത്.
കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യതത്തകമാനം ഉണ്ടായ പ്രതിസന്ധി മാസങ്ങളോളം തുടരുമെന്നും വര്‍ഷാവസാനം വരെ നീണ്ടു പോയേക്കാമെന്നും സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ വ്യക്തമാക്കുകയുണ്ടായി. കൊറോണ വ്യാപനം മൂലം സ്വകാര്യ മേഖല പ്രതിസന്ധിയിലായതും എണ്ണ വിലയില്‍ ഇടിവുണ്ടായതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും ആയതിനാൽ തന്നെ ചെലവു ചുരുക്കല്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ സാമ്പത്തിക വെല്ലുവിളികൾ നേരിടാന്‍ ഈ വര്‍ഷം പ്രഖ്യാപിച്ച പല പദ്ധതികളും നിര്‍ത്തിവെക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ക്കുകയുണ്ടായി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യമേഖലയ്ക്ക് 4700 കോടി റിയാല്‍ അനുവദിക്കുകയും ചെയ്യുന്നതായിരിക്കും. സ്വകാര്യ മേഖലയുടെ കുടിശ്ശിക തീര്‍ക്കാന്‍ 2300 കോടി റിയാല്‍ നീക്കി വെക്കും. കരുതല്‍ ധനത്തില്‍ നിന്ന് 120 റിയാലില്‍ അധികം പിന്‍വലിക്കേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നില്ല. ആവശ്യമെങ്കില്‍ 100 ബില്യണ്‍ റിയാല്‍ അധിക വായ്പയെടുക്കുമെന്നും അതോടെ പൊതുകടം 220 ബില്യണ്‍ റിയാലായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വ്യാപനത്തിലൂടെ ഉണ്ടായ പ്രതിസന്ധി മൂലം അടഞ്ഞു കിടക്കുന്ന സാമ്പത്തിക മേഖലയിലെ സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ പഠനം നടത്തി വരികയാണ്. വിദേശികളുടെ ലെവി ഉള്‍പ്പെടെയുള്ള ഫീസുകള്‍ ഒഴിവാക്കുകയോ കാലാവധി നീട്ടി നല്‍കുകയോ ചെയ്യുന്നതടക്കമുള്ള കാര്യങ്ങളും പരിഗണനയിലാണ് എന്നാണ് അദ്ദേഹം വ്യക്തന്മാക്കുന്നത്. പല ഫീസുകളും അടയ്ക്കുന്നത് നിലവില്‍ മൂന്ന് മാസത്തേക്ക് നീട്ടിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ആറോ ഒമ്പതോ മാസം വരെ നീട്ടി നല്‍കുമെന്നും സാഹചര്യം അനുസരിച്ച് ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.
ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സൗദിയില്‍ നിന്നും നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കായി സൗദി ആഭ്യന്തര മന്ത്രാലയം പുതിയ സേവനം ആരംഭിച്ചു. കോവിഡിൻ്റെ പശ്ചാതലത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് പുതിയ പദ്ധതി ആരംഭിച്ചത് തന്നെ. എന്നാൽ തന്നെയും ഇന്ത്യ അനുവദിച്ചാൽ പ്രവാസികൾക്ക് അടുത്ത മാസം ആദ്യവാരത്തിൽ പ്രത്യേക വിമാനങ്ങളിൽ നാട്ടിലേക്ക് പോകാനാകുമെന്നാണ് പറയുന്നത്..
https://www.facebook.com/Malayalivartha



























