കൊറോണ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന മലയാളി ദുബായിൽ മരിച്ചു; ദുബായ് ക്വിസൈസ് അസ്റ്റര്‍ മെഡിസിറ്റിയിലായിരുന്നു അന്ത്യം

പ്രവാസികളിൽ ഏറെ വേദനയുണർത്തി വീണ്ടും കൊറോണ മരണം. യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചതായി റിപ്പോർട്ട്. ദുബായില്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ജിവനക്കാരനായ തൃശൂര്‍ ഏങ്ങണ്ടിയൂര്‍ ചേറ്റുവ സ്വദേശി കുറുപ്പത്ത് ഷംസുദ്ധീന്‍ [65] ആണ് ഇന്ന് പുലര്‍ച്ചെ അസുഖ ബാധിതനായി മരിച്ചത്.
ഇദ്ദേഹം 48വര്‍ഷമായി ദുബായില്‍ ജോലിചെയ്യുകയായിരുന്നു. വിരമിക്കാനിരിക്കെയാണ് കൊവിഡ് പിടിപെട്ടത് മൂലം ആശുപത്രിയിൽ അഡ്മിറ്റ് ആയത്. ദുബായ് ക്വിസൈസ് അസ്റ്റര്‍ മെഡിസിറ്റിയിലായിരുന്നു അന്ത്യം എന്നാണ് ലഭ്യമാകുന്ന വിവരം. ദുബായ് പൊലീസ് മെയിന്റനന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ 48 വര്‍ഷമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഭാര്യ: താഹിറ. മക്കള്‍: ഷിഹാബ് (ഖത്തര്‍) സിറാജുദ്ദീന്‍, ഹാജറ, ഷെജീറ. സഹോദരങ്ങള്‍: ജമാല്‍, അഷറഫ്, ഇബ്രാഹീം കുട്ടി, യാസിന്‍ കുട്ടി, ഷാഹുല്‍ ഹമീദ്, സഹോദരി: നബീസ.
അതോടൊപ്പം തന്നെ ഇന്നലെ മാത്രം 518 പേര്‍ക്ക് കൂടി യുഎഇയിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. ഒപ്പം ഇന്നലെ കോറോണ ബാധയെത്തുടർന്ന് മരണത്തിന് കീഴടങ്ങിയ നാല് പേരും പ്രവാസികളാണ്. മരിച്ച നാലുപേരും ഏഷ്യന്‍ രാജ്യത്ത് നിന്നുള്ള പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 56 ആയി ഉയര്‍ന്നിരിക്കുകയാണ്.
ഇന്ന് പുതുതായി 518 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം ഇപ്പോള്‍ 8756 ആയി ഉയര്‍ന്നു.പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവര്‍ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.അതേസമയം ഇന്ന് 91 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായതായും മന്ത്രാലയം അറിയിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 1637 ആയി ഉയര്‍ന്നു.
അതോടൊപ്പം തന്നെ ഖത്തറില്‍ 623 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെടുന്ന ദിവസമാണിത്. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 7764 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസി തൊഴിലാളികളാണെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതാണ് ഇവര്‍ക്ക് രോഗം പകരാന്‍ കാരണമായത്.
ഒമാനിൽ ഇന്ന് 102 പേർക്ക് കൂടി കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. ഇതിൽ 69 പേർ വിദേശികളും 33 പേർ ഒമാൻ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 1716ലെത്തിയെന്നു ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു.
ലഭ്യമാകുന്ന വിവരം അനുസരിച്ച് ഗൾഫ് രാഷ്ട്രങ്ങളിൽ സ്ത്രീകരിക്കുന്നവരിൽ കൂടുതൽപേരും പ്രവാസികളാണ്. ഒപ്പം ദിനംപ്രതി പുറത്തേക്ക് വരുന്ന പ്രവാസികളുടെ മരണ നിരക്ക് ഏറെ ഭീതി ഉളവാക്കുന്നു. കരുതലും കാവലുമാകേണ്ട അധികൃതരുടെ ഭാഗത്ത് തുടരുന്ന മൗനം ഏറെ വേദനിപ്പിക്കുകയാണ്. കൊറോണ ഭീതിക്കപ്പുറം ചികിത്സകിട്ടാതെ മരിക്കുന്നവരും ഏറുകയാണ്.
https://www.facebook.com/Malayalivartha



























