വിഷവാതകം ശ്വസിച്ച് സൗദിയിൽ അഞ്ച് മരണം; കൊറോണ ഭീതിക്കിടെ താങ്ങാനാകാതെ പ്രവാസികൾ

കൊറോണ ഭീതിദയിലും സൗദി അറേബ്യയിൽ മലിനജല ടാങ്കിൽ വിഷവാതകം ശ്വസിച്ച് അഞ്ചുപേർ മരിച്ച സംഭവം ഏറെ വേദനയായി തീരുകയാണ്. റിയാദിലെ മൻഫുഅ ഡിസ്ട്രിക്റ്റിലുണ്ടായ സംഭവത്തിൽ രണ്ട് സൗദി പൗരന്മാരും രണ്ട് യമനികളും ഈജിപ്തുകാരനുമാണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം കെട്ടിടത്തിലെ മലിനജല ടാങ്കിൻറെ മാൻഹോള്‍ ഹൈഡ്രോഫ്‌ളൂറിക് ആസിഡ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിന് ശ്രമിച്ച ഈജിപ്തുകാരനാണ് ആദ്യം അപകടത്തില്‍ പെട്ടത്. ടാങ്കില്‍ ഇറങ്ങിയ ഈജിപ്തുകാരന് ശ്വാസതടസം നേരിടുകയുണ്ടായി. ഇതോടെ ഇയാളെ രക്ഷിക്കുന്നതിന് ശ്രമിച്ച് ടാങ്കില്‍ ഇറങ്ങിയ യമനിയും ശ്വാസംമുട്ടി കുഴഞ്ഞുവീഴുകയായിരുന്നു.
ഇതേതുടർന്ന് പിന്നാലെ ഇരുവരെയും രക്ഷിക്കുന്നതിന് ശ്രമിച്ച മറ്റൊരു യമനിയും ടാങ്കില്‍ കുടുങ്ങുകയുണ്ടായി. എന്നാൽ അപകടസമയത്ത് യാദൃശ്ചികമായി ഇതിലൂടെ കടന്നുപോയ സൗദി പൗരന്‍ വിവരമറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് ശ്രമിക്കുകയും തുടർന്ന് ടാങ്കില്‍ കുഴഞ്ഞുവീഴുകയുമായിരുന്നു.
അപകടത്തെ കുറിച്ച് വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ സിവില്‍ ഡിഫൻസ് ഉദ്യോഗസ്ഥരില്‍ ഒരാളും ടാങ്കിനകത്ത് ശ്വാസംമുട്ടി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ പിന്നീട് സിവില്‍ ഡിഫൻസ് അധികൃതര്‍ പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റി.ഇത്തരത്തിൽ ദയനീയമായ അവസ്ഥയാണ് ഇന്നലെ സൗദി അധികൃതർക്ക നേരിടെണ്ടി വന്നത്.
https://www.facebook.com/Malayalivartha



























