കൊറോണ ബാധിതരിൽ വർദ്ധനവ്; അറബ് രാഷ്ട്രങ്ങൾ കടുത്ത പ്രതിസന്ധിയിലേക്ക്, സാമ്പത്തിക നില ത്വരിതപ്പെടുത്താൻ തയ്യാറായി അധികൃതർ

ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ വൈറസ് കൂടുതൽ വ്യാപനത്തിലേക്ക് നീങ്ങുമ്പോൾ കടുത്ത പ്രതിസന്ധിയാണ് ഉരുവായിരിക്കുന്നത്. ദിനംപ്രതി കുവൈത്തിൽ കൊവിഡ് 19 വൈറസ് ബാധ പിടിമുറുക്കുന്നു. വൈറസ് ബാധിക്കവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്നലെമാത്രം പുതിയതായി 215 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിക്കുകയുണ്ടായി. ഇതിൽ തന്നെ 85 ഇന്ത്യക്കാരാണ് ഉൾപ്പെടുന്നത്. ഒപ്പം ഒരാൾ കൂടി മരിച്ചതോടെ മരിച്ചവരുടെ എണ്ണം 15 ആയി. കുവൈത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് 19 സ്ഥിരീകച്ച ദിവസമായിരുന്നു വെളിയാഴ്ച. 215 പേർക്കാണ് വൈറസ് ബാധിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 2614 ആയി ഉയർന്നു. രാജ്യത്ത് കൊവിഡ് ബാധിതരായ ആകെ ഇന്ത്യക്കാരുടെ എണ്ണം 1395 ആയി.
അതോടൊപ്പം തന്നെ പുതിയ രോഗികളിൽ ഇന്ത്യക്കാർ ഉൾപ്പെടെ 198 പേർക്കു നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. വിവിധ രാജ്യക്കാരായ 10 പേർക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. കുവൈറ്റിൽ ചികിത്സയിലുണ്ടായിരുന്നവരിൽ 115 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 613 ആയി. നിലവിൽ 1986 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 60 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 27 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിക്കുകയുണ്ടായി.
കൊവിഡ് പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ വിയോജിപ്പുകൾ മറന്ന് ലോകം ഒന്നിക്കണമെന്ന് ഖത്തര്‍ അമീര്‍ വ്യക്തമാക്കി. വാക്സിൻ ഉൽപാദനത്തിലും മരുന്ന് നിർമാണത്തിലും മത്സരിക്കാതെ പരസ്പരം സഹകരിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇനി വരാനിരിക്കുന്ന നാളുകൾ പ്രയാസമേറിയതാകുമെന്നും നിലവിലുള്ള നിയന്ത്രണങ്ങള്‍ മതിയാകില്ലെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു. രോഗനിവാരണത്തിനായി രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും സഹകരണം അത്യാവശ്യമാണ്.
ഇത്തരത്തിൽ ഓരോ ഗൾഫ് രാഷ്ട്രങ്ങളും കൂടുതൽ ജാഗ്രതയിലേക്ക് നീങ്ങുകയാണ്. ഇനി വരുന്ന നാളുകളിൽ ഉരുവാകാനിരിക്കുന്ന പ്രതിസന്ധിയെ ഒരുമിച്ച് നിന്ന് പിടിച്ച്‌കെട്ടാൻ തങ്ങളാൽ കഴിയുന്ന വിധം എല്ലാ ഭരണാധികാരികളും കൂടുതൽ ജാഗരൂകരായി കഴിഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























