മോർച്ചറിയിൽ ഭർത്താവിന്റെ മൃതദേഹം; ഉറക്കമില്ലാതെ പ്രിയതമ, അവസാനം പറന്നുയർന്നത് ഒരുമിച്ച്, കണ്ണുനീരാടാക്കാനാകാതെ വിമാനയാത്ര, വേദനകൾക്കൊപ്പം അവളും

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിരവധി പ്രവാസികളാണ് ദുരിതത്തിലായത്. ഇത്തരം ഒരു സാഹചര്യത്തിൽ നാട്ടിൽ എത്തിച്ചേരാനുള്ള ഇവരുടെയൊക്കെയും മാസങ്ങളായുള്ള ആവശ്യം കേന്ദ്രം കേൾക്കുകയുണ്ടായി. എന്നാൽ തന്നെയും നിരവധി പേരാണ് ദുരിതവും പേറി നാട്ടിലേക്ക് എത്തിച്ചേർന്നത്. എന്നിരിക്കെ തന്റെ പ്രിയതമന്റെ ജീവനറ്റ ശരീരവുമായാണ് ആ യുവതി എത്തിച്ചേർന്നത്.
ചെന്നൈ സ്വദേശിനി വി.കൊല്ലമ്മാൾ(29) ഒഴിപ്പിക്കൽ വിമാനത്തിലൂടെ നാട്ടിലേയ്ക്ക് പറന്നത് പ്രിയതമന്റെ ചലനമറ്റ ശരീരവുമായിട്ടാണ് എന്ന വാർത്ത ഏവരിലും ഞെട്ടൽ ഉളവാക്കുന്നു. കാതങ്ങൾ താണ്ടിയ തൊഴിലാളികളും ജോലി നഷ്ടപ്പെട്ടവരും രോഗികളും സന്ദർശക വീസയിൽ ജോലിതേടി വന്ന് നിരാശയോടെ തിരിച്ചുപോകുന്നവരും നിറഞ്ഞ എയര്‍ ഇന്ത്യാ എക്സ്പ്രസ് െഎഎക്സ്540 ചെന്നൈ വിമാനത്തിൽ കൊല്ലമ്മാളിന്റെ ദുഃഖഭാരം അളുവുകോലുകൾക്ക് അതീതമാണ്.
അതോടൊപ്പം തന്നെ ഇവരുടെ ഭർത്താവ് റാസൽഖൈമയിലെ റാക് സിറാമിക്സ് സാനിറ്ററി വിഭാഗത്തിൽ സീനിയർ ക്വാളിറ്റി കൺട്രോൾ ഒാഫിസറായ എൽ.എം. കുമാർ(35) ഹൃദയാഘാതം മൂലം ഏപ്രിൽ 13നാണ് മരണമണടയുന്നത്. ഇതേതുടർന്ന് രാവിലെ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതിന് ശേഷം, ആ മുഖം പ്രിയപ്പെട്ടവർക്ക് ഒരു നോക്ക് കാണാന്‍ വേണ്ടി മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു ഏവരും.
അതേസമയം കോവിഡ് വ്യാപനത്തെ തുടർന്ന് വിമാന സർവീസ് ഇല്ലാത്തതിനാൽ കാത്തിരിക്കുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ. ഇതേതുടർന്ന് റാസൽഖൈമ ഗവ.ആശുപത്രി മോർച്ചറിയിൽ തന്റെ ഭർത്താവിന്റെ മൃതദേഹം മരവിച്ച് കിടക്കുമ്പോൾ ഒരു രാത്രി പോലും ഇൗ യുവതിക്ക് ശരിക്ക് ഉറങ്ങാൻ കഴിഞിഇരുനില്ല. ഒടുവിൽ ചെന്നൈയിലേയ്ക്കുള്ള ആദ്യ വിമാനത്തിൽ തന്നെ മൃതദേഹം കൊണ്ടുപോകാൻ അവസരം ലഭിച്ചപ്പോൾ ഏറെ ആശ്വാസം തോന്നിയതായി കൊല്ലമ്മാൾ പറയുകയുണ്ടായി.
ഇതേതുടർന്ന് ഇതിന് മുൻപൊരിക്കലും ഞാൻ ഒറ്റയ്ക്ക് വിമാന യാത്ര ചെയ്തിട്ടില്ല എന്നാണ് കൊല്ലമാൾ പറയുന്നത്. ഏകയായുള്ള ആദ്യത്തെ വിമാനയാത്ര പക്ഷേ, ഇങ്ങനെയായത് വിധിയായിരിക്കും എന്നാണ് പറയുന്നത്. വിമാനത്താവളത്തിലും പിന്നീട് വിമാനത്തിലും കണ്ണീരടക്കാനാവാതെയാണ് ഇവർ യാത്ര ചെയ്തത് തന്നെ. ചെന്നൈയിലേയ്ക്ക് ഇന്നലെ പറന്ന 2 വിമാനങ്ങളിൽ ഇരുനൂറോളം തൊഴിലാളികൾ, 37 ഗർഭിണികള്‍, കുട്ടികൾ, ചികിത്സാർഥം യാത്ര തിരിച്ച 42 പേർ ഉൾപ്പെടെ 360 പേരാണ് യാത്ര ചെയ്തത്. ഇത്തരത്തി നിരവധിപേരാണ് വിമാനത്തിലൂടെ നാട്ടിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha


























