വന്ദേ ഭാരത് അവസരം മുതലെടുത്തു; പ്രവാസികളുടെ ദീര്ഘനാളായുള്ള കണ്ണീരിന്റെയും പ്രാർത്ഥനയുടെയും കത്തിരിപിന്റയും അവസരം തട്ടിയെടുത്ത് വമ്പന്മാർ; തെളിവുകൾ ഇതാണ്

പ്രവാസികളുടെ ദീര്ഘനാളായുള്ള കണ്ണീരിന്റെയും പ്രാർത്ഥനയുടെയും കത്തിരിപിന്റയെയും ഫലമായിട്ടാണ് നാട്ടിലേക്ക് എത്തിച്ചേരാനുള്ള വഴിയൊരുങ്ങിയത്. എന്നിരുന്നാൽ തന്നെയും കുറച്ച് ദിവസങ്ങളായി പല അറബ് രാഷ്ട്രങ്ങളിൽ നിന്നും നാട്ടിലേക്ക് എത്തിയ വിമാനത്തിൽ അര്ഹതയുള്ളവരിൽ പലർക്കും എത്തിപ്പെടാൻ സാധിച്ചില്ല എന്ന ഖ്യാതി ഉയരുകയാണ്. ഇതിനെതിരെ പല പ്രമുഖ വ്യക്തികളും രംഗത്തേക്ക് എത്തുകയുണ്ടായി. എന്നാലിതാ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിൽ എംബസി കൃത്രിമം കാണിച്ച തെളിവുകൾ വെളിപ്പെടുത്തിക്കൊണ്ട് റിപോർട്ടുകൾ പുറത്തേക്ക് വരികയാണ്. യുഎഇയിലെ പ്രശസ്ത ദിനപത്രമായ ഖലീജ് ടൈമ്സ് ആണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തുന്നതിന്റെ ഭാഗമായുള്ള വന്ദേ ഭാരത് ദൗത്യത്തില്‍ യുഎഇയില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ മുന്‍ഗണനാക്രമം മറികടന്ന് എന്‍എംസി ഹെല്‍ത്തിലെ ഉന്നത ഉദ്യോഗസ്ഥനും കുടുംബവും നാട്ടിലെത്തിയതയുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. എന്‍എംസി ഹെല്‍ത്ത് ഉയര്‍ന്ന ഉദ്യോഗസ്ഥനായ സുരേഷ് കൃഷ്ണമൂര്‍ത്തി, അദ്ദേഹത്തിന്‍റെ ഭാര്യ ,മൂന്ന് മക്കള്‍, വീട്ടിലെ ജോലിക്കാരി എന്നിവരുള്‍പ്പെടുന്ന ആറുപേര്‍ നാട്ടിലെത്തിയതായി യുഎഇയിലെ പ്രമുഖ പത്രമായ 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അടിയന്തരമായ നാട്ടിത്തേണ്ട മുന്‍ഗണനാ വിഭാഗങ്ങളായ ഗര്‍ഭിണികള്‍, ചികിത്സ ലഭ്യമാക്കേണ്ട രോഗികള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രവാസികള്‍ വിമാന ടിക്കറ്റിനായി കാത്തിരിക്കുമ്പോഴാണ് ആറംഗ സംഘം നാട്ടിലെത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം.
അതോടൊപ്പം തന്നെ എന്‍എംസി ഹെല്‍ത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജീവനക്കാരനും കുടംബവും നാട്ടിലെത്തുന്നത് എന്നതും ഏറ്റവും ശ്രദ്ധേയമാകുകയാണ്. മെയ് ഏഴിന് അബുദാബിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ആറുപേരുടെ സംഘം കൊച്ചിയിലെത്തിയത് എന്നത് തെളിവുകൾ ഉൾപ്പെടെയാണ് നൽകിയിരിക്കുന്നത്. വിമാനത്തില്‍ നാട്ടിലെത്തിയ ശേഷം വെള്ളിയാഴ്ച രാവിലെ താന്‍ അടിയന്തര ആവശ്യത്തിനായി കുടംബത്തോടൊപ്പം നാട്ടിലെത്തിയതാണെന്നും ജൂണില്‍ തിരികെ വരുമെന്നും സുരേഷ് കൃഷ്ണമൂര്‍ത്തി കമ്പനി അധികൃതര്‍ക്ക് സന്ദേശമയച്ചതായി കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം അടിയന്തരമായി നാട്ടിലെത്തേണ്ടവര്‍ യാത്രാനുമതി തേടി കാത്തിരിക്കുമ്പോള്‍ അനര്‍ഹര്‍ പട്ടികയില്‍ ഇടം നേടുന്നെന്ന വ്യാപക പരാതിക്കിടെയാണ് എന്‍എംസി ഹെല്‍ത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും നാട്ടിലേക്കുള്ള മടക്കം. കുടുംബത്തില്‍ ഒരു മരണം നടന്നെന്ന വ്യാജ സത്യവാങ്മൂലം നല്‍കിയാണ് സുരേഷ് കൃഷ്ണമൂര്‍ത്തി ഉള്‍പ്പെടെ ആറുപേര്‍ യുഎഇ വിട്ടതെന്നാണ് വിവരം. എന്നാല്‍ സുരേഷ് കൃഷ്ണമൂര്‍ത്തിയുടെ പിതാവ് അസുഖബാധിതനാണെന്നും കുടുംബത്തില്‍ അടുത്തിടെ മരണം നടന്നിട്ടില്ലെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
https://www.facebook.com/Malayalivartha


























