"കോവിഡിനെക്കാളും വലിയ വെെറസുകളുടെ പിറകെ പോകുന്നതിന് പകരം ദുരിതങ്ങളും, പ്രയാസങ്ങളും കൊണ്ട് നാടയണയാൻ കാത്തിരിക്കുന്നവരുടെ വിലാപങ്ങൾ കേൾക്കു.അവർ ആരോടാണ് അവരുടെ വേദനകൾ പങ്ക് വെക്കേണ്ടത്."അഭ്യർത്ഥനയുമായി അഷ്‌റഫ് താമരശ്ശേരി

നാളുകളായി പ്രവാസലോകത്ത് നിന്ന് നാട്ടിലേക്ക് എത്തുന്നവരിൽ അര്ഹതയില്ലാത്തവർ എത്തുന്നത് എന്ന ഖ്യാതി ഉയരുകയാണ്. വീണ്ടും അഭ്യർത്ഥനയുമായി രംഗത്തേക്ക് എത്തിയിരിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.
ഫേസ്‍ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
പ്രവാസികളെ നാട്ടിലേക്ക് അയക്കുന്ന കാര്യത്തിൽ ഇനിയും ഒരു വ്യക്തത വന്നിട്ടില്ല. ഇൻഡ്യയിൽ ഏറ്റവും അധികം പ്രവാസികൾ ഉളളത് കേരളത്തിൽ നിന്നാണ്.ഇത് വീണ്ടും വീണ്ടും കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തുകയാണ്.കേരളത്തെ പ്രതിനിധാനം ചെയ്യുന്ന മന്ത്രിയാണ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന കേന്ദ്രമന്ത്രി പോലും പ്രതികരിച്ച് കാണുന്നില്ല.ഇവിടെ നിന്നും അർഹതയില്ലാത്ത ആൾക്കാരെ വന്ദേ ഭാരത് മിഷനിലൂടെ നാട് കാണാൻ അവസരം ഉണ്ടാക്കിയെന്ന് അറിഞ്ഞിട്ട് പോലും അതിനെതിരെ ഒരു നടപടിയും ഉണ്ടായില്ല. അതിന് പകരം അദ്ദേഹം മുഖപുസ്തകത്തിലൂടെ പറയുന്നത് കോവിഡിനെക്കാൾ ഭയങ്കരമായ വെെറസുകളാണ് ഈ രാജ്യത്ത് കൂടുതൽ എന്നാണ്.
അസഹിഷ്ണത പാടില്ല സാർ, ഭാരതത്തിൻെറ കേന്ദ്രമന്ത്രി സഭയിൽ ഒരു പ്രധാന സ്ഥാനം വഹിക്കുന്നയാൾ എന്ന നിലയിൽ വിമർശനം ഉണ്ടാകും.തെറ്റുകൾ ചൂണ്ടികാണിക്കപ്പെടും,അവിടെ അത് തിരുത്തപ്പെടണം. അതല്ലേ നമ്മുടെ ജനാധിപത്യം. ഇവിടെ കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങളാണ്,അങ്ങയുടെ ശ്രദ്ധയിൽ കൊണ്ട് വരാൻ ശ്രമിക്കുന്നത്.അതിനുളള പരിഹാരങ്ങളും നിർദ്ദേശങ്ങളും ആണ് ബഹുമാനപ്പെട്ട മന്ത്രിയുടെ സമക്ഷം അറിയിക്കുന്നത്.കോവിഡിനെക്കാളും വലിയ വെെറസുകളുടെ പിറകെ പോകുന്നതിന് പകരം ദുരിതങ്ങളും, പ്രയാസങ്ങളും കൊണ്ട് നാടയണയാൻ കാത്തിരിക്കുന്നവരുടെ വിലാപങ്ങൾ കേൾക്കു.അവർ ആരോടാണ് അവരുടെ വേദനകൾ പങ്ക് വെക്കേണ്ടത്.ഇവിടെ അത്യാവശ്യക്കാരെ മുൻഗണനാ അടിസ്ഥാനത്തിൽ തരം തിരിക്കുക. ഗർഭിണികൾക്ക് മുഖ്യ പ്രാധാന്യം കൊടുക്കുക,അവർക്ക് വേണ്ടി മാത്രം വിമാനങ്ങൾ Chart ചെയ്യുക,പിന്നെ രണ്ടാമത് രോഗികളെയും,പ്രായം ചെന്നവരെയും കാറ്റഗറീസ് ചെയ്യുക, പിന്നെയുളളത് ജോലി നഷ്ടപ്പെട്ടവരുടെയും വിസാ കാലാവധി കഴിഞ്ഞവരുടെയും list chart ചെയ്യുക.
അങ്ങനെ അർഹതയുളളവരെ മുൻഗണന അടിസ്ഥാനത്തിൽ Travel List തയ്യാറാക്കാൻ എംബസ്സികളിലെ ഉദ്യോഗസ്ഥരോട് Order നൽകിയാൽ പോരെ,അല്ലാതെ വിസായുളളവരും,ആരോഗ്യമുളളവരെയും ആദ്യ പരിഗണന നൽകിയാൽ വിമർശിക്കാൻ പാടില്ലേ,അതിന് പകരം ആ വാർത്ത നൽകിയ മാധ്യമപ്രവർത്തകൻെറ ഇപ്പോഴത്തെ താമസസ്ഥലം അന്വേഷിക്കേണ്ട ആവശ്യം ഉണ്ടോ, പിന്നെയുളളത് ഇന്നും നാളെയും ദുബായിൽ നിന്നും ഡൽഹിയിലേക്ക് വിമാനം Chart ചെയ്തിരിക്കുന്നു.ഇനി ദുബായിൽ നിന്നും കേരളത്തിലേക്ക് അടുത്ത ആഴ്ചയെ വിമാനം ഉളളു.ഡൽഹിയിലേക്ക് പോകുന്ന വിമാനത്തിൽ 256 യാത്രക്കാരെ കോണ്ട് പോകുവാൻ കഴിയും.ഏറ്റവും കൂടുയൽ ദുരിതം അനുഭവിക്കുന്ന പ്രവാസികളുളളത് കേരളത്തിലാണ്,അവിടെ ചെറിയ വിമാനങ്ങളും.മലയാളിയായ ഒരു കേന്ദ്രമന്ത്രി നമ്മുക്കുളളപ്പോൾ,അതും വിദേശകാര്യ വകുപ്പ് കെെകാര്യം ചെയ്യുന്ന ഒരാൾ എന്ന നിലയിൽ, കേരളത്തിലെ പ്രവാസികൾക്ക് ഈ ഗതി വരാൻ പാടില്ല.അതുകൊണ്ടാണ് വിമർശിക്കപ്പെടുന്നതും.
https://www.facebook.com/Malayalivartha


























