നിലയ്ക്കാതെ ഉയരുന്ന കണക്കുകൾ; ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചത് ആറ് മലയാളികൾ, ആശങ്കയിൽ നാട്ടിലേക്ക് മടങ്ങാൻ തിടുക്കം
കൊറോണ വ്യോപനത്തിൽ മാറ്റമില്ലാതെ തുടരുന്ന ഗള്‍ഫില്‍ കോവിഡ് ബാധിച്ചു ആറു മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 172 ആയി ഉയരുകയുണ്ടായി. ഇത്തരം സാഹചര്യത്തിൽ ആശങ്ക ഉയരുന്നതിനാൽ നാട്ടിലേക്ക് മടങ്ങാന്‍ കൂടുതല്‍ വിമാനങ്ങള്‍ വേണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി പ്രവാസി സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനു നിവേദനം നല്‍കിക്കഴിഞ്ഞു.
അതേസമയം പത്തനം തിട്ട അടൂര്‍ സ്വദേശി വടക്കേടത്തുകാവ് പോനാല്‍ ഹൌസില്‍ ജോര്‍ജ് ബാബു സൗദിയിലെ ജുബൈലിലാണ് മരിച്ചു. പത്തനം തിട്ട എഴാം കുളം സ്വദേശി കെ ജോര്‍ജ് കുവൈറ്റില്‍ കോവിഡ് ബാധിച്ചു മരിക്കുകയുണ്ടായി. കണ്ണൂര്‍ പന്നേന്‍ പാറ സ്വദേശി കുന്നിലന്‍ ചണ്ടി ഷിജിത്ത് കോവിഡ് ബാധിച്ചു അബുധാബിയില്ലാണ് മരിച്ചത്. 45 വയസായിരുന്നു. മലപ്പുറം പാണ്ടിക്കാട് തച്ചിനങ്ങാടം ഒറവുപുറം സ്വദേശി മുഹമ്മദ് ശരീഫ് ദമാമില്‍ മരിക്കുകയായിരുന്നു. അമ്പത് വയസായിരുന്നു. ആലപ്പുഴ മാന്നാര്‍ ഇരമത്തൂര്‍ അനില്‍ കുമാര്‍ സൗദി ജുബൈലില്‍ മരിക്കുകയുണ്ടായി. എറണാകുളം വൈറ്റില സ്വദേശി എം എസ മുരളീധരന്‍ ദോഹയില്‍ മരിച്ചു. കോവിഡ് ബാധിച്ചു ഹോം ക്വാറന്റീനില്‍ കഴിയവേ ആയിരുന്നു മരണം.
ഇതേതുടർന്ന് ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ആകെ 172 . കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുകയാണ് ഒട്ടുമിക്ക പ്രവാസികളും. വന്ദേ ഭാരത് വിമാന സര്‍വീസിന്റെ എണ്ണം കൂട്ടുകയോ ഗള്‍ഫിന്റെ വിമാന കമ്പനികള്‍ക്ക് പ്രത്യേക സര്‍വീസ് നടത്താന്‍ അനുമതി നല്കുമായോ ചെയ്യണം എന്ന് പ്രവാസി സംഘടനകള്ളിൽ ആവശ്യം ഉയരുകയാണ്. അനുമതി ലഭ്യമാക്കിയ സാഹചര്യത്തിൽ കെ എം സി സി ഉള്‍പ്പെടെയുള്ള പ്രവാസി സംഘടനകള്‍ വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നുണ്ട്. സംഘടനകള്‍ ഇത്തരത്തില്‍ ചാര്‍ട്ടെര്‍ഡ വിമാനത്തില്‍ ആളുകളെ കൊണ്ട് വരുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വലിയ താല്പര്യമില്ല എന്നാണ് പ്രവാസി സംഘടനകള്‍ ഉന്നയിക്കുന്നത്.
https://www.facebook.com/Malayalivartha