യുഎഇയിൽ ആഘോഷങ്ങളുടെ പൊടിപൂരം; അടുത്ത മാസം യു.എ.ഇയിൽ ഇന്ത്യൻ പ്രീമിയർ ലീഗ്, 30 മുതൽ 50 ശതമാനം വരെ കാണികളെ ഉൾപ്പെടുത്താൻ ആലോചന
കൊറോണ എന്ന മഹാമാരി മാലോകരുടെ ജീവിതശൈലികളെ പാടെ മാറ്റുകയുണ്ടായി. ഒത്തുചേരലുകൾ ഇല്ല, ആരവങ്ങൾ ഇല്ലാത്ത മൈതാനങ്ങൾ, അകലങ്ങളിൽ ഇരുന്നുകൊണ്ട് തന്നെ അടുക്കാനുമെല്ലാം പഠിപ്പിച്ചു. അത്തരമൊരു പശ്ചാത്തലത്തിലും കാണികളെ നിരാശരാക്കാതെ ഐപിഎൽ ഏവരുടെയും പ്രിയപ്പെട്ട യുഎഇയിൽ ആരംഭിക്കാനിരിക്കുകയാണ്. എന്നാൽ അടുത്ത മാസം യു.എ.ഇയിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ക്രിക്കറ്റിൽ കാണികളെ കയറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.
അതായത് ഐ.പി.എൽ യു.എ.ഇയിൽ നടത്താൻ ഇന്ത്യൻസർക്കാരിെൻറ അനുമതി ലഭിച്ചതിന് പിന്നാലെയാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് (ഇ.സി.ബി) ഇക്കാര്യം ആലോചിക്കുന്നത്. ഇതേതുടർന്ന് ഇ.സി.ബി സെക്രട്ടറി മുബഷിർ ഉസ്മാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 30 മുതൽ 50 ശതമാനം വരെ കാണികളെ ഉൾപ്പെടുത്താനാണ് ആലോചനയെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുമാക്കുകയാണ്. അതോടൊപ്പം തന്നെ സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ ഐ.പി.എൽ നടത്താനാണ് സംഘാടകരായ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ) തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ യു.എ.ഇയാണ് വേദിയെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല എങ്കിലും ഐ.പി.എൽ ഗവേണിങ് കൗൺസിൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ഒരുക്കങ്ങൾ തുടങ്ങാമെന്ന് ചൂണ്ടിക്കാണിച്ച് ഇ.സി.ബിക്ക് ബി.സി.സി.ഐയുടെ കത്തും ലഭിച്ചിരുന്നു. ഇതിെൻറ പശ്ചാത്തലത്തിലാണ് നടപടികളുമായി ഇ.സി.ബി മുന്നോട്ടുപോകുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. ആയതിനാൽ തന്നെ ഗാലറിയിൽ കാണികൾ ഉണ്ടാവണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും അന്തിമ തീരുമാനം യു.എ.ഇ സർക്കാറിേൻറതാവുമെന്നും മുബഷിർ ഉസ്മാനി വ്യക്തമാക്കുകയുണ്ടായി. ആയതിനാൽ തന്നെ ഇതേത്തുടർന്നുള്ള ആലോചനകൾ പുരോഗമിച്ച് വരുകയാണെന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha