സന്ദർശക വീസ; ഇന്ത്യക്കാരിൽ ആശങ്ക തുടരുന്നു, യുഎഇയിലേയ്ക്ക് വരാൻ നിലവിൽ സാധിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത, വ്യക്തത വരും വരെ യാത്ര സാധ്യമല്ലെന്ന് ഇന്ത്യൻ സ്ഥാനപതി
ജോലി തിരഞ്ഞെത്തുന്ന ഏറ്റവും കൂടുതൽ പ്രവാസികളും ആശ്രയിക്കുന്നത് സന്ദർശക വിസയാണ്. കൊറോണ വ്യാപനത്തിന്റെ നാളുകളിൽ തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ സന്ദർശക വിസയിൽ എത്തിയ നിരവധിപേർ കുടുങ്ങിയിരുന്നു. എന്നാൽ കൂടുതൽ ആത്മവീര്യം കൈക്കക്കൊണ്ട് യുഎഇ സന്ദർശക വിസക്കാരുൾപ്പടെയുള്ളവരെ ക്ഷണിച്ചിരിക്കുന്ന സാഹചര്യത്തിൽ ആശയക്കുഴപ്പങ്ങളും ആശങ്കകളും നിലനിൽക്കുകയാണ്. ഇന്ത്യക്കാർക്ക് സന്ദർശക വീസയിൽ യുഎഇയിലേയ്ക്ക് വരാൻ നിലവിൽ സാധിക്കുമോ എന്ന കാര്യത്തിൽ നിലവിൽ അവ്യക്തത തുടരുന്നു. കോവിഡ്19 വ്യാപനത്തെ തുടർന്ന് യുഎഇ നിർത്തലാക്കിയ സന്ദർശക വീസാ അനുവദിക്കൽ ജൂലൈ 29നായിരുന്നു പുനരാരംഭിച്ചത്. ഇന്ത്യയടക്കം കൂടുതൽ രാജ്യങ്ങളിലെ പൗരന്മാർക്ക് വീസ അനുവദിക്കുകയും മലയാളികളടക്കം ഒട്ടേറെ പേർ ഇതിനകം വീസ സ്വന്തമാക്കുകയും ചെയ്തു
ആയതിനാൽ തന്നെ യാത്രാ സംബന്ധമായ ഔദ്യോഗിക നടപടികളിൽ വ്യക്തത വരും വരെ യാത്ര സാധ്യമല്ലെന്ന് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കുകയാണ്. സന്ദർശക വീസയിൽ ഇന്ത്യക്കാർക്ക് യുഎഇയിലേയ്ക്ക് വരാൻ പറ്റുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല എന്നാണ് പറയുന്നത്. ഇതിന്റെ വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ സർക്കാരും ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ല എന്നതാണ്. ഈ ഒരു സാഹചര്യത്തിൽ ഒരു വിമാന കമ്പനിയും വിസിറ്റ് വീസക്കാരെ ഇങ്ങോട്ടു കൊണ്ടുവരുന്നില്ലെന്നും സ്ഥാനപതി പറഞ്ഞു.
അതേസമയം, മലയാളികളടക്കം ഒട്ടേറെ സന്ദർശക വീസക്കാർ കേരളത്തിൽ നിന്നുള്ള മറ്റു വിമാനക്കമ്പനികളുടെ വിമാനങ്ങളിൽ ടിക്കറ്റ് എടുത്തുകഴിഞ്ഞതായാണ് റിപ്പോർട്ട്. എന്നാൽ ചിലർ ഇന്ന് രാത്രിയോടെ യുഎഇയിലെത്തുമെന്നും വിവരമുണ്ട്. വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളിൽ താമസ വീസക്കാർക്ക് മാത്രമേ യാത്രാ അനുമതി നൽകിയിട്ടുള്ളൂ. ജോലി തേടി ഇന്ത്യക്കാരിൽ കൂടുതലും വരാറുള്ളത് സന്ദർശക വീസയിലാണ് എന്നതാണ്. ഇത്തരത്തിൽ കാത്തിരിക്കുന്ന ഒരുപാടു പേർ കേരളത്തിലടക്കം ഉണ്ട്. ഇവരുടെ ഭാവിയാണ് യാത്ര അനുവദിക്കാത്തു മൂലം ഇല്ലാതാകുന്നത് എന്നതാ അധികാരികൾ മനസിലാക്കുകതന്നെ ചെയ്യണം.
ഇതുകൂടാതെ, ഒട്ടേറെ കുടുംബങ്ങളും യുഎഇയിലേയ്ക്ക് വരാൻ വേണ്ടി തയ്യാറെടുത്തു കഴിഞ്ഞു. സന്ദർക വീസയിൽ വന്ന് കോവിഡ് ലോക് ഡൗൺ കാരണം കുടുങ്ങി ഒടുവിൽ അധികൃതരുടെ സഹായത്താൽ വന്ദേഭാരത് മിഷൻ വിമാനങ്ങളിൽ മടങ്ങിയവർ ഏറെയാണ്. ഇൗ അവസ്ഥ ഇനിയും ഉണ്ടാകരുതെന്ന് കരുതിയാണ് ഇന്ത്യ നിലവിൽ യാത്ര അനുവദിക്കാത്തതെന്നാണ് കരുതുന്നത് പോലും. എന്നാൽ, യാത്ര അനുവദിക്കണമെന്ന് സർക്കാരിനോട് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം വ്യക്തമാക്കുന്നത്. ആയതിനാൽ ജോലി ഉറപ്പുള്ളവർ മാത്രം ഇൗ കാലയളവിൽ യുഎഇയിലേയ്ക്ക് വരുന്നതായിരിക്കും നല്ലതെന്നും നേരത്തെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ അഭിപ്രായപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha