കുടുംബം പട്ടിണിയാകാതിരിക്കാന്‍ പ്രതീക്ഷയോടെ പ്രവാസികൾ; നാട്ടിലേക്ക് മടങ്ങിയ മലയാളികളുടെ പുനരധിവാസത്തിന് സമഗ്രമായ പദ്ധതി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിക്കുമെന്നതിലാണ് പ്രവാസികൾ, മൂന്നരലക്ഷത്തിലേറെ പേർ പ്രതിസന്ധിയിൽ
പിണറായി വിജയൻ സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്. സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കുന്നത്. ഏവരെയും പോലെ തന്നെ പ്രതീക്ഷയിലാണ് പ്രവാസലോകം. കൊറോണ വ്യാപനത്തിന് പിന്നാലെ തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് മടങ്ങിയ മലയാളികളുടെ പുനരധിവാസത്തിന് സമഗ്രമായ പദ്ധതി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിക്കുമെന്നതിലാണ് പ്രവാസികൾ ഉറ്റുനോക്കുന്നത്.
മൂന്നരലക്ഷത്തിലേറെ പേരാണ് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രവാസം അവസാനിപ്പിച്ച് ഗള്‍ഫില്‍ നിന്നും നാട്ടിൽ എത്തിയത്. കൊവിഡ് കാലത്ത് ഗള്‍ഫില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയ ഒരു വലിയ വിഭാഗത്തിന്റെ മുന്നോട്ടുള്ള ജീവിതം പ്രയാസത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതികള്‍ക്ക് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗള്‍ഫ് മലയാളികള്‍.
അതേസമയം തൊഴിൽപരമായ അനിശ്ചിതത്വവും മടക്കവും തുടരവെ, പ്രവാസി സമൂഹം കേരള ബജറ്റിൽ ഏറെ പ്രതീക്ഷ അർപ്പിക്കുന്നത്. ആകർഷകമായ പുനരധിവാസ പദ്ധതി, കുറഞ്ഞ പലിശയിൽ സംരംഭങ്ങൾ ആരംഭിക്കാനുള്ള ധനസഹായം, മെച്ചപ്പെട്ട ഇൻഷുറൻസ് പദ്ധതി, തിരിച്ചെത്തിയവരിൽ വൈദഗ്ധ്യമുള്ളവരെ ഉൾപ്പെടുത്തിയുള്ള സംരംഭങ്ങൾ ഉൾപ്പെടെ പ്രവാസലോകം പല നിർദേശങ്ങളും ഇതിനോടകം മുന്നോട്ടു വെച്ചിട്ടുമുണ്ട്. 90 കോടിയാണ് കഴിഞ്ഞ ബജറ്റിൽ മന്ത്രി ഡോ. തോമസ് െഎസക് പ്രവാസികൾക്കായി മാത്രം നീക്കിവെച്ചത്. പുനരധിവാസവുമായി ബന്ധപ്പെട്ട സാന്ത്വനം പദ്ധതിക്കാണ് ഇതിൽ 27 കോടിയും നീക്കിവയ്ക്കുകയുണ്ടായി. പ്രവാസിക്ഷേമ നിധിക്ക് 9 കോടിയും വകയിരുത്തി.
https://www.facebook.com/Malayalivartha