വാട്സാപ്പിന്റെ പുതിയ നയം; മുന്നറിയിപ്പുമായി ഗൾഫ് രാഷ്ട്രങ്ങൾ, വാട്സാപ്പിന്റെ സ്വകാര്യതയിൽ സംശയം ഉന്നയിക്കുമ്പോൾ ഗൾഫ് മേഖല കൈക്കൊള്ളുന്നത് കടുത്ത നയങ്ങൾ
വാട്ട്സ്ആപ്പ് സ്വകാര്യ നയം നടപ്പാക്കുന്നതിൽ രാജ്യാന്തര തലത്തിൽ പ്രതിഷേധം ഉയരുകയാണ്. വ്യക്തിഗത സന്ദേശങ്ങൾ എല്ലായ്പ്പോഴും എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും അത് സ്വകാര്യമായി തുടരുമെന്നും വാട്ട്സ്ആപ്പ് പറയുന്നു. ഫേസ്ബുക്കുമായി ഡാറ്റ പങ്കിടുന്ന രീതി പുതിയതല്ലെന്നും ഇത് വിപുലീകരിക്കാൻ പോകുന്നില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു. ഇതേതുടർന്ന് നിരവധിപേരാണ് സിഗ്നൽ, ടെലിഗ്രാം മുതലായ മറ്റുപല ആപ്പ്ളിക്കേഷനിലേക്ക് പലായനം ചെയ്തത്. സ്വകാര്യവിവരങ്ങൾ ചോരുന്നുവെന്ന് ചൂണ്ടിക്കാണിച്ച് യുഎഇ നേരത്തെ തന്നെ വാട്സാപ്പിന് വിലക്ക് കല്പിച്ചിരുന്നു. എന്നാൽ വാട്സാപ്പ് അധികൃതരുടെ വാക്ക് മാനിച്ച് വീഡിയോ, ഓഡിയോ കോൾ ഒഴികെ സന്ദേശം കൈമാറാൻ അനുമതി നൽകുകയും ചെയ്തു. വാട്സാപ്പിന് വര്ഷങ്ങളായി വിലക്ക് നിൽക്കുന്ന യുഎഇയിൽ മെസ്സേജ് കൈമാറാൻ മാത്രമാണ് അനുമതിയുള്ളത്. ഇപ്പോൾ ലോകമെമ്പാടും വാട്സാപ്പിന്റെ സ്വകാര്യതയിൽ സംശയം ഉന്നയിക്കുമ്പോൾ ഗൾഫ് മേഖല കടുത്ത തീരുമാനങ്ങളാണ് കൈക്കൊള്ളുന്നത്.
രാജ്യത്തെ വാട്സാപ്പ് ഉപയോക്താക്കൾക്ക് സൗദി ധനകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. മന്ത്രാലയവുമായി നേരിട്ട് ബന്ധമുള്ളതോ, അല്ലാത്തതോ ആയ കാര്യങ്ങൾ വാട്സ് ആപ്പ് വഴി പങ്കുവെക്കരുത് എന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വാട്സാപ്പിൽ ഈയിടെ സ്വകാര്യത നയത്തിൽ ഉണ്ടായ മാറ്റത്തിന്‍റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. സ്വകാര്യത കാത്തു സൂക്ഷിക്കുന്ന ആപ്ലിക്കേഷനുകൾ ഉപയോഗിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെടുകയുണ്ടായി.
അതേസമയം ഉപയോക്താക്കളുടെ സ്വകാര്യത നയത്തിൽ ഈയിടെയാണ് വാട്സ് ആപ്പ് മാറ്റം വരുത്തിയത്. ഈ സാഹചര്യത്തിലാണ് വാട്സ് ആപ്പ് വഴി വിവരങ്ങൾ പങ്കുവെക്കുന്നതിനെതിരെ സൌദി ധനകാര്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ് നൽകിയത് . മന്ത്രാലയവുമായി നേരിട്ട് ബന്ധമുള്ളതോ, അല്ലാത്തതോ ആയ യാതൊരു വിവരങ്ങളും വാട്സാപ്പ് വഴി പങ്കുവെക്കരുതെന്ന് ധനകാര്യ മന്ത്രാലയം ഉപയോഗക്താക്കളോടാവശ്യപ്പെട്ടു. വ്യക്തിഗത ഉപയോഗത്തിനായി കൂടുതൽ സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന നിരവധി ആപ്ലിക്കേഷനുകൾ വേറെയുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർക്കുകയുണ്ടായി.
https://www.facebook.com/Malayalivartha