അതിർത്തികൾ അടക്കാൻ തീരുമാനം; ഒമാന്റെ കര അതിർത്തികൾ അടക്കാൻ ഞായറാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു, തിങ്കളാഴ്ച വൈകുന്നേരം ആറുമണി മുതൽ നടപടി സ്വീകരിക്കുമെന്ന് റിപ്പോർട്ട്, ഇനി യാത്രകൾ ദുഷ്കരം
കൊറോണ വ്യാപനത്തെ തുടർന്ന് വേണ്ടതും നടപടി കടുപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് ഒമാൻ. ഒമാന്റെ കര അതിർത്തികൾ അടക്കാൻ ഞായറാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിക്കുകയുണ്ടായി. ഇതേതുടർന്ന് തിങ്കളാഴ്ച വൈകുന്നേരം ആറുമണി മുതൽ ഒരാഴ്ചത്തേക്കായിരിക്കും അതിർത്തികൾ അടക്കുക എന്നാണ് ലഭ്യമാകുന്ന വിവരം. കോവിഡ് മുൻ കരുതൽ നടപടികൾ പാലിക്കുന്നതിൽ അലംഭാവം കാണിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും എണ്ണം വർധിച്ചുവരുന്നതായും സുപ്രീം കമ്മിറ്റി പ്രസ്താവനയിൽ അറിയിക്കുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആണ് കര അതിര്‍ത്തികള്‍ അടക്കുന്നത്.
വിലക്കുകൾ മറികടന്ന് മുഖാവരണം ധരിക്കാതിരിക്കുന്നതിന് പുറമെ ടെൻറുകളിലും മറ്റിടങ്ങളിലും നിരവധി ആളുകൾ പെങ്കടുത്തുള്ള ഒത്തുചേരലുകളും നടത്തുന്നുണ്ട്. ഇത്തരം പ്രവർത്തികൾ സമൂഹത്തിൽ വൈറസ് വ്യാപനത്തിന് കാരണമായി മാറുകയാണ്. നിയമലംഘകർക്ക് കർശന ശിക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ തുടരുമെന്നും സുപ്രീം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. മാത്രമല്ല യു.എ.ഇയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നുണ്ട്. കര അതിർത്തി അടക്കാനുള്ള തീരുമാനത്തിന് പിന്നിൽ ഇതും കാരണമായി കരുതുന്നു.
https://www.facebook.com/Malayalivartha