സൗദിയിലെ ജിസാനിൽ ഷെല്ലാക്രമണം; രണ്ട് കുട്ടികളടക്കം മൂന്ന് പേർക്ക് പരിക്കേറ്റു, ഷെല്ലെത്തിയത് . ജിസാൻ പ്രവിശ്യയിലെ ആരിദയിലെ അതിർത്തി ഗ്രാമം ലക്ഷ്യമാക്കി, ആക്രമണം നടത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് സൗദിയുടെ മുന്നറിയിപ്പ്
സൗദിയിലെ ജിസാനിൽ ഷെല്ലാക്രമണം. ഹൂതികൾ നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ട് കുട്ടികളടക്കം മൂന്ന് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ആക്രമണം നടത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് സൗദി മുന്നറിയിപ്പ് നൽകി. സൗദിയിലെ തെക്കൻ മേഖലയിലുള്ള ജിസാനിലേക്കാണ് ഹൂതികളുടെ ഷെല്ലാക്രമണം നടന്നിരിക്കുന്നത്. ജിസാൻ പ്രവിശ്യയിലെ ആരിദയിലെ അതിർത്തി ഗ്രാമം ലക്ഷ്യമാക്കിയാണ് ഷെല്ലെത്തിയത് എന്നാണ് റിപ്പോർട്ട്.
ആക്രമണം നടത്തിയത് ഇറാൻ പിന്തുണയുള്ള ഹൂതികളാണെന്ന് സൗദി ആരോപിക്കുകയുണ്ടായി. പ്രദേശത്തെ ഒരു കാറിന് നാശനഷ്ടമുണ്ടായതായും ജിസാന്‍ പ്രവിശ്യ സിവില്‍ ഡിഫെന്‍സ് ഡയറക്ടറേറ്റ് വക്താവ് ലഫ്റ്റനന്റ് കേണല്‍ മുഹമ്മദ് ബിന്‍ ഹസ്സന്‍ അല്‍സാംഗാന്‍ വ്യക്തമാക്കുകയുണ്ടായി.
ഹൂത്തികള്‍ നടത്തിയ ആക്രമണത്തെ ഈജിപ്ത് ശക്തമായി അപലപിക്കുകയുണ്ടായി. ഭീകരതയ്ക്കും അതിനെ പിന്തുണയ്ക്കുന്നവര്‍ക്കുമെതിരെ സൗദി അറേബ്യയുമായുള്ള ഈജിപ്തിന്റെ നിലപാടും രാജയത്തിന്റെ സ്ഥിരതയും, പൗരന്മാരുടെ സുരക്ഷയും സംരക്ഷിക്കാന്‍ സൗദി അറേബ്യ സ്വീകരിക്കുന്ന നടപടികള്‍ക്ക് പിന്തുണ നല്‍കുന്നതായി ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha